ഡോക്ടർമാർ, എൻജിനിയർമാർ, സിഎക്കാർ, ഒളിമ്പിക് മെഡലിസ്റ്റ്... മോദി തിരഞ്ഞെടുത്തത് ഇന്ത്യയുടെ മുഖം മാറ്റാൻ ശേഷിയുള്ള പ്രഗത്ഭരെ; മുണ്ടുതറ്റുടുത്ത് ഡൽഹി ഭരിച്ചിരുന്ന കാരണവന്മാരുടെ കാലം കഴിയുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനവുമായാണ് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്. തന്റെ ആദ്യ മന്ത്രിസഭാ വികസനത്തിൽ മോദി അതിനുള്ള സൂചനകൾ നൽകുകയും ചെയ്തു. കഴിവ് തെളിയിച്ചയാളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഡൽഹിയിലെ ഭരണസംവിധാനം തന്നെ ഉടച്ചുവാർക്കാനുള്ള നീക്കത്തിലാണ് താനെന്ന് മോദിയുടെ മന്ത്രിസഭാ വികസനം തെളിയിക്കുന്നു. ഒരു ഡോക്ടറും ഒരു എൻജിനിയറും ഒരു സി.എ.ക്കാരനും ഒളിമ്പിക് മെഡലിസ്റ്റുമുൾപ്പെടുന്നതാണ് മോദിയുടെ പുതിയ മന്ത്രിസംഘം.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും വികസനതന്ത്രങ്ങളെയും പരിഷ്കരിക്കാൻ ശേഷിയുള്ള പ്രൊഫഷണലുകളെയാണ് മോദി തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കാർ, പ്രശസ്തമായ മുംബൈ ഐ.ഐ.ടിയിൽനിന്നുള്ള ബിരുദധാരിയാണ്. റെയിൽവേ മന്ത്രിയായ സുരേഷ് പ്രഭു ചാർട്ടേഡ് അക്കൗണ്ടന്റായി പ്രതിഭ തെളിയിച്ചയാളാണ്. മോദിയുടെ സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളിലെ മുഖ്യപങ്കാളി കൂടിയാണ് പ്രഭു.
ധനകാര്യ സഹമന്ത്രിയായി നിയോഗിക്കപ്പെട്ട ജയന്ത് സിൻഹ ഐഐടിയിൽനിന്നും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പഠനം പൂർത്തിയാക്കിയയാളാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരാൻ, ജയന്ത് സിൻഹയുടെ പ്രായോഗികജ്ഞാനം ഉപകരിക്കുമെന്നുതന്നെ മോദി കരുതുന്നു.
സ്വതന്ത്ര ചുമതലയുള്ള മന്ത്രി മഹേഷ് ശർമയും ശാസ്ത്ര സാങ്കിതിക മന്ത്രി ഹർഷവർധനും അറിയപ്പെടുന്ന ഡോക്ടർമാരാണ്. റെയിൽവേ സഹമന്ത്രി മനോജ് സിൻഹയും മുൻ ഐഐടി ബിരുദധാരിയാണ്. തീരുമാനങ്ങൾ തന്റേത് മാത്രമാകുമെന്ന സൂചന തന്നെയാണ് മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്നത്. തന്റെ വിശ്വസ്തരെയെല്ലാം ഒപ്പം നിർത്തും. എന്നാൽ ഇടഞ്ഞു നിൽക്കുന്നവരെ അകറ്റി തന്നെ നിർത്തും. രാജീവ് പ്രതാപ് റൂഡി പൈലറ്റാണ്.
മോദി സർക്കാരിന് ആരും അനിവാര്യരല്ലെന്നും വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ പിന്തുണച്ചവരെയൊന്നും മോദി മറന്നിട്ടുമില്ല. ഒപ്പം സാമ്പത്തിക മുന്നേറ്റത്തിനും വികസന നിർദ്ദേശങ്ങൾ ഒരുക്കാനും കഴിയുന്ന യഥാർത്ഥ പ്രൊഫഷണലുകളെ തന്റെ ടീമിന്റെ ഭാഗമാക്കുകയാണ് മോദി. ജനപ്രിയരായ പ്രൊഫഷണലുകളെയാണ് ഇതിന് കണ്ടെത്തിയിരിക്കുന്നതും.
സുരേഷ് പ്രഭു
വാജ്പേയ് മന്ത്രിസഭയിലെ ഊർജസ്വലനായ മന്ത്രി എന്ന പേരു സമ്പാദിച്ച സുരേഷ് പ്രഭു ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. മോദി പ്രധാനമന്ത്രി ആയപ്പോൾ കൊങ്കൺ മേഖലയിൽനിന്നുള്ള ഈ ശിവസേന നേതാവിനെ ഊർജമേഖല നവീകരിക്കാനുള്ള കമ്മിറ്റിയിൽ അംഗമാക്കി. മോദിയുടെ 'ഷെർപ എന്ന് അറിയപ്പെട്ടു. നിലവിൽ എംപി അല്ല. മഹാരാഷ്ട്രയിലെ രാജാപ്പുർ മണ്ഡലത്തിൽനിന്ന് നാലുതവണ ലോക്സഭയിലെത്തിയിട്ടുണ്ട്. വാജ്പേയി മന്ത്രിസഭയിൽ വ്യവസായം, വനം, പരിസ്ഥിതി, രാസവളം, ഊർജം, ഘനവ്യവസായം തുടങ്ങിയ വകുപ്പുകളുടെ ചുമതലവഹിച്ചു.
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി മോദിക്കായി തന്ത്രങ്ങൾ ഒരുക്കിയത് സുരേഷ് പ്രഭുവാണ്. വാജ്പേയ് മന്ത്രിസഭയിൽ ഊർജ്ജ മന്ത്രിയായിരിക്കെ വൈദ്യുത മേഖലയിൽ സമൂല പരിഷ്കരണം നടപ്പിലാക്കി. എന്തുകൊണ്ട് പരിഷ്കരണ വാദിയായ പ്രൊഫഷണിലനെയാണ് റെയിൽവേ വകുപ്പ് മോദി ഏൽപ്പിക്കുന്നത്. തന്റെ വികസന മന്ത്രം ജനങ്ങളിലെത്തിക്കാൻ റെയിൽ പാളങ്ങളിലൂടെ കഴിയുമെന്നാണ് മോദിയുടെ വിലയിരുത്തൽ. വിശ്വസ്തനായ സദാനന്ദ ഗൗഡയുടെ പ്രവർത്തനങ്ങൾ അതിനുതകുന്നതല്ലെന്ന് മോദി തിരിച്ചറിഞ്ഞു. അതുകൊണ്ട് കൂടിയാണ് തന്ത്രങ്ങളും കണക്കുകളും വശമുള്ള സിഐക്കാരനെ റെയിൽവേ ഏൽപ്പിക്കുന്നതും.
ശിവസേനയുടെ എതിർപ്പുകൾ പോലും കണ്ടില്ലെന്ന് നടിച്ചാണ് സുരേഷ് പ്രഭുവിനെ മോദി മന്ത്രിസഭയിലെത്തിക്കുന്നത്. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം എന്തോ സുരേഷ് പ്രഭുവിന്റെ സ്ഥാനലബ്ദിയിലുണ്ടെന്ന് വ്യക്തം.
മനോഹർ പരീക്കർ
മൂന്നുവട്ടം ഗോവ മുഖ്യമന്ത്രി ആയ മനോഹർ ഗോപാലകൃഷ്ണ പരീക്കർ സംശുദ്ധ പ്രതിഛായയുടെ ഉടമ. മുംബൈ ഐഐടിയിൽനിന്നു ബിരുദം. ഈ യോഗ്യതയുമായി ആദ്യം മുഖ്യമന്ത്രിയായ വ്യക്തി. ആർഎസ്എസ് പ്രചാരകൻ. മോദിയുടെ ഏറ്റവും അടുപ്പക്കാരൻ. 2012ൽ ഗോവയിൽ പെട്രോളിന്റെ വില 11 രൂപ കുറച്ച് ശ്രദ്ധേയനായി. ഗോവയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ ലഭിക്കുന്ന ആദ്യ ക്യാബിനറ്റ് മന്ത്രി കൂടിയാണ് പരീക്കർ.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മോദിയാകണം നേതാവ് എന്ന് വ്യക്തമാക്കിയ വ്യക്തിയാണ് മനോഹർ പരീക്കർ. അദ്വാനി പക്ഷം മോദിക്കെതിരെ നടത്തിയ നീക്കങ്ങളേയും പരീക്കർ ശക്തിയായി എതിർത്തും. അന്നു മുതൽ മോദിയുടെ വിശ്വസത്നാണ് പരീക്കർ. ഗോവാ മുഖ്യമന്ത്രിക്ക് തന്നെ കൈയും മെയ്യും മറന്ന് സഹായിക്കേണ്ട അവസ്ഥയില്ലെന്ന് മോദി അന്ന് വിശ്വസിച്ചിരുന്നു. അത് വിശ്വാസം പ്രധാനമന്ത്രിയായപ്പോഴും തുടരുന്നു. പ്രതിരോധ വകുപ്പ് പരീക്കറിന് നൽകി മന്ത്രിസഭയിലെ മൂന്നാമൻ ആരെന്ന ചോദ്യവും സജീവമാക്കൂന്നു.
ജെ പി നദ്ദ
ഏതു കടുത്ത പ്രതിസന്ധിയെയും സൗമ്യതയോടെ നേരിടുന്ന നേതാവാണ് ജിപി നദ്ദ.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ എന്നിവരുടെ വിശ്വസ്തൻ. മോദി പ്രധാനമന്ത്രിയായപ്പോൾ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച ആദി പേരുകാൻ. എന്നാൽ അമിത് ഷായ്ക്ക് മുൻതൂക്കം നൽകിയപ്പോൾ നദ്ദയുടെ അവസരം നഷ്ടമായി. മോദിയുടെ വിശ്വസ്തൻ ആർഎസ്എസിനും പ്രിയങ്കരൻ. 1991ൽ യുവമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ആയി. രാജ്യസഭാംഗമാണ്. പട്നയിൽ ജനിച്ച് ഹിമാചൽപ്രദേശിൽ മന്ത്രിയായ നദ്ദയെ ബിജെപിയുടെ ഭാവി നേതാവായാണ് വിശേഷിപ്പിക്കുന്നത്
ചൗധരി ബീരേന്ദ്രസിങ്
കോൺഗ്രസ് വിട്ടെത്തിയ ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവ്. പ്രമുഖ കർഷകനേതാവ് ചോട്ടു റാമിന്റെ കൊച്ചുമകൻ. 2010ൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായി. മന്മോഹൻ മന്ത്രിസഭയിൽ സ്ഥാനംകിട്ടാതെ കലഹിച്ച ബീരേന്ദർ സിങ്ങിനെ വർക്കിങ് കമ്മിറ്റി അംഗമാക്കിയെങ്കിലും പാർട്ടി വിട്ടു. ഹരിയാനയിലെ ഏറ്റവും പ്രബലമായ ജാട്ട് വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് നേടിക്കൊടുത്തു. 2004ൽ ഹരിയാണ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല.
ഗായകനും പ്ലബംറും മന്ത്രിസഭയിൽ, കോടീശ്വരൻ മാത്രമല്ല സന്യാസിയുമുണ്ട്
ബാബുൽ സുപ്രിയോ ബംഗാളിലെ പ്രസിദ്ധ ചലച്ചിത്രഗായകനും. ജയന്ത് സിൻഹ, കേണൽ രാജ്യവർധൻ സിങ് റാത്തോഡ്, ഗിരിരാജ് സിങ്, മഹേഷ് ശർമ, മോഹൻ കുന്ദാരിയ, സൻവർലാൽ ജാട്ട്, ബാബുൽ സുപ്രിയോ, സാധ്വി നിരഞ്ജൻ ജ്യോതി, വിജയ് സാംപ്ല എന്നിവർ ആദ്യമായി പാർലമെന്റിലെത്തിയവരാണ്. ആദ്യ പുനഃസംഘടനയിൽത്തന്നെ ഇവർക്ക് മന്ത്രിസഭയിൽ ഇടം കിട്ടി.
മന്ത്രി വിജയ് സാംപ്ല രാഷ്ട്രീയത്തിൽ സജീവമാകും മുമ്പ് സൗദിയിൽ പ്ലംബർ ആയിരുന്നു. ഉമാഭാരതിക്ക് പിന്നാലെ മറ്റൊരു സന്ന്യാസിനി കൂടി മന്ത്രിസഭയിൽ എത്തി. 47കാരിയായ സാധ്വി നിരഞ്ജൻ ജ്യോതി. ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാംഗമാണ് അവർ. ശതകോടീശ്വരന്മാർക്കും മന്ത്രിസഭയിൽ ഇടം കിട്ടി. തെലുഗുദേശം മന്ത്രി വൈ.എസ്. ചൗധരി വൻവ്യവസായിയാണ്. 190 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
ഇപ്പോഴും കുഞ്ഞൻ മന്ത്രിസഭ
ആദ്യ പുനഃസംഘടന വഴി മോദി മന്ത്രിസഭയുടെ അംഗ സംഖ്യ 66 ആയി ഉയർന്നു. പത്ത് പേരെ മന്ത്രിസഭയിലെടുക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പുകളും മറ്റും കണ്ട് പരമാവധി ജനപ്രിയരെ മന്ത്രിസഭയിലേക്ക് എടുത്തു. അങ്ങനെ 21 പേർ മന്ത്രിസഭയുടെ ഭാഗമായി. എന്നിന്നിട്ടും മുൻ സർക്കാരുകളെക്കാൾ വലുപ്പത്തിൽ ചെറുത്. മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സർക്കാരിന്റെ അംഗ സംഖ്യ അവസാന പുനഃസംഘടനയോടെ 78 ൽ എത്തിയിരുന്നു. 56 അംഗങ്ങളുമായി തുടങ്ങിയ വാജ്പേയിയുടെ എൻ.ഡി.എ. സർക്കാരിൽ അവസാനം മന്ത്രിമാരുടെ എണ്ണം 88 ആയി ഉയർന്നു.
മോദി സർക്കാരിൽ പ്രധാനമന്ത്രിയടക്കം 27 പേർ കാബിനറ്റ് റാങ്കുള്ളവരാണ്. സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ 13, സഹമന്ത്രിമാർ 26. മന്മോഹൻ സിങ് മന്ത്രിസഭയിൽ 33 പേർക്ക് കാബിനറ്റ് റാങ്കുണ്ടായിരുന്നപ്പോൾ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ 12 പേരും 33 പേർ സഹമന്ത്രിമാരുമായിരുന്നു. 26 കാബിനറ്റ് മന്ത്രിമാരും എട്ട് സ്വതന്ത്രചുമലതയുള്ള സഹമന്ത്രിമാരും 22 സഹമന്ത്രിമാരുമുണ്ടായിരുന്ന വാജ്പേയി മന്ത്രിസഭ വിപുലീകരണത്തിന്റെ അവസാന ഘട്ടത്തിൽ 88 പേരുള്ള ജംബോ സംഘമായി മാറിയിരുന്നു.
വനിതാ പ്രാതിനിധ്യം എട്ട്
പുതുതായി രൂപവത്കരിച്ച തെലങ്കാനയുടെ ആദ്യത്തെ കേന്ദ്രമന്ത്രിയെന്ന ബഹുമതി ബണ്ഡാരു ദത്താത്രേയയ്ക്ക് സ്വന്തം. ഉത്തർ പ്രദേശിൽ നിന്നാണ് ആദ്യമന്ത്രിസഭാ വികസനത്തിലെ കൂടുതൽ പ്രതിനിധികളും. ബിഹാറിൽനിന്ന് മൂന്നു പേരും. ഡോ. മഹേഷ് ശർമ, മുഖ്താർ അബ്ബാസ് നഖ്വി, രാംശങ്കർ കതേരിയ, സാധ്വി നിരഞ്ജൻ ജ്യോതി എന്നിവർകൂടി മന്ത്രിമാരായതോടെ ഉത്തർപ്രദേശിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം 13 ആയി. രാജീവ് പ്രതാപ് റൂഡി, രാം കൃപാൽ യാദവ്, ഗിരിരാജ് സിങ് എന്നിവർ കൂടിയായതോടെ ബിഹാറിന്റെ പ്രാതിനിധ്യം എട്ടായി.
ഉത്തർപ്രദേശിലെ ഫത്തേപ്പുർ മണ്ഡലത്തിൽനിന്നുള്ള സാധ്വി നിരഞ്ജൻ ജ്യോതിയുംകൂടി വരുന്നതോടെ കേന്ദ്ര മന്ത്രിസഭയിലെ വനിതാപ്രാതിനിധ്യം എട്ടായി ഉയരും. സുഷമാ സ്വരാജ്, ഉമാഭാരതി, നജ്മാ ഹെപ്ത്തുള്ള, മേനകാ ഗാന്ധി, ഹർസിമൃത് കൗർ, സ്മൃതി ഇറാനി എന്നിവരാണ് ക്യാബിനറ്റ് റാങ്കിലുള്ളവർ. സ്വതന്ത്രചുമതലയുള്ള മന്ത്രിയാണ് നിർമലാ സീതാരാമൻ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്