Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീർ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനെന്നു സൈന്യവും; ആക്രമണം ലഷ്‌കർ ഇ ത്വയ്ബയുടെ നേതൃത്വത്തിൽ; ഭീകരർ പ്രത്യേക പരിശീലനം നേടിയവരെന്നും സൈനിക മേധാവി

കശ്മീർ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനെന്നു സൈന്യവും; ആക്രമണം ലഷ്‌കർ ഇ ത്വയ്ബയുടെ നേതൃത്വത്തിൽ; ഭീകരർ പ്രത്യേക പരിശീലനം നേടിയവരെന്നും സൈനിക മേധാവി

ന്യൂഡൽഹി: കശ്മീരിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ ഇ ത്വയ്ബയെന്ന് ലഫ്. ജനറൽ സുബ്രത സാഹ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സൈനിക മേധാവി.

ഭീകരരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പാക് നിർമ്മിതമെന്നും അദ്ദേഹം പറഞ്ഞു. ഭീകരർ പ്രത്യേക പരിശീലനം നേടിയവരാണ്. ആക്രമണത്തിന്റെ രീതി കണ്ടാൽ ഇത് വ്യക്തമാണ്. ആസൂത്രണം ലഭിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്നും പിടിച്ചെടുത്ത ആയുധങ്ങൾ വ്യക്തമാക്കുന്നു.

ഝലം നദിയുടെ വടക്കു ഭാഗത്തുകൂടി പാക്കിസ്ഥാനിൽ നിന്നു ഭീകരരെ കടത്തിവിടുകയായിരുന്നു. ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായിരുന്നു ആക്രമണമെന്നും സുബ്രത സാഹ പറഞ്ഞു. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ ഹന്ദ്വാര മേഖലയിൽ നിന്ന് കൂടുതൽ ആയുധങ്ങളും മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. കട്ടർ ഉപയോഗിച്ച് മതിൽ തകർത്താണ് തീവ്രവാദികൾ കഴിഞ്ഞ ദിവസം സൈനിക ക്യാമ്പിൽ കടന്ന് ആക്രമണം നടത്തിയതെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം കാഷ്മീരിൽ വ്യത്യസ്ത സ്ഥലങ്ങളിൽ അതിർത്തികടന്നെത്തിയ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്നു പൊലീസുകാരും എട്ടു സൈനികരും ഉൾപ്പെടെ ഇരുപതു പേരാണ് കൊല്ലപ്പെട്ടത്. പതിനഞ്ച് മണിക്കൂറിനിടെയാണ് കശ്മീരിൽ നാല് തവണ ഭീകരാക്രമണം ഉണ്ടായത്. സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. തിങ്കളാഴ്ച മോദി കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയാണ് ആക്രമണ പരമ്പര നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP