രാജ്യമെങ്ങും ട്രാഫിക് ക്യാമറകൾ; നിയമം ലംഘിക്കുന്നവർക്ക് ലൈസൻസിൽ പിഴ പോയിന്റ്; മദ്യപിച്ച് വണ്ടി ഓടിക്കുന്നവർ നേരെ ജയിലിലേക്ക്: ഇന്ത്യയിലെ ഗതാഗത നിയമങ്ങൾ ബ്രിട്ടീഷ് മാതൃകയിൽ പൊളിച്ചെഴുതും
ന്യൂഡൽഹി: പൊതു റോഡുകൾ തന്റേത് മാത്രമാണ് എന്ന് വിശ്വസിച്ച് തോന്നിയതു പോലെ വാഹനം ഓടിക്കുന്നവരൊക്കെ ഇനി അഴിയെണ്ണിയെന്നു വരും. കടുത്ത ഗതാഗത നിയമങ്ങൾ നില നിൽക്കുന്ന ബ്രിട്ടീഷ് മോഡലിൽ ഇന്ത്യയിലെ ഗതാഗത നിയമങ്ങൾ പൊളിച്ചെഴുതുമെന്ന ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെ ഇന്നലത്തെ പ്രഖ്യാപനം മോദി സർക്കാരിന്റെ പരിഷ്കരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായേക്കും. അപകട കാരണങ്ങളിൽ മുഖ്യമായവ കണ്ടെത്തി അവർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് സർക്കാരുമായി ചേർന്നാണ് ഗഡ്കരിയുടെ പോരാട്ടം. ഇതനുസരിച്ച് പഴകിയ മോട്ടോർ വാഹന നിയമം പൊളിച്ചെഴുതും. ആർടിഒ ഓഫീസുകൾ അടക്കമുള്ള സമ്പ്രദായങ്ങൾ നിർത്തലാക്കും. ഉദ്യോഗസ്ഥർക്ക് അഴമതി നടത്താൻ ഉള്ള സർവ അവസരങ്ങളും ഇല്ലാതാക്കും.
ബ്രിട്ടീഷ് മോഡലിൽ ഡ്രൈവിങ് ലൈസൻസിൽ പിഴ പോയിന്റ് സമ്പ്രദായം ഏർപ്പെടുത്തുന്നതാവും ഏറ്റവും പ്രധാന പരിഷ്ക്കാരം. ഇതനുസരിച്ച് ഓരോ ഡ്രൈവിങ് നിയമ ലംഘനവും സംഭവിക്കുമ്പോൾ ഒരു നിശ്ചിത പിഴ ലൈസൻസിൽ നൽകും. സർക്കാർ നിശ്ചയിക്കുന്ന എണ്ണത്തിൽ അധികം പിഴ വന്നു കഴിയുമ്പോൾ ലൈസൻസ് റദ്ദാകും. വീണ്ടും ലൈസൻസ് കിട്ടണമെങ്കിൽ നിശ്ചിത കാലയളവിലിന് ശേഷമേ ശ്രമിക്കാൻ പറ്റൂ. എന്നാൽ കൂടുതൽ ഗുരുതരമായ കടമ്പകൾ കടന്നാലെ റീടെസ്റ്റ് പാസ്സാകാൻ പറ്റൂ. മദ്യപിച്ച് വണ്ടി ഓടിക്കുക മുതലായ കുറ്റങ്ങൾ പിടിക്കപ്പെട്ടാൽ ഒറ്റയടിക്ക് ലൈസൻസ് റദ്ദാക്കാനുള്ള പിഴ ലഭിക്കും. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കിയാൽ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്ത് നേര ജയിലിൽ അടക്കാനും നിയമത്തിൽ വകുപ്പുണ്ടാകും. ബ്രിട്ടണിലെ ഇത്തരം കർക്കശ നിയമങ്ങൾ നിലവിൽ ഉണ്ട്. ഓവർസ്പീഡ്, റെഡ്ലൈറ്റ് ജംപ് തുടങ്ങിയ സാധാരണ ട്രാഫിക് പിഴവുകൾക്ക് മൂന്ന് പോയിന്റാണ് ബ്രിട്ടണിൽ നൽകുക. ഇത്തരം 12 പോയിന്റുകൾ വരുമ്പോൾ ലൈസൻസ് റദ്ദാകും. ഇത് തന്നെയാണോ ഇന്ത്യയിലും നടപ്പിലാക്കുക എന്ന് വ്യക്തമല്ല.
അഴിമതിയുടെ കൂത്തരങ്ങിന്റെ വേദികളായി മാറിയ റോഡ് ട്രാൻസ്പോർട്ട് ഓഫീസുകൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനം വളരെ സുപ്രധാനമാണ.് പെർമിറ്റും വാഹന സംബന്ധിയായ മറ്റു സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പരിഷ്ക്കാരങ്ങൾ ഫലത്തിൽ സാധാരണക്കാരാന് ഏറെ ഗുണം ചെയ്യും. ട്രാഫിക് കുറ്റങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു രാജ്യസഭ 2012 മേയിൽ പാസാക്കിയ ബിൽ വീണ്ടും പരിഷ്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് തന്നെ പണമുണ്ടെങ്കിൽ ലൈസൻസ് സുന്ദരമായി സംഘടിപ്പിക്കാമെന്ന വിധത്തിലാണ് ആർടിഒകളിൽ കൈകൂലി അരങ്ങുവാഴുന്നത്. ഈ അഴിമതിയെ തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ശ്രമം. നടപടികൾ സുതാര്യമാക്കുന്നതു വഴി അഴിമതി തടയാമെന്നാണ് കണക്കുകൂട്ടൽ. ഇ-ഗവേണൻസ് നടപ്പാക്കി ആർടിഒകളിലെ അഴിമതി അവസാനിപ്പിക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണു തന്റെ വിശ്വാസമെന്നും മന്ത്രി പറഞ്ഞു.
ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളെ മാതൃകയാക്കുമ്പോൾ രാജ്യത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനാണ് ആദ്യം നടപടിയെടുക്കേണ്ടി വരിക. ഇന്ത്യൻ റോഡുകളടെ പരിതാപകരമായ അവസ്ഥയും ട്രാഫിക് നിയമലംഘനത്തിന് കാരണമാകാറുണ്ട്. ഇതിനിടെ ബ്രിട്ടീഷ് മാതൃകയാണ് ഇന്ത്യക്ക് അനുയോജ്യമെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയിംസ് ബെവനുമായി ഗഡ്കരി ചർച്ച നടത്തി. ബ്രിട്ടനിലെ ട്രാഫിക് മാനേജ്മെന്റ് നിയമത്തിലെ പല വ്യവസ്ഥകളും ഇന്ത്യയിലും പകർത്താനാകുമെന്നാണ് ഇവർ വിലയിരുത്തിയത്.
അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ബൈക്ക് യാത്ര തുടങ്ങിയവയാണ് അപകടമരണങ്ങൾക്കു പ്രധാന കാരണങ്ങൾ. റോഡുകളുടെ മോശം സ്ഥിതി മൂലം രണ്ടു ശതമാനത്തിൽ താഴെ അപകടങ്ങളേ സംഭവിക്കുന്നുള്ളൂവെന്നാണു റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. ട്രാഫിക് ലൈറ്റുകൾ മാനിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കു പിഴ ഉയർത്താനാണ് ആലോചനയെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ട്രാഫിക് ലൈറ്റുകൾക്കൊപ്പം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന രീതി വ്യാപകമാക്കും. നിയമം ലംഘിക്കുന്നവർക്കു നോട്ടിസ് വീട്ടിൽ ലഭിക്കും. ഇതു വേണമെങ്കിൽ കോടതിയിൽ ചോദ്യംചെയ്യാം. കുറ്റം ചെയ്തതായി കോടതി സ്ഥിരീകരിച്ചാൽ ആദ്യം നോട്ടിസിൽ നിർദേശിച്ചതിന്റെ മൂന്നിരട്ടി തുക പിഴയിനത്തിൽ നൽകണമെന്നതാണ് പ്രധാന വ്യവസ്ഥ. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴയായി ഈടാക്കുന്ന തുക, നിയമലംഘകരെ കണ്ടെത്താനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്ന രീതി ബ്രിട്ടനിലുണ്ട്. അത് ഇന്ത്യയിലും നടപ്പാക്കാനാണ് ആലോചനയുണ്ട്.
അതേസമയം ആർടിഒകൾ നിർത്തലാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന കേരളത്തിലെ അടക്കം ഉദ്യോഗസ്ഥർക്ക് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ആകെ 75 റോഡ് ട്രാൻസ്പോർട്ട് ഓഫിസുകളാണുള്ളത് - 18 ആർ.ടി. ഓഫിസുകളും 57 സബ് ഓഫിസുകളും. ഗതാഗത പരിഷ്ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ടുപോയാൽ വൻ അഴിമതുടെ വഴിയടയുമെന്ന കാര്യവും ഉറപ്പാണ്.
Stories you may Like
- പാർലമെന്റിൽ വെറുതെ സംസാരിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം മണ്ഡലത്തിൽ ശ്രദ്ധിക്കുന്നതാണ്
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- ഡീസൽ ഇന്ധനം: നിലപാട് വിശദീകരിച്ച് നിതിൻ ഗഡ്കരി
- 'അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ ബാനറോ പോസ്റ്ററോ പതിക്കില്ല': നിതിൻ ഗഡ്കരി
- ഇനി ലൈസൻസ് സ്കാൻ ചെയ്താൽ എല്ലാം അറിയാം; പുത്തൻ സ്മാർട്ട് ലൈസൻസിന്റെ വിശേഷങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍