കുടുംബവാഴ്ചയ്ക്ക് ഏറ്റവും ഭീഷണി ആയേക്കാമായിരുന്ന നേതാജിയെ നെഹ്റു മനഃപൂർവം ഒഴിവാക്കിയതോ? ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിച്ചേക്കാമായിരുന്ന നേതാവിന്റെ മരണം ഇപ്പോൾ വിരൽ ചൂണ്ടുന്നത് ആദ്യ പ്രധാനമന്ത്രിയിലേക്ക്
ന്യൂഡൽഹി: മഹാത്മഗാന്ധിയ്ക്കെതിരെ മത്സരിച്ചു ജയിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ഭാഗധേയം മറ്റൊന്നാകുമായിരുന്നില്ലേ? സ്വാതന്ത്ര്യ സമര തന്ത്രത്തെക്കുറിച്ച് നേതാജിയുടെ സങ്കൽപ്പം മറ്റൊന്നായിരുന്നെങ്കിലും സ്വാതന്ത്ര്യം തീരുമാനിച്ച ശേഷം ദുരൂഹമായി നേതാജി അപ്രത്യക്ഷനായതിനു പിന്നിൽ വലിയൊരു ഗൂഢാലോചനയില്ലേ? വീണ്ടും നേതാജിയെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ ഇന്ത്യയുടെ ഭാഗധേയം തന്നെ മാറ്റി മറിച്ചേക്കാമായിരുന്ന ആ തിരോധാനത്തിന് പിന്നിൽ നെഹ്റു തന്നെയെന്ന നിഗമനത്തിൽ ആണ് എത്തി ചേരുന്നത്.
ചിന്തിച്ച് നോക്കൂ. നേതാജി മരിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റു ആകുമായിരുന്നോ? ഇനി അഥവാ ആയിരുന്നെങ്കിൽത്തന്നെ നെഹ്റുവിന് ശേഷം ഇന്ത്യയുടെ ഭാവി ആ കുടുംബത്തിന്റെ കൈയിലേക്ക് വഴുതി വീഴുമായിരുന്നോ? നേതാജി കുടുംബത്തെ മരിക്കുന്നത് വരെ നെഹ്റു നിരീക്ഷിച്ചു എന്ന വെളിപ്പെടുത്തലിന് പുറമെ ബ്രിട്ടീഷ് രഹസ്യ ഏജൻസിയുമായി നിരന്തരമായി വിവരങ്ങൾ പങ്കുവച്ചു എന്ന് കൂടി തെളിയുമ്പോൾ നെഹ്റു സംശയ മുനയിൽ ആകുന്നു.
നേതാജിയുടെ കുടുംബത്തെ 20 വർഷത്തോളം നിരീക്ഷിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചില രേഖകൾ വെളിപ്പെടുത്തിയത്. രഹസ്യരേഖകളുടെ പട്ടികയിൽനിന്ന് അടുത്തിടെ കേന്ദ്രസർക്കാർ ഒഴിവാക്കിയ രണ്ടുരേഖകളിലാണ് നെഹ്രുസർക്കാറിന്റെ 'ചാരവൃത്തി'യുടെ വിവരങ്ങളുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് (ഐ.ബി.) ഈ രേഖകൾ.
നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് കോൺഗ്രസ് വിശദീകരണം. രേഖകളുടെ ആധികാരികതയും കോൺഗ്രസ് ചോദ്യം ചെയ്യുന്നു. എന്നാൽ, രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് നേതാജിയുടെ മകൾ അനിത ബോസ് ഫാഫ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പുറമെയാണ് നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്രീട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ5-ഉമായി നെഹ്റു സർക്കാർ കൈമാറിയിരുന്നുവെന്ന കാര്യം പുറത്തുവന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയാണ് ബ്രിട്ടീഷ് ഏജൻസിയുമായി വിവരങ്ങൾ കൈമാറിയിരുന്നത്. അക്കാലത്ത് രഹസ്യാന്വേഷണ ഏജൻസി നെഹ്റുവിന്റെ ചുമതലയിലായിരുന്നു.
നേതാജിയുടെ ഉറ്റ അനുയായി എ.സി.നമ്പ്യാരും നേതാജിയുടെ അനന്തരവൾ അമിയ നാഥ് ബോസും തമ്മിലുള്ള കത്തുകൾ ഇങ്ങനെ കൈമാറിയ രേഖകളുടെ കൂട്ടത്തിലണ്ട്. അമിയ ബോസിനെയും മറ്റൊരു അനന്തരവനായ ശിശിർ കുമാർ ബോസിനെയും നിരീക്ഷിക്കാനാണ് നെഹ്റു സർക്കാർ രഹസ്യാന്വേഷണ ഏജൻസിയെ ചട്ടം കെട്ടിയിരുന്നത്. 1948 മുതൽ 68വരെയുള്ള കാലത്താണ് നേതാജിയുടെ കുടുംബത്തെ ഐ.ബി. നിരീക്ഷിച്ചത്. നിരീക്ഷണവിവരങ്ങൾ ഐ.ബി. നെഹ്റുവിന് നേരിട്ടാണ് കൈമാറിയിരുന്നത്. കൊൽക്കത്തയിലെ നേതാജിയുടെ രണ്ട് വസതികളും നിരീക്ഷിച്ചിരുന്നു.
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തപ്പെട്ട രേഖകളിൽ എ.സി.നമ്പ്യാരും അമിയ ബോസും തമ്മിൽ നടത്തിയ കത്തിടപാടിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഐ.ബി ഉദ്യോഗസ്ഥനായിരുന്ന എസ്.ബി ഷെട്ടി എംഐ5-ന്റെ സുരക്ഷാ തലവൻ കെ.എം.ബോണിനെഴുതിയ കത്തുമുണ്ട്. സ്വിറ്റ്സർലൻഡിൽനിന്ന് നമ്പ്യാർ 1947 ഓഗസ്റ്റ് 19-ന് കൊൽക്കത്തയിലുള്ള അമിയ ബോസിനയച്ച കത്ത് സെൻസർഷിപ്പിനിടെ ലഭിച്ചതാണെന്നും അതേക്കുറിച്ചുള്ള അഭിപ്രായമറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. 1947 ഒക്ടോബർ ആറിനാണ് ഷെട്ടിയും ബോണുമായുള്ള ആശയവിനിമയം നടന്നത്.
നേതാജി കുടുംബത്തെ എത്രത്തോളം സൂക്ഷ്മമായി നെഹ്റു സർക്കാർ പിന്തുടർന്നിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ. 1945 ഓഗസ്റ്റ് 18-ന് തായ്വാനിലെ തെയ്ഹോക്കു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നേതാജി മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എങ്കിൽപ്പിന്നെ എന്തിന് പിന്നീടുള്ള 20 വർഷക്കാലവും നേതാജിയുടെ കുടുംബത്തിന്റെ യാത്രകളും അവരുടെ നീക്കങ്ങളും രഹസ്യമായി നിരീക്ഷിച്ചുവെന്ന ചോദ്യം അവശേഷിക്കുന്നു.
നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഇത് വരെ മൂന്നു കമ്മീഷനുകൾ നിലവിൽ വന്നിട്ടുണ്ട്. 1956-ൽ പ്രധാനമന്ത്രി നെഹ്റു ബോസിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മിറ്റിയെ ഏർപ്പെടുത്തി. മേജർ ജനറൽ ഷാനവാസ് ഖാൻ, നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്ര ബോസ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചീഫ് കമ്മീഷണർ എസ്.എൻ. മൈത്ര എന്നിവരായിരുന്നു അംഗങ്ങൾ. നേതാജി വിമാനാപകടത്തിൽ മരിച്ചുവെന്നു തന്നെ ഷാനവാസും മൈത്രയും അഭിപ്രായപ്പെട്ടു. എന്നാൽ സുരേഷ് ചന്ദ്രബോസ് യോജിച്ചില്ല. പിന്നീട് ഇന്ദിരാഗാന്ധി 1970-ൽ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.ഡി. ഖോസ്ലയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇരു കമ്മീഷനുകളും നേതാജി മരിച്ചതായി വിധി എഴുതി.
1999-ൽ വാജപേയ് സർക്കാർ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ തെയ്ഹോക്കുവിൽ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മന്മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 'നേതാജി മരിച്ചു, പക്ഷേ അത് വിമാന അപകടത്തിലല്ല' എന്ന റിപ്പോർട്ടിലെ ഭാഗം കൊണ്ഗ്രെസ്സിനെ ആലോസരപെടുത്തുന്നു. ബോസിന്റെ ചിതാഭസ്മം ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തിലുണ്ടെന്നാണ് അവകാശവാദം. എന്നാൽ, അത് നേതാജിയുടേതല്ലെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നായിരുന്നു കമ്മീഷന്റെ നിഗമനം.
നേതാജി തെയ്ഹോക്കുവിൽ മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നിരുന്നു. ജോസഫ് സ്റ്റാലിന്റെ സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്ന് നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപി.യുമായ സത്യനാരായൺ സിൻഹ പറയുന്ന രേഖകളാണ് അതിലൊന്ന്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലായ സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നു. വിമാനാപകടത്തിലാണ് ചന്ദ്രബോസ് മരിച്ചതെന്നും ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലുള്ളത് അദ്ദേഹത്തിന്റെ ചിതാഭസ്മമാണെന്നുമുള്ള വാദത്തെ ഖണ്ഡിക്കുന്നവയായിരുന്നു ഇത്.
സോവിയറ്റ് തടവറയായ സൈബീരിയയിലെ യാകുത്സുകിൽ സെൽനമ്പർ 45-ലെ തടവുകാരനായിരുന്നു നേതാജിയെന്നും അവിടെവച്ചാണ് മരിക്കുന്നതെന്നും സത്യനാരായൺ സിൻഹ നേതാജിയുടെ മരണം അന്വേഷിച്ച ഖോസ്ല സമിതിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ സമിതി ഇത് അവഗണിച്ചു. 1932-ൽ റഷ്യൻ സൈന്യത്തിന്റെ ദ്വിഭാഷിയായി പ്രവർത്തിച്ച സത്യനാരായണൻ സിൻഹ, അതുവഴി അവിടുത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ചിരുന്നു. അവർ നൽകിയ വിവരമാണ് ഖോസ്ല സമിതിക്ക് മുമ്പാകെ അദ്ദേഹം അവതരിപ്പിച്ചത്.
നേതാജി സോവിയറ്റ് തടവറയിലുണ്ടെന്ന കാര്യം നെഹ്റുവിനെയും സിൻഹ അറിയിച്ചിരുന്നു. എന്നാൽ, അദ്ദേഹവും അത് ചെവിക്കൊണ്ടില്ല. സോവിയറ്റ് യൂണിയനുമായി അടുപ്പമുണ്ടായിരുന്ന നെഹ്റുവിന്റെ ഈ ചെയ്തികളൊക്കെ നേതാജിയുടെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ ശരിവെക്കുന്നതാണ്. എന്തിന് നേതാജിയുടെ കുടുംബത്തെ നെഹ്റു നിരീക്ഷിച്ചുവെന്ന വിവരം പുറത്തുവരാതെ അതൊന്നും വെളിപ്പെടില്ലെന്ന് മാത്രം.
സുഭാഷ് ചന്ദ്രബോസ് റഷ്യയിലേക്കു കടന്നിട്ടുണ്ടെന്നു കാണിച്ചു ജവാഹർലാൽ നെഹ്റു ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്ലിക്ക് എഴുതിയതെന്നു കരുതുന്ന കത്തും ഇതോടൊപ്പം ചർച്ചാവിഷയം ആകുകയാണ്. 'നിങ്ങളുടെ യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദ്രബോസിനെ റഷ്യയിലേക്കു കടക്കാൻ സ്റ്റാലിൻ അനുവദിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. ബ്രിട്ടന്റെ സഖ്യരാജ്യം എന്ന നിലയിൽ ഇതു റഷ്യ ചെയ്ത വിശ്വാസവഞ്ചനയാണ്.' എന്നാണ് കത്തിൽ പറയുന്നത്.സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു പറയുന്ന വിമാനാപകടം നടന്നു നാലു മാസത്തിനുശേഷം 1945 ഡിസംബർ 26നാണ് നെഹ്റു ഈ കത്തെഴുതിയിരിക്കുന്നത്.
നേതാജി ജീവിച്ചിരിപ്പുണ്ടെന്ന കാര്യം നെഹ്റുവിന് അറിയാമായിരുന്നുവെന്നതിന്റെ തെളിവാണ് ഈ കത്തെന്നാണു വാദം. നേതാജിയുടെ തിരോധാനത്തെക്കുറിച്ചു 30 വർഷത്തോളമായി പഠനം നടത്തുന്ന ഇന്ത്യൻ ഗ്ലോബൽ അസോസിയേഷൻ പ്രസിഡന്റ് രാജീവ് ജോസഫിന്റെ കൈവശമാണു കത്തിന്റെ പകർപ്പുള്ളത്. എന്നാൽ, കത്തിന്റെ ആധികാരികതയെപ്പറ്റി സംശയം ബാക്കിനിൽക്കുന്നുമുണ്ട്. വെള്ളക്കടലാസിൽ ടൈപ്പ് ചെയ്ത ഒരു കത്തിന്റെ ചിത്രമാണു പുറത്തുവന്നിട്ടുള്ളത്. ഇതിൽ നെഹ്റുവിന്റെ കയ്യൊപ്പ് ഇല്ലാത്തതാണ് സംശയത്തിന് ഇടനൽകുന്നത്.
വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള രഹസ്യഫയലുകൾ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു നേതാജിയുടെ അനന്തരവന്റെ മകൻ സൂര്യകുമാർ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജർമനിയിലാണ് സൂര്യകുമാർ. വിദേശ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ഇന്നു ജർമനിയിൽ എത്തും. ഹാംബർഗിലെ ഇന്ത്യ-ജർമൻ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ സൂര്യകുമാർ ബോസിനെ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ത്യൻ എംബസി ബർലിനിലേക്കു നേരത്തേ ക്ഷണിച്ചിരുന്നു. ഇതിനിടെയാണു നേതാജിയുടെ കുടുംബാംഗങ്ങളെ 20 വർഷത്തോളം ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. സൂര്യകുമാർ ബോസിന്റെ പിതാവും നേതാജിയുടെ സഹോദരപുത്രനുമായ അമിയനാഥ് ബോസ് ഉൾപ്പെടെയുള്ളവരെയാണ് ഐബി നിരീക്ഷിച്ചിരുന്നത്.
ജർമനിയിലെ ഏറ്റവും പഴയ ഇന്ത്യൻ കൂട്ടായ്മകളിലൊന്നായ ഹാംബർഗിലെ അസോസിയേഷൻ 1942ൽ സുഭാഷ് ചന്ദ്രബോസിന്റെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്. ഐടി ബിസിനസുകാരനായ സൂര്യകുമാർ 1972 മുതൽ ജർമനിയിലാണു കഴിയുന്നത്. 72-78 കാലത്തു ജർമനിയുടെ പല ഭാഗങ്ങളിലും സൂര്യകുമാർ നേതാജിയെക്കുറിച്ചു പ്രഭാഷണങ്ങൾ നടത്തിയിരുന്നു. അപ്പോഴൊക്കെ ഇന്ത്യൻ എംബസിയിൽനിന്നുള്ള രഹസ്യാന്വേഷകർ തന്നെ പിന്തുടർന്നിരുന്നുവെന്നും 1978ൽ ജനതാ പാർട്ടി അധികാരത്തിൽ വന്നശേഷമാണ് ഈ ചാരവൃത്തി അവസാനിച്ചതെന്നും സൂര്യകുമാർ പറഞ്ഞു. നേതാജി ഹിറ്റ്ലറെ അനുകൂലിച്ചിരുന്നില്ലെന്നു വിശദീകരിക്കുന്നതായിരുന്നു സൂര്യകുമാറിന്റെ അക്കാലത്തെ പ്രസംഗങ്ങൾ.
സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിൽ തിരിച്ചെത്തിയാൽ രാജ്യത്തെ സ്വാഭാവിക നേതാവായി ഉയരുമെന്നു ജവാഹർ ലാൽ നെഹ്റു ഭയന്നിരുന്നുവെന്നു നേതാജിയുടെ മറ്റൊരു കൊച്ചനന്തരവനും സൂര്യകുമാറിന്റെ സഹോദരനുമായ ചന്ദ്രബോസ് പറഞ്ഞു. നേതാജി വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്നു നെഹ്റുവിന് ഉറപ്പായിരുന്നു. നേതാജി അദ്ദേഹത്തിന്റെ അനന്തരവന്മാരായ ശിശിർകുമാറുമായോ അമിയനാഥുമായോ ബന്ധപ്പെടുമെന്നു നെഹ്റു കരുതിയിരുന്നു. അതുകൊണ്ടാണ് അവരെ രണ്ടുപേരെയും ഐബി നിരന്തരം നിരീക്ഷിച്ചതെന്നും ചന്ദ്രബോസ് പറഞ്ഞു.
അതിനിടെ, സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരരക്തസാക്ഷി ഭഗത് സിങ്ങിന്റെ കുടുംബാംഗങ്ങളെയും രഹസ്യാന്വേഷണ ഏജൻസികൾ വർഷങ്ങളോളം നിരീക്ഷിച്ചിരുന്നുവെന്നു ഭഗത് സിങ്ങിന്റെ അനന്തരവൻ അഭയ് സിങ് സന്ധു വെളിപ്പെടുത്തി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്