ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ നിരക്ക് ഉയർത്തിയെന്ന് വ്യാജപ്രചരണം ശക്തം; പരിഷ്ക്കാരങ്ങൾ പാർലമെന്റിൽ പാസായ ശേഷം; 40 വയസു കഴിഞ്ഞാൽ വീണ്ടും പലതവണ ഡ്രൈവിങ് ടെസ്റ്റ് പാസാകണം
തിരുവനന്തപുരം: രാജ്യത്തെ ഗതാഗത നിയമങ്ങൾ ഉടച്ചുവാർക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ കരട് രേഖകൾ തയ്യാറാക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകളും പുറത്തുവന്നിരന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയും കനത്ത പിഴയും ഈടാക്കുന്നത് അടക്കമുള്ള കർക്കശ വ്യവസ്ഥകൾ ഈ നിയമങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ ഇനിയും പാസാകാത്ത ഈ നിയമത്തിന്റെ പേരിൽ കേരളത്തിൽ വ്യാജപ്രചരണങ്ങലും ശക്തമാണ്. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ നിരക്ക് വർദ്ധിപ്പിച്ചുവെന്ന തരത്തിലാണ് പ്രചരണം ശക്തം. ആർടിഒ ഓഫീസുകളെ അപ്രസക്തമാക്കുന്ന വിധത്തിലുള്ള ഗതാഗത പരിഷ്ക്കരണങ്ങളാണ് ഏർപ്പെടുത്തുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മേശപ്പുറത്തുവച്ച് പാസാക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറാടെക്കുന്നത്.
റോഡ് ട്രാൻസ്പോർട്ട് ആൻഡ് സേഫ്റ്റി ബിൽ 2014ന്റെ കരട് രൂപം പ്രധാനമായും തയ്യാറാക്കുന്നത് നിയമലംഘനങ്ങൾ പതിവാക്കിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്. പുതിയ നിയമപ്രകാരം സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് അഞ്ചുവർഷത്തിലൊരിക്കൽ എടുക്കേണ്ടിവരും. ലൈസൻസ് സംവിധാനത്തിൽ കാതലായ മാറ്റങ്ങളും നിയമത്തിലുണ്ട്. സ്റ്റേജ് കാര്യേജുകൾക്ക് പ്രത്യേക നിർവചനമില്ലാത്തതിനാൽ നിലവിൽ കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പ്രത്യേക പരിരക്ഷയും പുതിയ നിയമം വരുന്നതോടെ ഇല്ലാതാകും.
സ്വകാര്യവാഹനങ്ങൾ അഞ്ചുവർഷത്തിലൊരിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. നിലവിൽ ഇത് 15 വർഷമായിരുന്നു. സാധാരണ രീതിക്ക് വ്യത്യസ്തമായി ഓട്ടോമാറ്റഡ് സംവിധാനങ്ങളുള്ള ടെസ്റ്റിങ് കേന്ദ്രങ്ങളിൽ മാത്രമേ ഈ ടെസ്റ്റ് ചെയ്യാനാകൂ. കേരളത്തിൽ ഇത്തരം കേന്ദ്രങ്ങളില്ലാത്തതിനാൽ സ്വകാര്യമേഖലയിൽ മാത്രമേ ഇത് ചെയ്യാനാകൂ. സ്വകാര്യ മേഖലയുടെ കടന്നുകയറ്റവും ചൂഷണവും വാഹന ഗതാഗത മേഖലയിൽ വ്യാപകമാകാൻ ഇത് വഴിവെക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർതന്നെ ആശങ്കപ്പെടുന്നത്. ഇവിടെ ആരായിരിക്കും ടെസ്റ്റ് നിയന്ത്രിക്കുക എന്നും വ്യക്തമല്ല.
സ്വകാര്യസ്ഥാപനങ്ങളുടെ വർക്ഷോപ്പുകളിൽ അവർ നിർദേശിക്കുന്ന സ്പെയർ പാർട്സുകൾ ഉപയോഗിച്ച് പണിതീർത്താൽ മാത്രം ഫിറ്റ്നസ് ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് ആശങ്ക. ലൈസൻസ് നൽകുന്ന കാര്യത്തിലും കാതലായ മാറ്റമാണ് നിയമം അനുശാസിക്കുന്നത്. നിലവിൽ പരമാവധി 20 വർഷമോ 50 വയസ്സുവരെയോ ആണ് ലൈസൻസ് കാലാവധി. എന്നാൽ പുതിയ നിയമപ്രകാരം ഇത് 40 വയസ്സുവരെയാകും. പിന്നീട് രണ്ടുതവണ 10 വർഷം വീതവും 60 വയസ്സിനുശേഷം അഞ്ചുവർഷം വീതവുമാണ് ലൈസൻസ് പുതുക്കി നൽകുക.
ഓരോതവണയും ലൈസൻസ് പുതുക്കിനൽകുമ്പോൾ ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പുറമെ വാഹനമോടിച്ച് കാണിച്ചുകൊടുക്കണമെന്നതാണ് പുതിയ വ്യവസ്ഥ. നിലവിൽ ലൈസൻസ് എടുക്കുമ്പോൾ മാത്രമാണ് വാഹനമോടിച്ച് കാണിക്കേണ്ടത്. 50ഉം 60ഉം വയസ്സ് കഴിഞ്ഞവർ വാഹനങ്ങളുമായി സ്വകാര്യ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഊഴംകാത്ത് നിൽക്കേണ്ടിവരുമെന്നത് ഏറെ പ്രയാസകരമായ അവസ്ഥയുണ്ടാക്കുമെന്ന് പരാതിയുണ്ട്. പിഴത്തുക കുത്തനെ ഉയർത്തുന്നതാണ് മറ്റൊരു പരിഷ്കാരം. പല ഗതാഗത നിയമ ലംഘനങ്ങൾക്കും നിലവിലുള്ള പിഴ മൂന്നും നാലും ഇരട്ടിയായി വർധിക്കും. മാത്രമല്ല നിയമം പൂർണമായും കേന്ദ്രത്തിന്റേതാകുമ്പോൾ അതുവഴിയുള്ള വരുമാനവും കേന്ദ്രത്തിന്റേത് മാത്രമാകുമെന്നും ആശങ്കയുണ്ട്.
നിലവിൽ കരടായി തയ്യാറാക്കിയ നിയമം പൊതുജനസമക്ഷം അവതരിപ്പിച്ച ശേഷം നിർദേശങ്ങളും ആക്ഷേപങ്ങളും ഉൾപ്പെടുത്തി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. പാർലമെന്റ് നിയമം പാസാക്കിയാൽ അത് രാജ്യത്തെ ഗതാഗത നിയമങ്ങളിൽ തന്നെ പുതിയ ചരിത്രമായി മാറ്റപ്പെടും.
അശ്രദ്ധമായി വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തിൽ കുട്ടികൾ കൊല്ലപ്പെട്ടാൽ ഏഴ് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ നൽകണമെന്നാണ് റോഡ് സേഫ്റ്റി ട്രാൻസ്പോർട്ട് നിയമത്തിൽ പറയുന്ന പ്രധാന കാര്യം. അമിത വേഗതയിൽ വാഹനം ഓടിച്ചാൽ ലൈസൻസ് പോകുന്ന വിധത്തിലുമാണ് നിയമപരിഷ്ക്കാരം. ഗതാഗത നിയമ ലംഘനങ്ങൾക്കു പരമാവധി പിഴ മൂന്നു ലക്ഷം രൂപ യാണെന്ന് കരടുരേഖയിൽ നിർദേശിക്കുന്നു. വാഹന നിർമ്മാണ തകരാറിന് തടവും ഓരോ വാഹനത്തിനും അഞ്ചു ലക്ഷം രൂപ വീതം പിഴയും ലഭിക്കും. ഗതാഗതയോഗ്യമല്ലാത്ത വാഹനം ഉപയോഗിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴയോ പരമാവധി ഒരു വർഷം വരെ തടവോ രണ്ടും കൂടിയോ നൽകണമെന്നാണ് വ്യവസ്ഥ.
മദ്യപന്മാരെ പിടികൂടാനും കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യ തവണ ആറു മാസത്തേയ്ക്കു ലൈസൻസ് സസ്പെൻഷനും, 25,000 രൂപ പിഴയോ മൂന്നു മാസത്തിൽ കൂടാത്ത തടവോ രണ്ടും കുടിയോ. മൂന്നു വർഷത്തിനുള്ളിൽ രണ്ടാമതു ആവർത്തിച്ചാൽ ഒരു വർഷം ലൈസൻസ് സസ്പെൻഷനും, 50,000 രൂപ പിഴയോ ഒരു വർഷം വരെ തടവോ രണ്ടും കൂടിയോ. തുടർന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കലും 30 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശുപാർശ ചെയ്യുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് സ്കൂൾ ബസ് ഡ്രൈവർമാരാണെങ്കിൽ ശിക്ഷയുടെ കടുപ്പം കൂടും. ഇതിന് 50,000 രൂപ പിഴയും മൂന്നു വർഷം തടവും. 18നും 25നുമിടയിൽ പ്രായമുള്ളവരാണെങ്കിൽ ഉടൻ ലൈസൻസ് റദ്ദാക്കുകയും വേണമെന്നാണ് വ്യവസ്ഥ.
നിയമം പ്രാബല്യത്തിലായാൽ ഇതുസംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കാനും നിരീക്ഷിക്കാനും ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും റോഡ് സേഫ്റ്റി അഥോറിറ്റികൾ നിലവിൽവരും. എന്നാൽ കാബിനറ്റ് സെക്രട്ടറിമാർ ചെയർമാന്മാരാകുന്ന അഥോറിറ്റിയിലെ നാലുമുതൽ എട്ടുവരെയുള്ള അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച വ്യക്തമായ ഒരു മാനദണ്ഡവും നിയമത്തിലില്ല. ഈ മേഖലയിൽ പ്രാവീണ്യമുള്ളവരാകണമെന്ന് മാത്രമാണ് നിയമത്തിൽ പറയുന്നത്. അങ്ങനെയാകുമ്പോൾ വാഹന ബ്രോക്കർമാർക്കോ വാഹന കച്ചവടക്കാർക്കോവരെ ഇതിൽ കടന്നുകയറാമെന്ന അവസ്ഥയുണ്ടാകും. കേന്ദ്ര അഥോറിറ്റി പിരിച്ചുവിടാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെങ്കിലും സംസ്ഥാന അഥോറിറ്റി പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ് വേണമെന്നാണ് വ്യവസ്ഥ. നിയമത്തിന്റെ കരട് പൊതുജനങ്ങളുടെ പരിശോധനയ്ക്കും അഭിപ്രായത്തിനും നിർദേശത്തിനുമായി സർക്കാർ സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനുശേഷം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമമാക്കാനാണ് നീക്കം.
Stories you may Like
- ബ്രിട്ടണിൽ 'അനധികൃതക്കാർക്ക്' ഇനി കഷ്ടകാലം
- ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം
- രണ്ടുപേർക്കൊപ്പം കുട്ടികളെ കൂടി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെങ്കിലും പിഴ ഈടാക്കില്ല
- റോഡിൽ ക്യാമറകൾ റെഡിയായി; ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ഇന്ന് മുതൽ
- ഇനി എഐ ക്യാമറയെ പറ്റിക്കാൻ പറ്റുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍