Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിതാരി കൂട്ടക്കൊലക്കേസ്: സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

നിതാരി കൂട്ടക്കൊലക്കേസ്: സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

ന്യൂഡൽഹി: നിതാരി കൂട്ടക്കൊല കേസിൽ വധശിക്ഷ വിധിക്കപ്പെട്ട സുരീന്ദർ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വെള്ളിയാഴ്ചയാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ സ്റ്റേ ചെയ്ത കാര്യം മീററ്റ് ജയിൽ സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സുപ്രീം കോടതി വധശിക്ഷ സ്‌റ്റേ ചെയ്തത്.  

ശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ജില്ലാ മജിസ്‌ട്രേറ്റ് സ്‌റ്റേ ഉത്തരവ് മീററ്റ് ജയിൽ അധികൃതർക്ക് കൈമാറിയത്. പ്രതിയുടെ അഭിഭാഷക സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു തന്റെ വസതിയിൽ വച്ച് ഇന്നലെ രാത്രി വളരെ വൈകിയാണ് സ്റ്റേ ഉത്തരവ് ഇറക്കിയത്.

വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാൽ ഒരു മാസത്തിനുള്ളിൽ പുതിയ ഹർജി നൽകാമെന്നും അത് തുറന്ന കോടതിയിൽ വാദം കേൾക്കാമെന്നും ഈ മാസം രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് കോലിയുടെ അഭിഭാഷകൻ വീണ്ടും കോടതിയെ സമീപിച്ചത്. കോലിയുടെ പുനഃപരിശോധനാ ഹർജി തള്ളിയതാണെന്നും വീണ്ടും ഹർജി സമർപ്പിക്കാനുള്ള അവകാശമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ശിക്ഷ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. .

ഉത്തർപ്രദേശിലെ നോയിഡയ്ക്കടുത്ത് നിതാരിയിൽ വ്യവസായിയായ മൊനീന്ദർ സിംഗിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന കോലി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചുകൊന്ന കേസിലാണ് അറസ്റ്റിലായത്. 2005-06 കാലയളവിൽ പീഡനത്തിനും കൊലപാതകത്തിനുമായി 16 കേസുകളാണ് കോലിയ്‌ക്കെതിരെ ഉണ്ടായിരുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP