ശത്രു സ്വന്തം പാളയത്തിലോ? ഭീകരർക്കു സഹായം നൽകിയത് സൈനികതാവളത്തിനുള്ളിൽ നിന്നെന്നു സംശയം; ഫ്ളഡ് ലൈറ്റുകൾ ദിശമാറ്റിയെന്നു കണ്ടെത്തി; ഗുർദാസ്പുരിലെ സൈനിക കേന്ദ്രവും ഭീകരർ ലക്ഷ്യമിട്ടിരുന്നു; മൊഴികളിലെ വൈരുദ്ധ്യത്തിൽ ഗുർദാസ്പുർ എസ്പി സൽവീന്ദറിനെ നുണപരിശോധനയ്ക്കു വിധേയനാക്കും
ന്യൂഡൽഹി: പത്താൻകോട്ടിലെ ഭീകരാക്രമണം തെളിയിക്കുന്നത് ശത്രു സ്വന്തം പാളയത്തിൽ തന്നെയാണെന്നാണോ? അത്തരത്തിലുള്ള വിലയിരുത്തലിലേക്കാണു അന്വേഷണ സംഘം എത്തിയതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭീകരർക്കു സഹായം നൽകിയത് സൈനികതാവളത്തിനുള്ളിൽ നിന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. പ്രദേശത്തെ ഫ്ളഡ് ലൈറ്റുകൾ ദിശമാറ്റിയെന്നു കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ ഈയൊരു സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ഗുർദാസ്പുരിലെ സൈനിക കേന്ദ്രവും ഭീകരർ ലക്ഷ്യമിട്ടിരുന്നതായാണു വിവരം. അതിനിടെ, മൊഴികളിലെ വൈരുദ്ധ്യത്തെത്തുടർന്നു ഗുർദാസ്പുർ എസ്പി സൽവീന്ദർ സിങ്ങിനെ നുണപരിശോധനയ്ക്കു വിധേയനാക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
വ്യോമസേനാ താവളത്തിനുള്ളിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയിട്ടുണ്ടാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അടക്കമുള്ള നാലു പേർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 14, 15 തീയതികളിൽ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും അറിയിച്ചിട്ടുണ്ട്. പത്താൻകോട്ട് ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറും സഹോദരൻ അബ്ദുൽ റൗഫ് അസ്ഗറുമടക്കം നാലുപേർക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇന്ത്യ കൈമാറിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉറച്ച നടപടി എടുത്തില്ലെങ്കിൽ വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ നിന്ന് പിന്മാറാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
വ്യോമസേന കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതിൽ മരത്തിലൂടെയും കയറിലൂടെയും കയറി ചാടിക്കടന്ന് കമ്പിവേലി മുറിച്ചാണ് ഭീകരർ ഉള്ളിൽ കടന്നത്. ഭീകരർ ഇത് ചെയ്ത സ്ഥലത്ത് ഫ്ളഡ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ട ലൈറ്റുകൾ ഈ പ്രദേശത്ത് മാത്രം മുകളിലേക്ക് ദിശമാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായിട്ടാണ് കരസേനയുടെ എൻജിനിയറിങ് സർവീസ് വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തത്. ലൈറ്റുകൾ മനപ്പൂർവ്വം മുകളിലേക്ക് ദിശ മാറ്റിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദേശത്തുനിന്നുള്ള 23 പൈലറ്റുമാർ പരിശീലനത്തിനായി പത്താൻകോട്ടുള്ളപ്പോഴാണ് ഭീകരരാക്രമണമുണ്ടായത്. ഇത് യാദൃശ്ചികമാണോ എന്നതും എൻഐഎ അന്വേഷിക്കും. വ്യോമസേന കേന്ദ്രത്തിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങളും ചോർന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ നിഗമനം. എൻഎസ്ജിയും വായുസേന, കരസേന കമാൻഡോകളും ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് ഭീകരരെ വകവരുത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല യാഥാർഥ്യമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 15,000 ത്തോളം കരസേന കമാൻഡോകളുടേയും മൈൻവേധ ട്രക്കുകളുമടക്കമുള്ള ഉപകരണങ്ങളുടേയും സേവനം തൊട്ടടുത്ത് തന്നെയുണ്ടായിരുന്നിട്ടും ഡൽഹിയിൽ നിന്ന് എൻഎസ്ജി കമാൻഡോകളെ ഇറക്കിയതിൽ കരസേനയ്ക്കും വായുസേനയ്ക്കും അതൃപ്തിയുണ്ട്.
അതിനിടെ, പത്താൻകോട്ടിലെ ഭീകരാക്രമണക്കേസിൽ സംശയത്തിന്റെ നിഴലിലായ ഗുർദാസ്പുർ എസ്പി സൽവീന്ദർസിങ്ങിനെ നുണപരിശോധനയ്ക്കു വിധേയമാക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പത്താൻകോട്ട് വ്യോമസേനാത്താവളത്തിൽ ആറ് ഭീകരർ നടത്തിയ 'ആക്രമണത്തിന് മുന്നേ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതാണ് ഗുരുദാസ്പുർ എസ്പി സൽവീന്ദർ സിംഗിനെയും സഹായിയേയും. ഇരുവരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരുടെ മൊഴികളിൽ സംശയം നിലനിൽക്കുന്നതിനാലാണ് നുണപരിശോധന നടത്തുന്നത്.
തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സൽവീന്ദർ സിങ് പാക്കിസ്ഥാനിൽ നിന്നും ജീവനോടെ തിരിച്ചെത്തിയിരുന്നു. ഡിസംബർ 30ന് രാത്രിയോടെയാണ് എസ്പി മറ്റു രണ്ടു ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാൻ അതിർത്തി പ്രദേശത്ത് എത്തിയത്.ആധുനിക ആയുധങ്ങളുമായി അതിർത്തി പ്രദേശത്ത് എത്തിയ ഭീകരർ തന്നെ ബന്ധിയാക്കുകയായിരുന്നുവെന്നും . തീവ്രവാദികൾ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സൽവീന്ദർ സിങ് പറഞ്ഞു. പത്താൻകോട്ടുള്ള ഒരു തീർത്ഥാടന കേന്ദ്രം സന്ദർശിച്ചതിന് ശേഷം ഗുരുദാസ്പുരിലേക്ക് യാത്ര തിരിക്കുമ്പോഴാണ് തീവ്രവാദികൾ തങ്ങളുടെ വാഹനത്തെ ആക്രമിച്ചതെന്നായിരുന്നു എസ്പിയുടെ മൊഴി.
എസ്. പിയെ നുണപരിശോധനയ്ക്കായി ഡൽഹിയിലോ ബംഗളൂരുവിലോ കൊണ്ടുപോകാനാണ് തീരുമാനമെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സിംഗിനെ ഇതുവരെ സസ്പെന്റു ചെയ്തിട്ടില്ലെന്ന് പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറ അറിയിച്ചു. എസ് പിയുടെ സ്വകാര്യ വാഹനത്തിൽ നീല ബീക്കൺ ലൈറ്റ് ഉപയോഗിച്ചിരുന്നെന്നും ഇത് നിയമവിരുദ്ധമാണെന്നും ബീക്കൺ ലൈറ്റ് ഉള്ളതിനാലാണ് ഭീകരർക്ക് ചെക്ക് പോയിന്റുകളിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന് സാധിച്ചതെന്നും അന്വേഷണ ഏജൻസി പറഞ്ഞു. പത്താൻകോട്ട് വ്യോമതാവളത്തിന് തൊട്ടടുത്തുവരെ ഭീകരർ എസ്പിയുടെ വാഹനത്തിലാണ് എത്തിയത്.
അതിനിടെ, ഞ്ചാബിലെ പത്താൻകോട്ടിൽ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരർ കൂടുതൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചനകളുണ്ട്. ഗുരുദാസ്പൂരിലെ സൈനിക കന്റോൺമെന്റ് ആയിരുന്നു ഇവരുടെ ലക്ഷ്യം. പത്താൻകോട്ടിൽ കൊല്ലപ്പെട്ട ആറ് ഭീകരർക്ക് പുറമേ പാക്കിസ്ഥാൻ പരിശീലനം ലഭിച്ച രണ്ടു പേർ കൂടി സൈനിക വേഷത്തിൽ കടന്നുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ഈ സംശയം. ഗുർദാസ്പൂരിലെ ഒരു പൊലീസ് സ്റ്റേഷനു നേർക്ക് കഴിഞ്ഞ ജൂലൈയിൽ പാക്കിസ്ഥാനി ഭീകരരുടെ ആക്രമണം നടന്നിരുന്നു.
സൈനിക കേന്ദ്രത്തിന് സമീപത്തുനിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ രണ്ടു പേരെ പ്രദേശവാസികൾ കണ്ടെത്തി പൊലീസിന് വിവരം നൽകിയിരുന്നു. ഇതേതുടർന്ന് സൈനിക കേന്ദ്രത്തിന് കനത്ത സുരക്ഷയാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരർക്ക് ഒരവസരം പോലും നൽകാതെ ഇസ്രയേലിൽ നിന്ന് പരിശീലനം നേടിയ 'സ്വാത്' സംഘത്തെയാണ് ഇവിടെ പരിശോധനയ്ക്ക് നിയോഗിച്ചത്. ഈ മേഖല മുഴുവൻ വ്യോമനിരീക്ഷണം നടത്തുകയും ചെയ്തു. സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഭീകരരെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയതെന്നും പഞ്ചാബ് ഡെപ്യൂട്ടി ഐ.ജി കുൻവാർ വിജയ് പ്രതാപ് അറിയിച്ചു.
ഇന്ത്യ നൽകിയ തെളിവുകളിൽ പാക് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ നവാസ് ഷെരീഫ് ഉത്തരവിട്ടു. പുരോഗതി വിലയിരുത്താൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷെരീഫ് ഉന്നതതല യോഗം വിളിക്കുന്നത്.
പാക്കിസ്ഥാൻ സൈന്യത്തലവൻ ജനറൽ റഹീൽ ഷെരീഫ്, ഐ.എസ്.ഐ മേധാവി ലെഫ്. ജനറൽ റിസ്വാൻ അക്തർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീർ ജൻജ്വ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പാക് ഇന്റലിജൻസ് മേധാവി അഫ്താബ് സുൽത്താനാണ് അന്വേഷണ ചുമതല. ഇന്ത്യ നൽകിയ തെളിവുകൾ അഫ്താബിന് കൈമാറി.
തീവ്രവാദത്തെ തുടച്ചു നീക്കുന്നതിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കുന്നതിന് പാക്കിസ്ഥാൻ പ്രതിഞ്ജാബദ്ധമാണെന്ന് നവാസ് ഷെരീഫ് ആവർത്തിച്ചു. ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരായ നിലപാട് ആവർത്തിച്ചത്.
തെളിവുകൾ പരിശോധിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് യോഗം വിലയിരുത്തി. പത്താൻകോട്ട് ആക്രമണത്തെ അപലപിക്കുന്നതായും പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ആവർത്തിക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന സെക്രട്ടറിതല ചർച്ചയുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ വീണ്ടും ഉന്നതതല യോഗം വിളിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്