നെഹ്റു ജനിച്ചതു വേശ്യാലയത്തിൽ; മുത്തച്ഛൻ മുസ്ലീമും; ആദ്യ പ്രധാനമന്ത്രിയുടെ വിക്കി പേജ് തിരുത്തിയത് കേന്ദ്ര സർക്കാരിന്റെ ഐപി അഡ്രസിൽ നിന്നെന്നു സൂചന
ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രം തിരുത്താൻ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം മുമ്പു തന്നെ ഉയർന്നിരുന്നതാണ്. ഇപ്പോഴിതാ വിമർശകർക്ക് സർക്കാരിനെ അടിക്കാൻ ഒരു വടി കൂടി കിട്ടിയിരിക്കുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെയും പിതാവ് മോത്തിലാൽ നെഹ്രുവിന്റെയും വിക്കിപീഡിയ പേജ് തിരുത്തിയ നിലയിൽ കണ്ടെത്തിയതാണ് സർക്കാരിനെതിരായ പുതിയ വിവാദം ഉരുത്തിരിയാൻ കാരണം. സർക്കാരുമായി ബന്ധപ്പെട്ട ഐപി അഡ്രസിൽ നിന്നാണ് ഇത് തിരുത്തിയിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ജൂൺ 26നാണ് തിരുത്തൽ നടത്തിയിരിക്കുന്നത്. നെഹ്രുവിന്റെ അപ്പുപ്പൻ ഗംഗാധർ നെഹ്രു മുസ്ലിം ആണെന്നാണ് പേജിൽ തിരുത്തൽ വരുത്തിയിരിക്കുന്നത്. ഖിയാസുദ്ദീൻ ഖാസി എന്ന പേരിലാണ് ഇയാൾ ജനിച്ചതെന്നും ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അദ്ദേഹം പേര് ഗംഗാധർ എന്ന് മാറ്റുകയായിരുന്നുവെന്നും തിരുത്തിയിട്ടുണ്ട്. നെഹ്രുവിന്റെ പേജിൽ ആദ്യ ഗവർണർ ജനറൽ മൗണ്ട്ബാറ്റണിന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റണുമായുള്ള ബന്ധം ചേർത്തിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ പേജിലും തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.
നെഹ്രുവിന്റെ ഭൂതകാലവും പാരമ്പര്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരുത്തിയത്. നെഹ്രുവിനെ മോശമായി ചിത്രീകരിക്കുന്ന രിതിയിൽ നടത്തിയ തിരുത്തലുകൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐപി അഡ്രസുള്ള കമ്പ്യൂട്ടറിൽനിന്നാണ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നെഹ്രുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്രു ഒരു മുസ്ലീമായിരുന്നുവെന്നും നെഹ്രുവിന്റെ ജനനം ഒരു വേശ്യാകേന്ദ്രത്തിലായിരുന്നുവെന്നും വിശദീകരിക്കുന്ന രീതിയിലാണ് തിരുത്തലുകൾ നടന്നത്.
അലഹബാദ് ജില്ലാ ജഡ്ജി നീരജ് ഗുപ്ത ഇക്കാര്യം അംഗീകരിക്കുന്നതായും എന്നാൽ നെഹ്രുവിന്റെ ജന്മഗ്രഹം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ വിവരങ്ങൾ സർക്കാർ രേഖകളിൽനിന്നും നഷ്ടപ്പെട്ടതായും വിക്കിപേജിൽ പറയുന്നു. വേശ്യാ വൃത്തി നെഹ്രുവിന്റെ വീടിനെ പല ഭാഗങ്ങളായി തിരിച്ചിരുന്നു. ഒരുകാലത്ത് നെഹ്രുവിന്റെ വീടിന് നമ്പർ പോലും ലഭിച്ചിരുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ എച്ച്.എൻ ബഹുഗുണ 1972ൽ അലഹബാദ് കമ്മീഷണറോട് നെഹ്രുവിന്റെ ജന്മസ്ഥലത്ത് ഒരു സ്മാരകം നിർമ്മിക്കാൻ നിർദേശിച്ചിരുന്നു.
എന്നാൽ നെഹ്രുവിന്റെ ഭൂതകാലം പുറത്താകുമെന്ന് ഭയന്ന് ഈ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നുവെന്നും വിക്കി പീഡിയയിൽ പ്രത്യക്ഷപ്പെട്ട തിരുത്തലുകൾ വിശദീകരിക്കുന്നു. നെഹ്രു രാഷ്ട്രീയത്തിലും സ്ത്രീ വിഷയത്തിലും അതീവ തൽപ്പരനായിരുന്നുവെന്നും തിരുത്തലുകളിലുണ്ട്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ട ഐപി അഡ്രസിൽ നിന്നാണ് ഇതു തിരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഓൺലൈൻ സർവവിജ്ഞാന കോശമായ വിക്കിപീഡിയയുടെ പേജുകൾ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ.പി അഡ്രസിൽ നിന്ന് തിരുത്തിയതായുള്ള കോൺഗ്രസിന്റെ ആരോപണത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നെഹ്റുവിന്റെയും പിതാവ് മോട്ടിലാൽ നെഹ്രുവിന്റെയും വിക്കിപീഡിയ പേജുകൾ തിരുത്താൻ ശ്രമിച്ച സംഭവത്തിൽ കേന്ദ്രം വിശദമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സർജെവാല ആവശ്യപ്പെട്ടു.
നെഹ്രു ഒരു മുസ്ലിമാണെന്ന രീതിയിൽ മാറ്റം വരുത്താനുള്ള തെറ്റായ ശ്രമം നടന്നതായും എന്നാൽ ഹിന്ദു അല്ലെങ്കിൽ മുസ്ലിം എന്നതിലുപരി അദ്ദേഹം ഒരു ഇന്ത്യക്കാരനാണെന്നതാണ് പ്രസക്തമെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഓൺ ലൈൻ എൻസൈക്ലോപ്പീഡിയയുടെ എഡിറ്റർമാർ പരിശോധിച്ച് ഇവ നീക്കം ചെയ്യുകയായിരുന്നു.
വിക്കിപേജുകളിൽ പേര് വെളിപ്പെടുത്താതെ വരുത്തുന്ന മാറ്റങ്ങൾ കണ്ടുപിടിക്കുന്ന സോഫ്റ്റ്വെയറാണ് ഈ തിരുത്തലും കണ്ടെത്തിയത്. ഈ സോഫ്റ്റ്വെയറിന്റെ സ്ഥാപകൻ പ്രകാശ് പേജിലെ തിരുത്തലിനെപ്പറ്റി ട്വിറ്ററിൽ കുറിക്കുകയായിരുന്നു. എൻഐസിയുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യത കുറവാണെന്നും ഇത് ആരെങ്കിലും മനഃപൂർവ്വം ചെയ്തതാകമെന്നുമാണ് പ്രകാശിന്റെ വിലയിരുത്തൽ.
എന്നാൽ എൻഐസി നെറ്റുവർക്കിൽ കടന്നയാളെക്കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് സെന്റർ ഫോർ ഇന്റെർനെറ്റ് ആൻഡ് സൊസൈറ്റി സെന്റർ ഡയറക്ടർ പ്രാണേഷ് പ്രകാശ് വ്യക്തമാക്കി. തിരുത്തൽ നടന്ന് മിനിട്ടുകൾക്ക് ശേഷം വിവരങ്ങൾ പൂർവസ്ഥിതിയിലെത്തിയെങ്കിലും വിക്കിപീഡിയയുടെ 'റിവിഷൻ ഹിസ്റ്ററി പേജിൽ' തിരുത്തൽ നടത്തിയ വിവരങ്ങൾ ഇപ്പോഴും ലഭ്യമാണ്. സംഭവത്തിൽ കേന്ദ്രസർക്കാരിന് പങ്കുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍