Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചെന്ന് കരുതി; അഴുകി കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞ് സംസ്‌കാരവും നടത്തി; മൂന്നു മാസത്തിന് ശേഷം തിരിച്ചെത്തിയ ഭർത്താവിനെ കണ്ട് ഞെട്ടി യുവതിയും കുടുംബവും; മരണം സ്ഥിരീകരിച്ചത് തെറ്റിദ്ധാരണമൂലമെന്ന് വിശദീകരണം

ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചെന്ന് കരുതി; അഴുകി കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞ് സംസ്‌കാരവും നടത്തി; മൂന്നു മാസത്തിന് ശേഷം തിരിച്ചെത്തിയ ഭർത്താവിനെ കണ്ട് ഞെട്ടി യുവതിയും കുടുംബവും; മരണം സ്ഥിരീകരിച്ചത് തെറ്റിദ്ധാരണമൂലമെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ബീഹാർ; ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചെന്ന് കരുതി സംസ്‌കരിച്ച യുവാവ് മൂന്നുമാസത്തിന് ശേഷം തിരികെ എത്തി. ഭർത്താവിന്റെ വരവിൽ അമ്പരന്ന യുവതിയും കുടുംബവുമാണ് യുവാവ് തിരികെ എത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. ആൾക്കൂട്ട മർദ്ദനത്തിലാണ് യുവാവ് മരിച്ചതെന്നാണ് കരുതിയത്.

ബീഹാറിലെ മഹാമാത്പൂറിലാണ് സംഭവം. തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് റുഡി ദേവി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ഒരാളെ നാട്ടുകാർ മർദ്ദിച്ചത്. മർദ്ദനത്തിൽ ഇയാൾ കൊല്ലപ്പെട്ടു. പിന്നീട് അഴുകിയ നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തുന്നത്.

ബിഹാറിലെ റാണി തലാബ് പൊലീസ് സ്റ്റേഷൻ പരിതിയിൽ നിന്നുമാണ് ഓഗസ്റ്റ് പത്തിന് മർദ്ദിച്ച് കെലപ്പെടുത്തിയ ആളുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹം കൃഷ്ണ മാഞ്ചിയുടെതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുകയും ചെയ്തു. വീട്ടുകാർ സംസ്‌കാരവും നടത്തി.

എന്നാൽ ഇയാൾ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു. മരിച്ചയാളുടെ മൃതദേഹത്തിൽ കണ്ട വസ്ത്രം തന്റെ ഭർത്താവ് ധരിച്ചതുപോലെയുള്ള വസ്ത്രം കണ്ടാണ് തെറ്റി ധരിച്ചതെന്ന് ഭാര്യ റൂഡി ദേവി പറഞ്ഞു. ഭർത്താവ് വന്നതിൽ വളരെ സന്തോഷത്തിലാണ് വീട്ടുകാർ. എന്നാൽ പൊലീസ് ഇപ്പോൾ വലിയൊരു ആശയക്കുഴപ്പത്തിലാണ്. യഥാർത്ഥത്തിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട് ആൾ ആരെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പട്ന എസ്‌പി ഗരിമ മാലിക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP