Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മയക്ക് മരുന്ന് നൽകിയ ശേഷം പൂർണ്ണ നഗ്നരാക്കി കിടത്തും, ലൈംഗിക പീഡനം സഹിക്ക വയ്യാതെ വന്നപ്പോൾ കുപ്പിച്ചില്ലുകൾ വെച്ച് ദേഹത്ത് വലിയ മുറിവുകളുണ്ടാക്കി' ! സർക്കാർ അഭയ കേന്ദ്രത്തിലെ പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ; ശ്മശാനത്തിൽ പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയ ശേഷം ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ് അഭയ കേന്ദ്രത്തിലെ ഡ്രൈവർ

'മയക്ക് മരുന്ന് നൽകിയ ശേഷം പൂർണ്ണ നഗ്നരാക്കി കിടത്തും, ലൈംഗിക പീഡനം സഹിക്ക വയ്യാതെ വന്നപ്പോൾ കുപ്പിച്ചില്ലുകൾ വെച്ച് ദേഹത്ത്  വലിയ മുറിവുകളുണ്ടാക്കി' ! സർക്കാർ അഭയ കേന്ദ്രത്തിലെ പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ; ശ്മശാനത്തിൽ പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയ ശേഷം ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ് അഭയ കേന്ദ്രത്തിലെ ഡ്രൈവർ

മറുനാടൻ ഡെസ്‌ക്‌

ബിഹാർ: അഭയ കേന്ദ്രത്തിലും സ്വസ്ഥമായി ഒരു രാത്രി ഒന്നുറങ്ങാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദ്ദേഹം സമീപത്തെ ശ്മശാനത്തിൽ കണ്ടെത്തിയതിന് പിന്നാലെയുള്ള അന്വേഷണത്തിൽ പൊലീസ് ഞെട്ടി.  ബിഹാർ മുസാഫർപൂർ സർക്കാർ അഭയകേന്ദ്രത്തിൽ നിന്നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥ പുറത്ത് വരുന്നത്.

അഭയകേന്ദ്രത്തിലെ പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇവിടെ അന്തേവാസിയായിരുന്ന പെൺകുട്ടിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടേതെന്ന് കരുതപ്പെടുന്ന അസ്ഥി കൂടം അടുത്തുള്ള ശ്മശാനത്തിൽ നിന്നും കണ്ടെത്തി.

ബ്രജേഷ് താക്കൂർ എന്നയാളുടെ നേതൃത്വത്തിൽ സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 470 അന്തേവാസികൾ ഈ അഭയകേന്ദ്രത്തിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. സിക്കന്തർപൂർ പ്രദേശത്തെ ശ്മശാനത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിന്റെ ഡ്രൈവറിനൊപ്പമാണ് സിബിഐ സംഘം ശ്മശാനത്തിലെത്തിയത്. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ അന്വേഷണസംഘത്തിന് മുന്നിൽ ഡ്രൈവർ പൊട്ടിക്കരഞ്ഞു.

ഒരു സന്നദ്ധസംഘടന നടത്തിയ കൗൺസിലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. അഭയകേന്ദ്രത്തിലെ നാൽപ്പതോളം പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിരയായത്. ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. ഒരു പെൺകുട്ടിയെ കൊലപ്പെടുത്തി ആരും അറിയാതെ മറവുചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട പെൺകുട്ടികൾ പ്രത്യേക പോക്‌സോ കോടതിക്ക് മുന്നിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് തുറന്ന് പറഞ്ഞത്. മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് ദിവസവും ലഭിച്ചിരുന്നത്.

ഭക്ഷണ ശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂർണ നഗ്‌നരാക്കിയാണ് മിക്ക ദിവസവും കിടത്തിയിരുന്നത്.ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയക്കുന്ന പതിവുമുണ്ടായിരുന്നു. പീഡനത്തെ എതിർക്കുന്നവരെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയ കാര്യവും ഇവർ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തി. സംഭവത്തിൽ ബ്രജേഷിനെ വീണ്ടും ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP