Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി പാറ്റ്‌നയിൽ ഒത്തുകൂടിയത് ലക്ഷങ്ങൾ; ആർജെഡിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ബിജെപിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് രാജ്യത്തെ 18 പാർട്ടികൾ; ജെഡിയു നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവും വേദിയിൽ

'ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി പാറ്റ്‌നയിൽ ഒത്തുകൂടിയത് ലക്ഷങ്ങൾ; ആർജെഡിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ബിജെപിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് രാജ്യത്തെ 18 പാർട്ടികൾ; ജെഡിയു നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവും വേദിയിൽ

മറുനാടൻ മലയാളി ഡെസ്‌ക്

'ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന ആഹ്വാനത്തിൽ പാറ്റ്‌നയിൽ ആർജെഡി നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ എത്തിയത് ലക്ഷങ്ങൾ. ജെഡിയു ഔദ്യോഗിക പക്ഷത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവും, ലാലു പ്രസാദ് യാദവ് നേതൃത്വം കൊടുക്കുന്ന റാലിയിലെത്തി. പട്‌നയിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ പങ്കെടുക്കാൻ 18 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ ഒന്നിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വഞ്ചനക്കെതിരെയും നരേന്ദ്ര മോദിയുടെ സർക്കാരിനെതിരെയും യുദ്ധം പ്രഖ്യാപിക്കാനും തീരുമാനിച്ചു.

വേദിയിലെത്തിയ ശരത് യാദവിനെ ജനസാഗരങ്ങൾക്ക് മുമ്പിൽ ലാലു പ്രസാദ് യാദവ് ഊഷ്മളമായി സ്വീകരിച്ചു. യഥാർത്ഥ ജെഡിയു തങ്ങളാണെന്ന് തെളിയിക്കുമെന്ന് റാലിക്ക് മുമ്പായി തന്നെ ശരത് യാദവ് വെല്ലുവിളിച്ചിരുന്നു. ഒന്നോ രണ്ടോ മാസം കാത്തിരിക്കാനാണ് ശരത് യാദവ് അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നിതീഷിന്റെ പേര് പരമർശിക്കാതെയാണ് ശരത് യാദവ് വിമാർശനങ്ങൾ ഉന്നയിച്ചത്. 'നിഴൽ' എന്നയാൾ ഒരിക്കൽ ബീഹാറിലെ മഹാബന്ധം തകർക്കുന്നതിന് താമസിക്കാതെ ശിക്ഷിക്കപ്പെടുമെന്ന് ശരദ് യാദവ് പ്രതികരിച്ചു. എന്നാൽ നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ശരത് യാദവിന് രാജ്യസഭാ അംഗത്വം നഷ്ടമാകുമെന്ന് കെ സി ത്യാഗി പറഞ്ഞു.

ഒരു 'മുഖ'ത്തിനും ബീഹാറിൽ തന്റെ അടിത്തറയ്ക്ക് മുമ്പിൽ പിടിച്ച് നിൽക്കാനാവില്ലെന്ന് മഹാറാലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എണ്ണാമെങ്കിൽ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിച്ചിട്ടുമുണ്ട്. പത്തല്ല, മുപ്പത് ലക്ഷം ആളുകൾ റാലിക്കെത്തിയിട്ടുണ്ട് എന്ന് മുൻ ഉപമുഖ്യന്ത്രി തേജസ്വി യാദവും ട്വീറ്റ് ചെയ്തു.

റാലിയിൽ പങ്കെടുത്താൽ, ശരദ് യാദവിനെ അയോഗ്യനായി പ്രഖ്യാപിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ഔദ്യോഗിക വിഭാഗം അറിയിച്ചിരുന്നെങ്കിലും ജെഡിയു വിമത പക്ഷം റാലിയിൽ ശക്തി തെളിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകർ റെഡ്ഡി, ഝാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിമാർ എന്നിവർ റാലിയിൽ പങ്കെടുത്തു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും റാലിയിൽ പങ്കെടുക്കാനെത്തിയിട്ടില്ല. എന്നാൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ഒരു ഓഡിയോ സന്ദേശം റാലിയിൽ അവതരിപ്പിച്ചു. കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പ്രത്യേക സന്ദേശം വായിച്ചു. എതിർക്കുന്നവർ ഒരിക്കലും അപ്രസക്തമാവുകയില്ലെന്നും സോണിയ പറഞ്ഞു. 'അതേ പ്രത്യയശാസ്ത്രത്തിന്റെ കക്ഷികൾ ഒന്നിച്ചു ചേരാൻ' രാഹുൽ ആവശ്യപ്പെട്ടു. ബിഎസ്‌പി മേധാവി മായാവതിയും എൻസിപി മേധാവിയുമായ ശരത് പവാർ പങ്കെടുത്തില്ല.

വടക്കൻ ബീഹാറിൽ ദുരന്തം വിതച്ച പ്രളയത്തിനിടയിലും ആയിരക്കണക്കിന് പ്രവർത്തകർ ഈ മേഖലയിൽ നിന്നെത്തിയതായാണ് വിവരം. ലാലു പ്രസാദ് യാദവിന്റെ മുഴുവൻ കുടുംബാംഗങ്ങളും റാലിക്കെത്തിയിട്ടുണ്ട്. സിപിഐഎം റാലിയിൽ പങ്കെടുക്കുന്നില്ല. മമതാ ബാനർജിയോടുള്ള എതിർപ്പ് കാരണമാണ് സിപിഐഎം നേതാക്കൾ വിട്ടുനിൽക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP