കാശ്മീരിൽ രക്ഷാപ്രവർത്തനത്തിന്റെ ഫുൾക്രെഡിറ്റ് സൈന്യത്തിനും മോദിക്കും; അസൂയപൂണ്ട് കത്തിയും കല്ലുമായി വിഘടനവാദികൾ; 40 ബോട്ടുകൾ തകർത്തു; ഹെലികോപ്റ്ററുകൾക്ക് കല്ലേറ്
ശ്രീനഗർ: കാശ്മീർ പ്രളയത്തിൽ മികച്ച രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ക്രെഡിറ്റ് മുഴുവൻ കേന്ദ്രസേനയും അതുവഴി കേന്ദ്രസർക്കാരും കൊണ്ടുപോകുന്നതുകണ്ട് കുതന്ത്രങ്ങൾ മെനഞ്ഞ് വിഘടനവാദികളും പ്രാദേശിക രാഷ്ട്രീയകക്ഷികളും രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി സൈനിക ഹെലികോപ്റ്ററുകൾക്കുനേരെ വ്യാപകമായി കല്ലേറുനടത്തുകയും ബോട്ടുകൾ തകർക്കുകയും ചെയ്ത് വിഘടനവാദികൾ രക്ഷാപ്രവർത്തനം തടയുന്നതായാണ് റിപ്പോർട്ടുകൾ. കാശ്മീരിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ എക്കാലത്തും സൈനികരെ ഒരുവിളിപ്പാടകലെ നിർത്തിയിരുന്ന നാട്ടുകാർ ഇപ്പോൾ അവരാണ് രക്ഷകരെന്ന് തിരിച്ചറിഞ്ഞ് നെഞ്ചേറ്റുന്ന അവസ്ഥയാണ് ഈ പ്രളയത്തിലൂടെ ഉണ്ടായത്.
സൈന്യം രക്ഷകരല്ലെന്നും ശിക്ഷകരാണെന്നും നാട്ടുകാരെ പഠിപ്പിച്ച് കൂടെ നിർത്തിയിരുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്കും വിഘടനവാദികൾക്കും ഇത് സഹിക്കാനാവുന്നില്ല. ഈ സ്ഥിതി തുടർന്നാൽ തങ്ങളുടെ നിലനില്പ് അപകടത്തിലാവുമെന്നു കണ്ട് അവർ സൈനികർക്കെതിരെ നീക്കം നടത്തുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യഥാസമയം സഹായവും രക്ഷാപ്രവർത്തനവും എത്തിയില്ലെന്ന് പ്രചരിപ്പിച്ച് പലയിടത്തും സൈനിക ബോട്ടുകൾ തകർക്കുകയും സൈനികരെ ആക്രമിക്കാൻ ഒരുമ്പെടുകയും ചെയ്യുന്നതായാണ് വാർത്തകൾ. എന്നാൽ ഇതിലൊന്നും പ്രകോപിതരാകാതെ, ആക്രമണം നടത്തിയവർക്കതിരെ നടപടിയൊന്നുമെടുക്കാതെ ചെറിയ പ്രതിരോധം മാത്രം നടത്തി രക്ഷാപ്രവർത്തനം തുടരുകയാണ് സൈനികർ.
നൂറ്റാണ്ടിനിടെ കാശ്മീർ താഴ്വരയിലുണ്ടായ വൻ ദുരന്തത്തിൽ കരസേനയിലേയും പാരാമിലിറ്ററിയിലേയും ദേശീയ ദുരന്തനിവാരണ സേനയിലേയും സൈനികർ ജീവൻപോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനിടെ രണ്ടുജവാന്മാർക്ക് ജീവാപായവുമുണ്ടായി. പ്രാണഭയത്താൽ കെട്ടിടത്തിന്റെ മേൽക്കൂരകളിലും വെള്ളമെത്താത്ത ചെറുതുരുത്തുകളിലും ഒറ്റപ്പെട്ടുപോയ കാശ്മീരി ജനതയുടെ രക്ഷയ്ക്കെത്തുന്നത് സൈന്യം മാത്രമാണ്.
സംസ്ഥാന സർക്കാരിന്റെയോ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയോ രക്ഷകർ എത്താതിരുന്നപ്പോൾ അവരെ കൈപിടിച്ച് കരകയറ്റി ഹെലികോപ്റ്ററുകളിലും രക്ഷാ ബോട്ടുകളിലുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് രാപ്പകലില്ലാതെ സൈനികർ. എല്ലായിടത്തും ഭക്ഷണവും വെള്ളവുമെത്തിക്കാനും അവർ ഓടിയെത്തുന്നു. ഇതോടെ സൈനികർ ശത്രുക്കളാണെന്ന് രാഷ്ട്രീയക്കാർ പഠിപ്പിച്ച പാഠം മറന്ന് നാട്ടുകാർ അവരാണ് യഥാർത്ഥ രക്ഷകരെന്ന് തിരിച്ചറിയുന്ന കാഴ്ചയാണ് എവിടെയും. ഇത് തങ്ങൾക്ക് ഭീഷണിയാവുമെന്നും സൈന്യത്തിനും അതുവഴി കേന്ദ്രസർക്കാരിനും അനുകൂലമായ സ്ഥിതിയുണ്ടാവും കാശ്മീരിലെന്നും കണ്ടാണ് പ്രാദേശിക കക്ഷികളും വിഘടനവാദികളും രക്ഷാപ്രവർത്തകർക്കെതിരെ വ്യാജപ്രചാരണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രളയദുരന്തം ഒഴുകിയെത്തിയതിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈനികർ കെട്ടിടത്തിന്റെ മേൽക്കൂരകളിലും മറ്റും നിന്ന് പതിനായിരങ്ങളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് ഇതുവരെ മാറ്റിയത്. ഒറ്റപ്പെട്ടവർക്കായുള്ള തിരച്ചിലും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സഹായമെത്തിക്കലും അതിദ്രുതം തുടരുകയാണ്. തങ്ങളെ രക്ഷിക്കാൻ സൈന്യം കൈമെയ് മറന്ന് പ്രവർത്തിക്കുന്ന നേരിട്ടു കണ്ടതോടെ ഇതുവരെ 'ഭീകരരൂപികൾ' എന്ന് ഇതുവരെ കരുതിയ സൈന്യത്തിന് കാശ്മീരികൾ മനസ്സിൽ 'ദൈവദൂതന്മാരുടെ' സ്ഥാനം നൽകിക്കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങനെ പോയാൽ തങ്ങളുടെ ജനസ്വാധീനം നഷ്ടമാകുമെന്നു കണ്ടാണ് വിഘടനവാദികളും പ്രാദേശിക രാഷ്ട്രീയ കക്ഷികളും ഇപ്പോൾ ജനത്തെ പട്ടാളത്തിനെതിരെ തിരിക്കാൻ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
പലയിടത്തും രക്ഷാപ്രവർത്തനത്തിനു പോയ ഹെലികോപ്റ്ററുകൾക്കുനേരെ കല്ലേറുണ്ടായി. വിവിധയിടങ്ങളിലായി നാല്പതില്പരം രക്ഷാബോട്ടുകൾ വിഘടനവാദികൾ എറിഞ്ഞും തല്ലിയും തകർത്തു. ഒറ്റപ്പെടുന്ന സൈനികർക്കുനേരെ കത്തിയും കല്ലുമായി ആക്രമണം നടത്തകയും ചെയ്യുന്നുണ്ട്. എന്നാൽ അതിനെതിരെ തിരിച്ചടിയൊന്നും നടത്താതെ സ്വയം പ്രതിരോധം മാത്രം നടത്തി രക്ഷാപ്രവർത്തനം തുടരുകയാണ് സൈനികർ. രക്ഷാപ്രവർത്തനം എത്താൻ വൈകിയെന്നും ഭക്ഷണമെത്തിയില്ലെന്നും മറ്റും പറഞ്ഞ് ജനങ്ങൾക്കിടയിൽ തങ്ങളുടെ ആൾക്കാരെ തിരുകിക്കയറ്റിയാണ് വിഘടനവാദികൾ കുപ്രചരണം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോയിടത്തും ഇതിനായി പ്രാദേശിക ക്രിമിനലുകളെയും ഗുണ്ടകളേയും ഉപയോഗിക്കാനും തുടങ്ങിക്കഴിഞ്ഞു.
സൈനികവിരോധം ജനങ്ങളുടെ മനസ്സിൽ നിലനിർത്താനാണ് ഇത്തരം ശ്രമങ്ങളെന്ന് തിരിച്ചറിഞ്ഞതോടെ ഇതിനെതിരെ ഇപ്പോൾ നടപടികളൊന്നും എടുക്കേണ്ടെന്നും സംയമനം പാലിക്കണമെന്നും സൈന്യത്തിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈന്യം രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലും സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിപോലെ പ്രവർത്തിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടേയോ പ്രബല നേതാക്കളുടേയോ പൊടിപോലുമില്ല എങ്ങും. ഇതെല്ലാം ദേശീയ, വിദേശ മാദ്ധ്യമങ്ങളുൾപ്പെടെ റിപ്പോർട്ടുചെയ്യുകയും സൈന്യത്തിന്റെ ശൽഘനീയമായ രക്ഷാപ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ ആഗോളതലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നതാണ് വിഘടനവാദികളുടേയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും ഉറക്കം കെടുത്തിയിട്ടുള്ളത്. ജനങ്ങളെ കേന്ദ്രസർക്കാരിനെതിരെയും സൈന്യത്തിനെതിരെയും തിരിച്ചുനിർത്താൻ ഇതുവരെ അവർ ഉപയോഗിച്ചുവന്ന വിഘടനവാദതന്ത്രമാണ് ഇപ്പോൾ കാശ്മീർ പ്രളയത്തിലൂടെ ഒലിച്ചുപോകുന്നത്.
മോദി പ്രധാനമന്ത്രിയായ ശേഷം കാശ്മീർ സന്ദർശിക്കുകയും സംസ്ഥാനത്തിനായി നിരവധി സുപ്രധാന വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിലൂടെതന്നെ ബിജെപി സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്ന ഭയത്തിലായിരുന്നു പ്രാദേശിക കക്ഷികൾ. ഇപ്പോൾ പ്രളയമുണ്ടായപ്പോൾ അരലക്ഷത്തോളം സൈനികരെ വിന്യസിച്ച് കാശ്മീരിന്റെ രക്ഷയ്ക്ക് കേന്ദ്രസർക്കാർ എത്തിയതോടെ പ്രാദേശിക കക്ഷികൾ കൂടുതൽ വെള്ളത്തിലായി. സംസ്ഥാനം നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാ സഹായവും പ്രഖ്യാപിക്കുകയും ഇതിനെ ദേശീയ ദുരന്തമായി കണ്ട് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്ത മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ കാശ്മീർ ജനതയുടെ മനസ്സിൽ സ്നേഹമുദ്ര തീർക്കുകയാണിപ്പോൾ.
പ്രളയമുണ്ടായി ആഴ്ചയൊന്നു പിന്നിട്ടിട്ടും കാര്യമായി എന്തെങ്കിലും ജനങ്ങൾക്കായി ചെയ്തുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന് പറയാനാവുന്നില്ല. ഇത്രയും ദിവസം പിന്നിട്ട് ഇപ്പോൾ വിഷയം ചർച്ചചെയ്യാൻ ഒരു സർവകക്ഷിയോഗം വിളിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ആശുപത്രിയിൽ വൈദ്യുതി മുടങ്ങി കഴിഞ്ഞദിവസം ഇൻകുബേറ്ററിലെ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ മരിച്ചതടക്കം സംസ്ഥാന സർക്കാരിന്റെ കഴിവുകേടിന് ഉദാഹരണവുമായി. മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നിഴൽപോലും എങ്ങുമില്ല. അദ്ദേഹം ലണ്ടനിൽ ചികിത്സയിലാണെന്നാണ് അനുയായികൾ പറയുന്നത്. എന്നാൽ അവധിക്കാല വിനോദയാത്രയിലാണ് ഫറുഖ് അബ്ദുള്ളയെന്നും റിപ്പോർ്ട്ടുകളുണ്ട്.
മറ്റൊരു നേതാവായ യാസിൻ മാലിക്കിനെ സൈന്യമാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. പക്ഷേ അതിന്റെ ക്രെഡിറ്റ് സൈന്യം കൊണ്ടുപോകാതിരിക്കാൻ സ്വന്ത്ം അനുയായികളാണ് തന്നെ രക്ഷിച്ചതന്നെ പ്രചരണം നടത്തുകയാണ് ഈ നേതാവ്. ്പ്രളയമുണ്ടായി ഇത്രയും ദിവസം ചിത്രത്തിലില്ലാതിരുന്ന മറ്റൊരു നേതാവായ സയീദ് അലി ഷാ ഗീലാനിയാകട്ടെ ഇക്കഴിഞ്ഞ 11ാം തിയതിയാണ് രംഗത്തിറങ്ങിയത്. ഒരു പള്ളിയിൽ അദ്ദേഹം പ്രാർത്ഥന നടത്തുന്ന ചിത്രം അദ്ദേഹം പോസ്റ്റുചെയ്യുകയായിരുന്നു. സൈന്യം ടൂറിസ്റ്റുകളെയും സ്വന്തക്കാരെയും രക്ഷിക്കുന്ന തിരക്കിലാണെന്നും ദേശീയ ദുരന്തസേനയ്ക്ക് കുറച്ചു കാശ്മീരികളെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നും അദ്ദേഹം പ്രതികരിക്കുകുയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടേയും പ്രചരണങ്ങളും സൈന്യത്തിനും കേന്ദ്രസർക്കാരിനുമെതിരായ കുതന്ത്രങ്ങളും ഇങ്ങനെ മുന്നോട്ടുപോകുമ്പോഴും ഇതുവരെ ഒന്നരലക്ഷത്തില്പരം പേരെ പ്രളയക്കെടുതികളിൽ നിന്ന് കരകയറ്റി മറ്റുള്ളവരെ രക്ഷിക്കാൻ വിയർപ്പൊഴുക്കുകയാണ് കാശ്മീരിൽ രക്ഷാപ്രവർത്തകർ.
Stories you may Like
- മാസം 80 ലക്ഷം വാടകയിൽ മുഖ്യമന്ത്രിക്ക് ഹെലികോപ്ടർ എത്തുന്നു;
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- നാസയുടെ ചൊവ്വാ പരിവേഷണത്തിലെ 'സൂപ്പർ താരം' പറക്കൽ മതിയാക്കുമ്പോൾ
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്