Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

305 കോടിയുടെ ഐ.എൻ.എക്‌സ് മീഡിയ അഴിമതിയിൽ പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം; ജാമ്യം കർശന ഉപാധികളോടെ; രണ്ട് ലക്ഷം ജാമ്യത്തുകയായി കെട്ടിവെയ്ക്കണം; വിദേശത്തേക്ക് പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി; 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തീഹാർ ജയിലിൽ നിന്ന് ചിദംബരം പുറത്തേക്ക്

305 കോടിയുടെ ഐ.എൻ.എക്‌സ് മീഡിയ അഴിമതിയിൽ പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം; ജാമ്യം കർശന ഉപാധികളോടെ; രണ്ട് ലക്ഷം ജാമ്യത്തുകയായി കെട്ടിവെയ്ക്കണം; വിദേശത്തേക്ക് പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി; 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തീഹാർ ജയിലിൽ നിന്ന് ചിദംബരം പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം. കേസ് ഇന്ന് പരിഗണിക്കവെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം. ഇതേ കേസുമായി ബന്ധപ്പെട്ട സിബിഐ കേസിലും ജാമ്യം ലഭിച്ചതോടെ ചിദംബരം ജയിൽ മോചിതനാകും.

രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആൾജാമ്യവും നൽകാൻ പി ചിദംബരത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങൾ നടത്തുകയോ പരസ്യ പ്രസ്താവനകൾ നടത്തുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിക്കുന്നു.

തിഹാർ ജയിലിലാണ് നിലവിൽ അദ്ദേഹമുള്ളത്. ഓഗസ്റ്റ് 21-നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബർ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാൻ പോകുന്നത്. ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഇതേ ബെഞ്ചാണ് ഐ.എൻ.എക്സ്. ഇടപാടിലെ സിബിഐ. കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു വിധി. എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങൾ. എ.എസ്.ബൊപ്പണ്ണയാണ് ജാമ്യ വിധി വായിച്ചത്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമായെതിർത്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോൾപോലും നിർണായകസാക്ഷികളെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നെന്നാണ് ഇ.ഡി.യുടെ വാദം. എന്നാൽ, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ തെളിവുകളില്ലെന്ന് ചിദംബരം പറഞ്ഞു.

ഐ.എൻ.എക്സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടിൽ വിദേശനിക്ഷേപം സ്വീകരിക്കാൻ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നൽകിയെന്നാണ് കേസ്. ഇതിലെ അഴിമതി സിബിഐ.യും കള്ളപ്പണം വെളുപ്പിക്കൽ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്. എയർസെൽ- മാക്സിസ് ഇടപാടിലും സമാനമായ ആരോപണമാണ് ചിദംബരത്തിനെതിരേയുള്ളത്. ഈ കേസിലും സിബിഐ.യും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP