Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു; അവരാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്'; വിദ്യാസാഗറിന്റെ പ്രതിമ അവിടെ തന്നെ സ്ഥാപിക്കുമെന്നും അദ്ദേഹത്തിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് തങ്ങളെന്നും മോദി

'അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു; അവരാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്'; വിദ്യാസാഗറിന്റെ പ്രതിമ അവിടെ തന്നെ സ്ഥാപിക്കുമെന്നും അദ്ദേഹത്തിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് തങ്ങളെന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ബംഗാളിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷം കലശലായിരിക്കുന്ന വേളയിൽ മോദി-മമത വാക്‌പോരും ശക്തമാവുകയാണ്. ഈ വേളയിലാണ് അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നത്. ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീണ്ടും തെമ്മാടിത്തരം കാണിക്കുന്നത് കണ്ടുവെന്നും അവർ തന്നെയാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതെന്നും മോദി ആരോപിച്ചു.

അതേ സ്ഥലത്ത് തന്നെ ഞങ്ങൾ പ്രതിമ നിർമ്മിക്കുമെന്നും വിദ്യാസാഗറിന്റെ വീക്ഷണത്തോട് ഏറെ പ്രതിബദ്ധതയുള്ളവരാണ് തങ്ങളെന്നും മോദി കൂട്ടിച്ചേർത്തു. യുപിയിലെ മൗവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വിദ്യാസാഗർ കോളേജിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ അർധകായപ്രതിമ സംഘർഷത്തിൽ തകർപ്പെടുകയും ചെയ്തു. ബി ജെപി പ്രവർത്തകരാണ് പ്രതിമ തകർത്തതെന്ന ആരോപണവുമായി തൃണമൂൽ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഏതാനും മാസങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ മേദ്നിപുറിൽവെച്ച് തന്റെ റാലിയിൽ കടന്ന് തൃണമൂൽ പ്രവർത്തകർ തെമ്മാടിത്തരം കാണിച്ചു. ഇതിനു ശേഷം താക്കൂർനഗറിൽ തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടിവന്നുവെന്നും മോദി പറഞ്ഞു. ഷായുടെ വാഹനത്തിന് രേനെ കൊൽക്കത്ത സർവകലാശാലയിൽ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് രംഗം കലുഷിതമായത്. റാലിയിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അക്രമാസക്തരായതിന് പിന്നാലെയാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തതെന്നും ഈ ഭാഗത്തത് കോൺഗ്രസ് -ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

കൊൽക്കത്ത നഗരത്തിൽ നിന്നും ആരംഭിച്ച റാലി നോർത്തുകൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. റാലി കൊൽക്കത്ത സർവകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. ഷായ്‌ക്കെതിരെ ക്യാമ്പസിൽ നിന്നും മുദ്രാവാക്യം വിളികൾ ആരംഭിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം.

അമിത് ഷാ ഗോ ബാക്ക് എന്ന് വിദ്യാർത്ഥികൾ വിളിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യമാണ് ബിജെപി അണികൾ മുഴക്കിയത്. ഇതിനിടെയാണ് സർവകലാശാല ക്യാമ്പസിൽനിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടർന്ന് ബിജെപി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP