ആരോടും മനസ്സു തുറക്കാത്ത മോദി സായിപ്പിന്റെ മുന്നിൽ ഉള്ള് തുറന്നു; മോദി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതിയ ബ്രിട്ടീഷുകാരന്റെ പുസ്തകം വിറ്റ് പോകുന്നത് ചുടപ്പം പോലെ
ന്യൂഡൽഹി: ആളുകളെ കൈയിലെടുക്കാൻ മുമ്പനാണെങ്കിലും പൊതുവെ അന്തർമുഖനാണ് പ്രധാനമന്ത്രി മോദിയെന്നാണ് ചിലർ പറയുന്നത്. സാധാരണ ആരോടും മനസ്സ് തുറക്കാത്ത പ്രകൃതമാണ് മോദിക്കുള്ളത്. എന്തിനേറെ മാദ്ധ്യമപ്രവർത്തർക്ക് മുമ്പിൽ പോലും മൗനം പാലിക്കുന്ന അദ്ദേഹം അവരെ അകറ്റി നിർത്താൻ എന്നും ശ്രമിക്കാറുമുണ്ട്. പറയാനുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തുകയാണ് മോദിയുടെ സ്റ്റൈൽ. എന്നാൽ ബ്രിട്ടീഷുകാരനായ എഴുത്തുകാരനും ജേർണലിസ്റ്റുമായ ലാൻസ് െ്രെപസിന്റെ മുന്നിൽ നരേന്ദ്ര മോദി ഉള്ള് തുറക്കാൻ തയ്യാറായി. തൽഫലമായി 'ദ മോദി എഫക്ട്: ഇൻസൈഡ് നരേന്ദ്ര മോദി കാമ്പയിൻ ടു ട്രാൻസ്ഫോം ഇന്ത്യ' എന്ന പുസ്തകം പിറവിയെടുക്കുകയായിരുന്നു. തന്റെ ഈ പുസ്തകത്തിലൂടെ മോദി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുടെ മാദ്ധ്യമസെക്രട്ടറി ലാൻസ് െ്രെപസ് ശ്രമിച്ചത്. എന്തായാലും സംഗതി ഇപ്പോൾ ഏറ്റ നിലയിലാണ്. അതായത് ബ്രിട്ടീഷുകാരന്റെ ഈ പുസ്തകം വിറ്റ് പോകുന്നത് ചുടപ്പം പോലെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപി.യുടെ മുഖ്യപ്രചാരകനെന്ന നിലയിൽനിന്ന് പ്രധാനമന്ത്രിയായി മാറിയ ദിവസങ്ങളിലെ മോദിയുടെ രാഷ്ട്രീയവ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകമാണിത്. കഴിഞ്ഞ മെയ് 16ന് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലമറിയുന്ന ദിവസം ഉച്ചവരെ താൻ ഏകനായി ധ്യാനത്തിലായിരുന്നുവെന്ന് മോദി ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അന്ന് ഉച്ചയ്ക്ക് 12നുശേഷമാണ് ആദ്യമായി ഫോണെടുത്തതെന്നും അന്നത്തെ ബിജെപി അധ്യക്ഷൻ രാജ് നാഥ് സിംഗായിരുന്നു മറുതലയ്ക്കലെന്നും മോദി വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാനായിരുന്നു രാജ്നാഥ്സിങ് വിളിച്ചത്. തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന ടെൻഷൻ മൂലമാണ് താൻ ടെലിവിഷൻ ഓണാക്കാതെയും ഫോണെടുക്കാതെയും ധ്യാനത്തിലിരുന്നതെന്നാണ് മോദി പറയുന്നത്.
കെജ്രിവാൾ ആരുമല്ലെന്നും ഒരു ചെറിയ നഗരത്തിന്റെ നേതാവ് മാത്രമാണെന്നുമാണ് തനിക്കെതിരെ വാരണാസിയിൽ കെജ്രിവാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നറിഞ്ഞപ്പോഴുള്ള തന്റെ നിലപാടെന്നും മോദി ഈ പ്ുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ കെജ്രിവാളിനെ അങ്ങനെ അവഗണിക്കാനാവില്ലെന്ന് കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തന്നെ പഠിപ്പിച്ചുവെന്നും മോദി ഈ പുസ്തകത്തിലൂടെ ലാൻസ് െ്രെപസിനോട് വെളിപ്പെടുത്തുന്നുണ്ട്.
ഈ പുസ്തകമെഴുതാൻ വേണ്ടി താൻ നാല് പ്രാവശ്യം മോദിയെ കണ്ടിരുന്നുവെന്നാണ് ലാൻസ് െ്രെപസ് പറയുന്നത്. വിവിധ പ്രശ്നങ്ങളിലുള്ള മോദിയുടെ പ്രതികരണങ്ങൾ ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നുണ്ട്. കെജ്രിവാളാണ് തനിക്കെതിരെ വാരാണസിയിൽ മത്സരിക്കുന്നതെന്നറിഞ്ഞപ്പോൾ താൻ മൗനം പാലിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മോദി െ്രെപസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മൗനമാണ് തന്റെ ശക്തി. കെജ്രിവാൾ ഒരു നഗരത്തിന്റെ നേതാവ് മാത്രമാണെന്നും മറ്റ് പ്രതിപക്ഷ നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അർഹിക്കുന്നതിലധികം കവറേജ് കെജ്രിവാളിന് ലഭിച്ചിട്ടുണ്ടെന്നും മോദി പുസ്തകത്തിൽ പറയുന്നു. കെജ്രിവാളിന്റെ പ്രസ്താവനകളോട് പ്രതികരിക്കാൻ താൻ അന്ന് കൂടുതൽ സമയം ചെലവഴിച്ചിരുന്നില്ലെന്നു മോദി പറയുന്നു.
മോദിയുമായി െ്രെപസ് നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണീ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മോദിയുടെ കാബിനറ്റ് സഹപ്രവർത്തകരായ പീയൂഷ് ഗോയൽ, പ്രകാശ് ജാവേദ്കർ, സ്മൃതി ഇറാനി തുടങ്ങിയവരെപ്പോലുള്ളവരെയും ഇതിന് വേണ്ടി െ്രെപസ് ഇന്റർവ്യൂ ചെയ്തിരുന്നു. കൂടാതെ മോദി ടീമിന്റെ ഉപദേശകർ , വിശകലന വിഗദ്ധരെയും െ്രെപസ് കണ്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തുടനീളമുള്ള ഭൂരിഭാഗവും മോദിയിൽ മാത്രമാണ് പ്രതീക്ഷയർപ്പിച്ചിരുന്നതെന്നും മോദി ജയിക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നുവെന്നും െ്രെപസ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. തന്റെ പ്രചാരണത്തിന് പുതിയ മാനങ്ങളേകുന്നതിൽ യോഗ ഗുരു രാംദേവ്, ഗായിക ലതാ മങ്കേഷ്കർ , ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ തുടങ്ങിയവർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദി ഈ പുസ്തകത്തിലൂടെ അനുസ്മരിക്കുന്നു.
2012ൽ ഗുജറാത്തിൽ വിജയിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി താൻ മാറിയെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മോദി പറയുന്നു. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ പാർട്ടിയിലെ ലോബികളുടെ ഭാഗമായി പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും മോദി പറയുന്നു. താനോ മറ്റാരോ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്ന് താൻ അനുമാനിച്ചിരുന്നുവെന്നും മോദി പുസ്തകത്തിൽ എഴുതിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളിൽ നിന്നകന്ന് നിൽക്കാനും ആ ശൂന്യതയിലൂടെ ശ്രദ്ധിക്കപ്പെടുകയുമായിരുന്നു തന്റെ തന്ത്രമെന്നാണ് മോദി െ്രെപസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ അവസാനം ഹിന്ദി ചാനലുകളിലും പിന്നീട് ഇംഗ്ലീഷ് ചാനലുകളിലും മാത്രമായിരുന്നു താൻ പ്രത്യക്ഷപ്പെട്ടിരുന്നതെന്നും അതിലൂടെ തന്റെ വാക്കുകൾക്ക് പ്രാധാന്യമുണ്ടാക്കിയെടുക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോർപറേറ്റുകളുടെ വിമാനം ഉപയോഗിച്ച നടപടിയെ ഈ പുസ്തകത്തിലൂടെ മോദി ന്യായീകരിക്കുന്നതായി കാണാം. ഇന്ത്യ പോലുള്ള വിശാലമായ രാജ്യത്ത് വിമാനങ്ങളുപയോഗിക്കാതെ പ്രചാരണത്തിന് എല്ലായിടത്തും എത്തിച്ചേരാനാവുമായിരുന്നില്ലെന്നും പ്രസ്തുത വിമാനങ്ങൾ ഉപയോഗിച്ചതിന് കൃത്യമായി പാർട്ടി പണം നൽയിട്ടുണ്ടെന്നും പ്രധാമന്ത്രി പറയുന്നു. ഗോധ്രാ കലാപത്തെക്കുറിച്ചുള്ള െ്രെപസിന്റെ ചോദ്യങ്ങളിൽ നിന്നും മോദി തന്ത്രപൂർവം ഒഴിഞ്ഞ് മാറുന്നതായി കാണാം. ഈ വിഷയത്തെക്കുറിച്ച് താൻ നിലപാടുകൾ പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മോദി പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കാണെന്ന് ഈ പുസ്തകത്തിലൂടെ മോദി അവകാശപ്പെടുന്നുണ്ട്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിക്ക് അവകാശപ്പെട്ടതല്ലെന്ന അദ്വാനിയുടെയും ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന്റെയും നിലപാടുകൾക്ക് നേർ വിപരീതമായാണ് മോദി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഒരു നേതാവിൽ വിശ്വാസമർപ്പിക്കുന്ന ചരിത്രമാണ് ഇന്ത്യയുടേതെന്ന് പ്രധാമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും വേണ്ടത് അവരെ നയിക്കാൻ പോന്ന കരുത്തുറ്റ നേതാവിനെയാണ്. അവർ വിശ്വസിക്കുന്നത് ഒരു പേരിലാണ്, പാർട്ടിയിലല്ലെന്നും മോദി പുസ്തകത്തിലൂടെ തുറന്നടിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍