Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ മൂന്നാമത്തെയാളും കൊല്ലപ്പെട്ടു; പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യസാക്ഷി മരിച്ചത് വെടിയേറ്റു ചികിത്സയിൽ കഴിയവെ

ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ മൂന്നാമത്തെയാളും കൊല്ലപ്പെട്ടു; പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യസാക്ഷി മരിച്ചത് വെടിയേറ്റു ചികിത്സയിൽ കഴിയവെ

ബറേലി: ഹരിയാനയിലെ ആൾദൈവം ആശാറാം ബാപ്പുവിന്റെ മകൻ നാരായൻ സായിക്കെതിരെയുള്ള പീഡനക്കേസിൽ ഇന്നലെ വെടിയേറ്റ മുഖ്യസാക്ഷിയും മരണത്തിന് കീഴടങ്ങി.ഉത്തർപ്രദേശ് സ്വദേശി കൃപാൽ സിങ് യാദവാ(35)ണ് മരിച്ചത്. ശനിയാഴ്ച ഷാജഹാൻപൂരിലെ മാർക്കറ്റിൽ നിന്ന് മടങ്ങുന്ന വഴി ബൈക്കിലെത്തിയ സംഘം കൃപാൽ സിംഗിനു നേരെ നിറയൊഴിക്കുകയായിരുന്നു.

2013ൽ ജോധ്പൂരിലെ ആശ്രമത്തിൽ വച്ച് 16 വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ മൂന്നുമാസം മുമ്പ് ഇദ്ദേഹം ആശാറാം ബാപ്പുവിനെതിരെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട സാക്ഷികൾക്കെതിരെ നടക്കുന്ന ഒമ്പാതാമത്തെ ആക്രമണമാണിത്. ഇവരിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഗുജറാത്തിലെ സൂററ്റിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിലും ആശാറാം ബാപ്പുവിനും മകൻ നാരായൺ സായിക്കുമെതിരെ കേസ് നിലവിലുണ്ട്.

മധ്യപ്രദേശി വ്യാപം അഴിമതി വാർത്തകളിൽ നിറയുന്നതിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ആക്രമണം എന്നാണ് സൂചന. ഇതോടെ കേസിൽ സാക്ഷിപറയാൻ എല്ലാവർക്കും പേടിയായി. ആരും സാക്ഷി പറയാൻ എത്തില്ലെന്ന് ഉറപ്പാക്കി കേസിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം നടത്തുന്നതെന്നും ആരോപണം ഉണ്ട്.

ആശാറാംബാബുവിനെതിരായ പീഡനക്കേസിലെ എല്ലാ സാക്ഷികൾക്കും ഇത് തന്നെയാണ് അവസ്ഥ. പണവും അധികാരവും ഗുണ്ടായിസവും ഒരുമിക്കുന്ന മേഖലയാണ് ഇന്ത്യയിലെ കപട ആത്മീയവാദികളുടെ വിളനിലം. ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് പോലും സാധിക്കാറില്ല ജനുവരിയിൽ കേസിലെ മറ്റൊരു സാക്ഷിയും ആശാറാമിന്രെ മുൻ ്രൈഡവറും പാചകക്കാരനുമായിരുന്ന അഖിൽ ഗുപ്തയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

ഉത്തർപ്രദേശിലെ മുസഫർനഗറിൽ വച്ചായിരുന്നു ആക്രമണം. ആശാറാമിനെതിരെ ഗുജറാത്തിലെ ഗാന്ധിനഗർ കോടതിയിൽ ഗുപ്ത നിർണായക തെളിവുകൾ കൈമാറുകയും മൊഴി നൽകുകയും ചെയ്തിരുന്നു. ഈ കേസിലെ മറ്റൊരു സാക്ഷിയും ആശ്രമത്തിലെ ജോലിക്കാരനുമായിരുന്ന അമൃത് പ്രജാപതി കഴിഞ്ഞ വർഷം ജൂണിൽ വെടിയേറ്റ് മരിച്ചിരുന്നു.

ഓഗസ്റ്റ് പതിനഞ്ചിന് ജോധ്പുരിലെ ആശ്രമത്തിൽവച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആശാറാം ബാപ്പുവിനെതിരെയുള്ള കേസ്. ആശ്രമത്തിലെ ഹോസ്റ്റലിൽ അന്തേവാസിയായിരുന്നു ഈ കുട്ടി. 2013 സപ്തംബറിലാണ് ആശാറാം ബാപ്പു അറസ്റ്റിലാവുന്നത്. സാക്ഷികളെ ഓരോരുത്തരെയായി ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കിയും കേസിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗമാണ് ആശാറാം ബാപ്പു നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഇത് തന്നെയാണ് മകനെതിരായ കേസിലും പയറ്റുന്ന തന്ത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP