പൊലീസുകാർ നോക്കിനിൽക്കെ അഭിഭാഷകർ ക്രൂരമായി മർദിച്ചു; വിവസ്ത്രനാക്കി അടിച്ചു താഴെയിട്ടു: കനയ്യ കുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത്
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ സുപ്രീം കോടതി നിയമിച്ച അഭിഭാഷക കമ്മീഷനു നൽകിയ മൊഴി പുറത്ത്. പൊലീസ് നോക്കിനിൽക്കേ പട്യാല ഹൗസ് കോടതിക്കുള്ളിൽവച്ച് അഭിഭാഷകർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും വിവസ്ത്രനാക്കിയെന്നും കനയ്യ കുമാർ വെളിപ്പെടുത്തി.
ഫെബ്രുവരി ഏഴിന് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. സ്കാനിങ് മെഷീന് അടുത്തെത്തിയപ്പോൾ അവർ തല്ലിത്താഴെയിട്ടെന്നും കനയ്യ കുമാർ വ്യക്തമാക്കി.
കോടതി വളപ്പിൽ എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകർ വളഞ്ഞു. അവിടെനിന്ന് ഉള്ളിൽകടന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. അവൻ എത്തിയെന്ന ആക്രോശത്തോടെ കാത്തുനിന്ന അഭിഭാഷകർ തന്റെ നേര പാഞ്ഞടുത്തു. തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കനയ്യ കുമാർ പറഞ്ഞു.
അഭിഭാഷക കോട്ടണിഞ്ഞ കറുത്ത കണ്ണടവച്ച ഒരാളാണ് കനയ്യയെ ക്രൂരമായി ആക്രമിച്ചത്. അയാളെ തടഞ്ഞുനിർത്താൻ കനയ്യ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, അതിന് ആരും തുനിഞ്ഞില്ല. അയാൾ എങ്ങനെ അകത്തുകടന്നെന്നോ പുറത്തേക്കുപോയെന്നോ ആർക്കും അറിയില്ലെന്നത് ദുരൂഹമാണെന്നും കനയ്യയുടെ വക്കീൽ വൃന്ദ ഗ്രോവർ പറഞ്ഞു.
തന്നെ അകത്തെത്തിച്ച ചില പൊലീസുകാർക്കും മർദ്ദനമേറ്റതായി കനയ്യ പറഞ്ഞു. എന്നെ തള്ളി നിലത്തിട്ടു. തല്ലിയ അഭിഭാഷകൻ ഒരു റൂമിലേയ്ക്ക് കയറിയിരിപ്പായി. അയാളാണ് എന്നെ ആക്രമിച്ചതെന്ന് വീണ്ടും പറഞ്ഞും. ഒരു പൊലീസുകാരൻ ഇയാളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ അത് ചോദിക്കാൻ നിങ്ങളാരാണെന്ന് ചോദിച്ച അഭിഭാഷകൻ പൊലീസിനോട് തിരിച്ച് ഐ.ഡി കാർഡ് ചോദിച്ചു. പൊലീസ് ഒന്നും പ്രതികരിച്ചില്ല.
അയാൾക്കെതിരെ എനിക്ക് പരാതി നൽകണമെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല. എന്നെ അവർ അകത്തിരുത്തി. കുടിക്കാൻ വെള്ളം തന്നു. എന്റെ അദ്ധ്യാപകൻ കൂടെയുണ്ടായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ എങ്ങനെയാണ് അവരെന്ന അടിച്ചതെന്ന് എന്റെ പ്രൊഫസർ പൊലീസുകാരോട് ചോദിച്ചു. ആദ്യ തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ ആക്രമിച്ചിരുന്നില്ല. ആ സമയത്ത് തനിക്ക് അഭിഭാഷകനുമുണ്ടായിരുന്നില്ലെന്നും കനയ്യ പറഞ്ഞു.
കനയ്യ കുമാറിന്റെ അഭിഭാഷക വൃന്ദ ഗ്രോവറും അദ്ധ്യാപകൻ പ്രൊഫസർ ഹിമാംശുവും അഭിഭാഷക കമ്മീഷന് നടന്ന സംഭവങ്ങളെക്കുറിച്ച് മൊഴി നൽകി. കറുത്ത കണ്ണട വച്ച ഒരാൾ വന്നു. എന്നാൽ അയാൾ ധരിച്ചിരുന്ന കോട്ട് സാധാരണയായി അഭിഭാഷകർ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല. അയാളുടെ പേര് ചോദിച്ചപ്പോൾ അത് ചോദിക്കാൻ നിങ്ങളാരാണെന്നായിരുന്നു മറുപടി. അയാൾ ഇറങ്ങിപ്പോവുകയും ചെയ്തു. എങ്ങനെയാണ് സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ ഒരാൾക്ക് ഇത്തരത്തിൽ കടന്നുവരാനും പോകാനും കഴിയുന്നതെന്ന് വൃന്ദ ഗ്രോവർ ചോദിച്ചു. കനയ്യയുടെ മൊഴി വൃന്ദയും ഹിമാംശുവും ശരിവച്ചു. അയാളെ തടയാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന മൂന്ന് ഹൈക്കോടതി ഉദ്യോഗസ്ഥരോ പൊലീസോ അത് ചെയ്തില്ലെന്നും പ്രൊഫ.ഹിമാംശു പറഞ്ഞു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമായ മൊഴിയല്ല അഭിഭാഷക കമ്മീഷന് നൽകിയിരിക്കുന്നത്. പല പൊലീസുകാരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പറഞ്ഞിരിക്കുന്നത്. സംഭവം ഉണ്ടായ ഉടനെ താൻ ഇടപെട്ടു എന്ന് ഡെപ്യൂട്ടി കമ്മീഷണർ ജതിൻ നർവാൾ പറഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു അക്രമം ഉണ്ടായതിനെ പറ്റി തന്നെ അറിയില്ലെന്ന് പോലും ചിലർ പറഞ്ഞു. ആക്രമണം സംബന്ധിച്ച് കനയ്യ പറഞ്ഞ കാര്യവും അഭിഭാഷക വേഷമിട്ടയാൾ മുറിയിൽ കയറിയ കാര്യവും സുരക്ഷാ ചുമതലയുണ്ടായിരുന്ന ജതിൻ നർവാൾ ശരിവച്ചു. അതേ സമയം തിലക്മാർഗ് സ്റ്റേഷൻ ചുമതലയുള്ള സുശീൽ കുമാർ ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നും അവിടെ നടന്ന ഒന്നിനെപ്പറ്റിയും അറിയില്ലെന്നും മൊഴി നൽകി. വസന്ത് കുഞ്ച് സ്റ്റേഷന്റെ ചുമതലയുള്ള വിരേന്ദർ ജയിനും ഒന്നുമറിയില്ലെന്ന് പറഞ്ഞു. എപ്പോഴാണ് ആക്രമണം നടന്നതെന്ന് തനിക്ക് അറിയില്ലെന്ന് വീരേന്ദർ ജയിൻ പറഞ്ഞു.
കനയ്യ കുമാറിനെ മർദ്ദിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകർ അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് കനയ്യ കുമാർ ഇക്കാര്യം സ്ഥിരീകരിക്കുന്നതും പ്രതികരിക്കുന്നതും. കനയ്യ കുമാർ അഭിഭാഷക കമ്മീഷന് മൊഴി നൽകുന്നതിന്റെ വീഡിയോയും സി.എൻ.എൻ ഐ.ബി.എൻ പുറത്തുവിട്ടു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍