Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മോർഫ് ചെയ്ത അശ്ശീല ചിത്രങ്ങൾ പ്രചരിച്ചപ്പോൾ ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ച് മാത്രം'; 'സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ എന്റെ നേരെ ആസിഡ് ആക്രമണത്തിനൊരുങ്ങി'; പുരുഷ മേധാവിത്വമുള്ള രാഷ്ട്രീയത്തിൽ സ്ത്രീകൾ ഉയർന്ന് വരുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് നടി ജയപ്രദ

'മോർഫ് ചെയ്ത അശ്ശീല ചിത്രങ്ങൾ പ്രചരിച്ചപ്പോൾ ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ച് മാത്രം'; 'സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ എന്റെ നേരെ ആസിഡ് ആക്രമണത്തിനൊരുങ്ങി'; പുരുഷ മേധാവിത്വമുള്ള രാഷ്ട്രീയത്തിൽ സ്ത്രീകൾ ഉയർന്ന് വരുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് നടി ജയപ്രദ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തന്റെ മോർഫ് ചെയ്ത അശ്ശീല ചിത്രങ്ങൾ ഉപയോഗിച്ച് സൈബർ ആക്രമണമുണ്ടായതിനെ പറ്റി കണ്ണീരോടെ പറയുകയാണ് നടി ജയപ്രദ. മാത്രമല്ല സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ അസംഖാൻ തന്നെ ആസിഡ് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും താരം പറയുന്നു. മുംബൈയിൽ സാഹിത്യോത്സവം നടക്കുന്നതിനിടെയാണ് ബോളിവുഡ് താരറാണിയുടെ വെളിപ്പെടുത്തൽ. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ മുതൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറയുകയായിരുന്നു അവർ.

ഇപ്പോൾ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത് പുരുഷ മേദാവിത്വമാണെന്നും ഈ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും താരം പറയുന്നു. എംപി ആയിട്ടു കൂടി അസംഖാൻ എന്നെ വെറുതെ വിട്ടില്ല. അസംഖാൻ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരിക്കൽപ്പോലും തിരികെ വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ല- ജയപ്രദ പറയുന്നു.

ഇതിനിടെയാണ് എന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നത്. ഇക്കാലയളവിൽ അമർ സിങ് ആശുപത്രിയിലായിരുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഞാൻ കരയുകയായിരുന്നു. ആരും എനിക്കൊപ്പം നിന്നില്ല. സമാജ്വാദി പാർട്ടി മുൻ ജനറൽ സെക്രട്ടറിയും എംപിയുമായ അമർ സിങ് മാത്രമാണ് തനിക്കൊപ്പം പ്രതിസന്ധികളിൽ നിന്നിട്ടുള്ളതെന്നും അദ്ദേഹവുമായുള്ള സൗഹൃദം ചിലർ വളച്ചൊടിച്ചുവെന്നും ജയപ്രദ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP