Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വവർഗ്ഗാനുരാഗികളായ ആണുങ്ങളെ അമ്മമാർ ബലാത്സംഗം ചെയ്യും; പുരുഷ വിരോധികളായ യുവതികളെ സഹോദരന്മാരും! ഇന്ത്യയെ കുറിച്ച് നുണക്കഥകൾ എഴുതി വീണ്ടും വിദേശ മാദ്ധ്യമങ്ങൾ

സ്വവർഗ്ഗാനുരാഗികളായ ആണുങ്ങളെ അമ്മമാർ ബലാത്സംഗം ചെയ്യും; പുരുഷ വിരോധികളായ യുവതികളെ സഹോദരന്മാരും! ഇന്ത്യയെ കുറിച്ച് നുണക്കഥകൾ എഴുതി വീണ്ടും വിദേശ മാദ്ധ്യമങ്ങൾ

ബാംഗ്ലൂർ: എത്രപുരോഗമിച്ചു എന്ന് പറഞ്ഞാലും സ്വവർഗ്ഗാനുരാഗത്തെ തുറന്നു അംഗീകരിക്കാനുള്ള മനസ് ഇന്ത്യയ്ക്ക് ഇപ്പോഴുമില്ലെന്ന് വരുത്തി തീർക്കാനാണ് വിദേശ മാദ്ധ്യമങ്ങളുടെ ശ്രമമെന്ന ആക്ഷേപം ശക്തമാകുന്നു. സ്വവർഗ്ഗ വിവാഹങ്ങളിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യയിൽ നടക്കുന്നത് അതി ക്രൂരമായ സംഭവങ്ങളാണെന്ന് വരുത്തി തീർക്കാനാണ് വിദേശ മാദ്ധ്യമങ്ങളുടെ ശ്രമം. അതിനായി ഇല്ലാത്ത പഠന റിപ്പോർട്ടുകൾ പോലും ഉണ്ടാക്കുന്നവെന്നാണ് വിമർശനം.

സ്വവർഗ്ഗ വിവാഹങ്ങൾക്ക് അംഗീകാരം നൽകിയ കോടതി വിധിയും അടുത്തിടെ റദ്ദാക്കിയിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരായ സ്വവർഗ്ഗ വിവാഹം ചെയ്യുന്നുവെന്ന വാർത്ത അടുത്തകാലത്തായി പുറത്തുവന്നിരുന്നു. എന്നാൽ രാജ്യത്തിന് അകത്തു നിന്നും വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നാണ് വാർത്തകൾ. സ്വവർഗ്ഗാനുരാഗമെന്ന അവസ്ഥയെ മറികടക്കാൻ ഇന്ത്യയിൽ നിർബന്ധിത ബലാത്സംഗങ്ങളും നടക്കുന്നതായാണ് പഠനറിപ്പോർട്ട്. ഇതെല്ലാം കെട്ടുകഥയെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇത്തരത്തിലൊരു പരാതി പോലും കിട്ടിയിട്ടുമില്ല.

സ്വവർഗാനുരാഗികളെ തിരുത്തി അവരെ നേർജീവിതത്തിലേക്ക് കൊണ്ടുവരാൻ എന്ന പേരിലാണ് കുടുംബാംഗങ്ങളുടെ സമ്മതപ്രകാരമുള്ള ബലാത്സംഗങ്ങൾ നടക്കുന്നത്. തെലുങ്കാനയിലും ആന്ധ്രയിലും ഇത്തരം സംഭവങ്ങൾ പതിവാണെന്നും ഡെയ്‌ലി മെയിൽ അടക്കമുള്ള വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വവർഗാനുരാഗികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ നടത്തിയ പഠനത്തിലാണ് ഇത്തരം ബലാത്സംഗങ്ങൾ നടക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതെന്നാണ് വാദം. എന്നാൽ ഇതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് സർക്കാരുകളുടെ വിശദീകരണം.

സ്വവർഗാനുരാഗം ഉപേക്ഷിക്കാൻ തയ്യാറാകാത്ത യുവതീയുവാക്കളെ ബലാത്സംഗം ചെയ്ത് എതിർ ലിംഗത്തോട് ലൈംഗികാർഷണം ഉണ്ടാക്കുകയാണ് ഇത്തരം പീഡനങ്ങളുടെ ലക്ഷ്യം. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം നടക്കുന്ന ഈ ക്രൂരതയ്ക്ക് 'കറക്റ്റീവ് റേപ്പ്' എന്നാണ് പേരിട്ട് വിളിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സംഭവങ്ങളിൽ പീഡിപ്പിക്കുന്നത് കസിനോ ചിലപ്പോൾ സഹോദരന്മാരോ അടുത്ത ബന്ധുക്കളോ ആയിരിക്കാം. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ പോകുന്നുവെന്നുമാണ് പഠനത്തിൽ നിന്നും വ്യക്തമായത്. സ്വവർഗ്ഗാനുരാഗികളായ ആണുങ്ങളെ അമ്മാർ ബലാൽസംഗം ചെയ്യുന്നവെന്നതാണ് പരാമർശം. ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി തന്നെയാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

തങ്ങളുടെ ലൈംഗിക താൽപ്പര്യങ്ങളെ ത്യജിച്ച് ഇത്തരം ക്രൂരപീഡനങ്ങൾ ഏൽക്കേണ്ടി വരുന്നവരാണ് ദക്ഷിണേന്ത്യയിൽ അടക്കമുള്ള സ്വവർഗാനുരാഗികൾ. ആരോടും പ്രതികരിക്കാൻ സാധിക്കാതെ ഇത്തരം ക്രൂരപീഡനങ്ങൾ സഹിക്കാൻ ഇവർ വിധിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിൽ കറക്റ്റീവ് റേപ്പ് പുതിയ സംഭവമല്ലെന്ന് ഈ വിഷയം പ്രമേയമാക്കി സിനിമ എടുക്കുന്ന ഹൈദരാബാദിൽ നിന്നുള്ള സംവിധായിക ദീപ്തി തദാങ്കി പറഞ്ഞു. സിനിമകൾക്ക് വിഷയങ്ങളുണ്ടാക്കാനുള്ള തന്ത്രമാത്രമായി ഇതൊക്കെ എടുത്താൽ മതിയെന്നാണ് വാദം. അല്ലാതെ ഇതൊന്നും ഇന്ത്യയിൽ ഒരിടത്തും സംഭവിക്കുന്നില്ല. സഹോദരന്മാർ സഹോദരിമാരെയും മകനെ അമ്മയും ലൈഗികമായി ഉപയോഗിക്കുന്നുവെന്നത് ഇന്ത്യയിൽ നടക്കുന്നതല്ലെന്നും വിശദീകരിക്കുന്നു

സിനിമയുടെ സ്‌ക്രിപറ്റ് തയ്യാറാക്കുന്നതിനായി താൻ നടത്തിയ ഗവേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും ദീപ്തി കൂട്ടിച്ചേർത്തു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തന്റെ സിനിമയെന്നും ദീപ്തി പറഞ്ഞു. സിനിമയ്ക്ക് വേണ്ടിയുള്ള ഗവേഷണത്തിൽ താൻ നേരിട്ട് മനസിലാക്കിയ രണ്ട് സംഭവങ്ങളിൽ ഒന്നിൽ സ്വവർഗാനുരാഗിയായ യുവതിയെ അവളുടെ കസിൻ സഹോദരനാണ് ബലാത്സംഗം ചെയ്തത്. ദിവസവും ഇത്തരത്തിലുള്ള നിരവധി പീഡനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പ്രതിസ്ഥാനത്ത് അടുത്ത ബന്ധുക്കൾ തന്നെ ആയതിനാൽ പൊലീസിലോ സന്നദ്ധ സംഘടനകളിലോ ഇത് റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇത്തരം പീഡനങ്ങളുടെ കൃത്യമായ കണക്കുകളും ഏജൻസികളുടെ പക്കലില്ല. ഈ സാഹചര്യം വെളിച്ചത്തുകൊണ്ടുവരണമെന്ന തീരുമാനമാണ് തന്നെ 'സത്യവതി' എന്ന ചിത്രത്തിലേക്ക് എത്തിച്ചതെന്ന് ദീപ്തി പറഞ്ഞു.

ഇതെല്ലാം കെട്ടുകഥയാണെന്നും സിനിമയ്ക്ക് വേണ്ടിയുള്ള പ്രചരണം മാത്രമാണെന്നും വാദമുയരുന്നു. ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ എങ്ങനെ ഇതൊക്കെ പറയാൻ പറ്റുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP