ഊരിപ്പിടിച്ച കത്തിയുമായി കൊലവിളി നടത്തിയ യുവാവിനടുത്തേക്ക് ധൈര്യപൂർവം നടന്നു ചെന്ന് യുവതിയെ രക്ഷപെടുത്തിയ നിമ്മിക്ക് അഭിനന്ദന പ്രവാഹം; കണ്ണൂരുകാരിയായ നിമ്മി സ്റ്റീഫനെ അഭിനന്ദിച്ച് മതിവരാതെ സോഷ്യൽ മീഡിയയും
മറുനാടൻ ഡെസ്ക്
സ്നേഹിച്ച പെൺകുട്ടിയെ നിർദ്ദയം കുത്തിയും സ്വയം കഴുത്തറുത്തും കൊലവിളിച്ചു നിന്ന യുവാവിന് ചുറ്റും നിന്നവർ ആ രംഗങ്ങൾ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. കണ്ടു നിന്നവരിൽ രണ്ടുപേർ ധൈര്യപൂർവം മുന്നോട്ടു ചെന്നിരുന്നെങ്കിൽ ആ പെൺകുട്ടിക്ക് 12 കുത്തുകൾ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. ഒടുവിൽ ആ പെൺകുട്ടിയെ രക്ഷപെടുത്താൻ ഒരു കണ്ണൂരുകാരി എത്തേണ്ടി വന്നു. മംഗളൂരു ദർളെഗട്ടെയിൽ നടുറോഡിൽ യുവാവ് യുവതിയെ അരിശം തീരുവോളം തുരുതുരാ കുത്തുന്ന വീഡിയോ രണ്ടുദിവസം മുന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. മനോനില കൈവിട്ടപോലെ കത്തിവീശുകയും സ്വയം കഴുത്തറുക്കുകയും ചെയ്ത യുവാവിനെ തടയാൻ കണ്ടുനിന്ന പലരും മടികാണിച്ചപ്പോൾ സധൈര്യം മുന്നോട്ടുവന്ന് അയാളെ പിടിച്ചുമാറ്റി, 12 കുത്തേറ്റ് അവശയായി പിടയുന്ന യുവതിയെ ആംബുലൻസിലേക്ക് എടുത്തുകയറ്റിയത് കെ.എസ്. ഹെഗ്ഡെ ആശുപത്രിയിലെ അത്യാഹിതവിഭാഗം സ്റ്റാഫ് നഴ്സായ നിമ്മിയാണ്.
പയ്യാവൂർ ഉപ്പുടന്ന കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും മുന്നു മക്കളിൽ ഇളയവളായ നിമ്മി നിട്ടെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബി.എസ്സി. നഴ്സിങ് ജയിച്ചത്. നിമ്മി സ്റ്റീഫൻ ഇന്ന് ആതുരസേവനരംഗത്തിനാകെയും മലയാളികൾക്ക് മൊത്തവും കണ്ണൂരുകാർക്ക് പ്രത്യേകിച്ചും അഭിമാനത്തോടെ പറയാവുന്ന പേരാണ്. ഊരിപ്പിടിച്ച കത്തിക്ക് മുന്നിലേക്ക് കണ്ണൂരുകാർക്ക് നടന്നു ചെല്ലാൻ യാതൊരു മടിയുമില്ലെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ മാലാഖ. സ്വന്തം ജീവൻ പണയപ്പെടുത്തി നിമ്മിചെയ്ത ആ സത്കർമത്തിന് ഇന്നൊരു യുവതിയുടെ ജീവന്റെ വിലയുണ്ട്. ഒരു നഴ്സിന്റെ ജീവിതത്തിലെ അസുലഭനിമിഷത്തിലൂടെ കടന്നുപോവുകയാണ് നിമ്മി സ്റ്റീഫൻ. നിട്ടെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും ചാൻസലറും ആശുപത്രി മാനേജിങ് ഡയറക്ടറുമൊക്കെ നിമ്മിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്നു. ആശുപത്രിയിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണത്തിൽ മാനേജിങ് ഡയറക്ടറ്റർ വിനയ് ഹെഗ്ഡെ നിമ്മിക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു. കാണുന്നവരൊക്കെ കൈപിടിച്ച് അഭിനന്ദിക്കുന്നു.
സംഭവദിവസം വൈകീട്ട് 4.30. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അത്യാഹിതവിഭാഗത്തിനു താഴെ നിന്ന് നിമ്മി നിലവിളി കേട്ടത്. ആശുപത്രി കോമ്പൗണ്ടിന് തൊട്ടടുത്ത റോഡിലാണ് സംഭവം. അത്യാഹിതവിഭാഗത്തിന്റെ ജനലിലൂടെ റോഡുകാണാം. ആദ്യം വാഹനാപകടം നടന്നുവെന്നാണ് കരുതിയത്. പിന്നീടാണ് സംഭവം അറിയുന്നത്. ഒരു യുവാവ് കത്തികൊണ്ട് നിലത്തുവീണുകിടക്കുന്ന യുവതിയെ നിരന്തരം കുത്തിക്കൊണ്ടിരിക്കുന്നു. അക്രമം തടയാനെത്തിയവരെ യുവാവ് കത്തിവീശി ഓടിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോളാണ് ഡ്യൂട്ടി ഡോക്ടർ ആംബുലൻസ് റെഡിയാക്കാൻ പറഞ്ഞത്. അത് കേട്ടമാത്രയിൽ നിമ്മിയും ആംബുലൻസിലേക്ക് ചാടിക്കയറി. നിമ്മിയും ഒരു അന്റൻഡറുമായി ആംബുലൻസ് ഞൊടിയിടയിൽ സ്ഥലത്തെത്തി.
നിമ്മി വണ്ടിയിൽനിന്ന് ചാടിയിറങ്ങി. ഒന്ന് പരിസരം വീക്ഷിച്ചു. യുവതിക്കുമേൽ കയറിയിരുന്ന് യുവാവ് കത്തി ഒരിക്കൽ കൂടെ ഉയർത്തിത്താഴ്ത്തി. പിന്നെ സ്വന്തം കഴുത്തിൽ കത്തികൊണ്ട് വരഞ്ഞു. യുവതി അലറിക്കരഞ്ഞു പിടയുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ നിമ്മി യുവാവിനരികിലേക്ക് നീങ്ങി. അത്യാഹിത വിഭാഗത്തിലെ ജനലിലൂടെ സഹപ്രവർത്തകർ വേണ്ട നിമ്മീ...പോകല്ലേ...എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അതൊന്നും നിമ്മി കേട്ടില്ല.
കഴുത്തിൽനിന്ന് രക്തം വാർന്ന് അവശനായിരുന്ന യുവാവിനെ യുവതിയിൽനിന്ന് നിമ്മി പിടിച്ചുമാറ്റി. അപ്പോഴേക്കും അതുവരെ നോക്കുകുത്തിപോലെനിന്ന ചിലർ സഹായത്തിനെത്തി. തത്ക്ഷണം യുവതിയുമായി ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു. യുവാവിനെ നിമ്മിയും മറ്റുചിലരും ചേർന്ന് എടുത്ത് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ഹെഗ്ഡെ ആശുപത്രിയിലെ അത്യാഹിതവിഭാഗം എല്ലാതരത്തിലും സജ്ജമായിരുന്നതായി നിമ്മി ഓർക്കുന്നു. അനസ്തേഷ്യ ഓർത്തോ സർജറി തുടങ്ങി എല്ലാ വിഭാഗത്തിലെ തലവൻ മാരും അവിടെ എന്തിനും തയ്യാറായെത്തിയിരുന്നു.
തിരികെ ആശുപത്രിയിൽ എത്തിയപ്പോൾ നിമ്മിയെ കാത്തിരുന്നത് സ്നേഹത്തിൽ പൊതിഞ്ഞ ശാസനകളായിരുന്നു. 'അല്ലെങ്കിലേ ജോലിസമയം കഴിഞ്ഞു. പോരാത്തതിന് എന്തും ചെയ്യാൻ മടിക്കാതെ കത്തിയുമായി നിൽക്കുന്ന ഒരാളുടെ അടുത്തേക്ക്... നീ എന്തുകണ്ടിട്ടാ..'- എനിക്കപ്പോ അങ്ങനെയാ ചെയ്യാൻ തോന്നിയത് എന്നുമാത്രം പറഞ്ഞ്, പരിക്കേറ്റ ഇരുവരെയും ചികിത്സിക്കുന്ന ഡോക്ടർമാരെ സഹായിക്കാൻ നിമ്മി പോയി.
അന്ന് തന്നെ ശകാരിച്ചവർ ഇന്ന് അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുകയാണെന്ന് നിമ്മി.
ജീവന് വേണ്ടിയുള്ള യാചനയിൽ മറ്റൊന്നും ഓർത്തില്ല
കുത്തേറ്റുപിടയുന്ന ആ യുവതിയുടെ ദയനീയ നോട്ടം കണ്ടാണ്, രക്ഷിക്കൂ എന്ന യാചന കേട്ടാണ് താൻ കത്തിപിടിച്ചുനിൽക്കുന്ന യുവാവിന്നരികിലേക്ക് പോയത് എന്ന് നിമ്മി പറയുന്നു. എങ്ങനെയെങ്കിലും രക്ഷിക്കുക അത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.അപ്പോൾ ഞാൻ എന്നെ ഓർത്തതേയില്ല. അത്യന്തം അപകടകരമായിരുന്നു യുവതിയുടെ അവസ്ഥ. ആന്തരികാവയവങ്ങൾക്ക് മുറിവേറ്റ യുവതിയിൽ 75 കുപ്പി രക്തമാണ് കയറ്റിയത്. അവരിപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. യുവാവ് മനോരോഗ ചികിത്സാവാർഡിലാണ്.
സംഭവം നടക്കുന്നതിനു തൊട്ടടുത്ത് പത്തോളം യുവാക്കളുണ്ടായിട്ടും ആരും തടഞ്ഞില്ല. പലരും മൊബൈലിൽ വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു. ഒരാൾ മരിക്കാൻ കിടക്കുമ്പോൾ അത് വീഡിയോയിൽ പകർത്തുന്നത് കണ്ട് കഷ്ടം തോന്നി. അത് സോഷ്യൽ മീഡിയയിൽ ഇട്ട് അവർ ആനന്ദം കണ്ടെത്തുന്നു. 12 കുത്തേറ്റ മുറിവുകളാണ് യുവതിയുടെ ദേഹത്തുണ്ടായിരുന്നത്. വീഡിയോ എടുക്കുന്നതിനു പകരം മൂന്നു യുവാക്കളെങ്കിലും ഒരുമിച്ചുപോയാൽ അയാളെ കീഴ്പ്പെടുത്താമായിരുന്നു. അതുണ്ടായില്ല.
നഴിസിങ് തനിക്ക് ഇഷ്ടപ്പെട്ട പ്രൊഫഷനാണ് എന്ന് നിമ്മി പറയുന്നു. വിദേശത്ത് പോയി ജോലിചെയ്യണമെന്നാണ് ആഗ്രഹം. ചേട്ടന്മാരായ നിതിൻ (ഓഡിയോളജിസ്റ്റ്), മിതിൻ (എൻജിനീയർ) എന്നിവർ ദുബായിലാണ്. സംഭവം നടന്ന ദിവസം ഒട്ടേറെപ്പേർ സ്നേഹത്തോടെ വഴക്കുപറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ അവനവന്റെ ജീവൻ നോക്കി ഇടപെടാതെ മാറിനിൽക്കുകയാണ് വേണ്ടതെന്നൊക്കെ പലരും ഉപദേശിച്ചു. പക്ഷേ..ഇനിയും ഇത്തരമൊരു സംഭവമുണ്ടായാൽ, ഞാൻ അവിടെയുണ്ടായാൽ ഇടപെടും ഇതുപോലെ തന്നെ..എന്റെ മനസ്സ് പറയുന്നത് ഞാൻ ചെയ്യും..അത് പ്രത്യേകിച്ച് ഒരു ജീവൻ രക്ഷിക്കാനാണെങ്കിൽ തീർച്ചയായും -നിമ്മി തന്റെ നയം വ്യക്തമാക്കുന്നു.
അഭിമാനം മറച്ചുവെക്കാതെ കണ്ണൂരുകാർ
നിമ്മി സ്റ്റീഫന്റെ ധൈര്യം കണ്ണൂരിന്റെ പൊതു സ്വഭാവമാണ് എന്ന് ഓരോ കണ്ണൂരുകാരനും പറയും. ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്ന കഥ പറയാൻ ഓരോ കണ്ണൂരുകാരനും കഴിയുമത്രേ. നിമ്മി സ്റ്റീഫന്റെ ധൈര്യത്തെ പുകഴ്ത്തിയുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ കുറവല്ല. കൊലക്കത്തിക്കുമുന്നിൽ നിന്ന് പെൺകുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി പയ്യാവൂരുകാരി നഴ്സ്...സായ്കുമാറിന്റെ ചോദ്യം- ഇത്ര ധൈര്യവും ചങ്കൂറ്റവും പെൺകുട്ടികളിൽ..? കണ്ണൂരുകാരികൂടിയായ മഞ്ജുവാരിയരുടെ മറുപടി- കണ്ണൂരുകാരിയാണ്... നിമ്മി സ്റ്റീഫനെ കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ഒരു ട്രോളാണിത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്