Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിജെപി സർക്കാരുകൾക്കെതിരെ തുറന്നടിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ; 'രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകൾ എന്നെ വേട്ടയാടുന്നു; കൊലപ്പെടുത്താനുള്ള നീക്കവും സജീവം'; പാർക്കിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ശേഷം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നേതാവ് ബോധം കിട്ടിയപ്പോൾ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്

ബിജെപി സർക്കാരുകൾക്കെതിരെ തുറന്നടിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ; 'രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകൾ എന്നെ വേട്ടയാടുന്നു; കൊലപ്പെടുത്താനുള്ള നീക്കവും സജീവം'; പാർക്കിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ശേഷം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നേതാവ് ബോധം കിട്ടിയപ്പോൾ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്

ന്യൂഡൽഹി: രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകൾ തന്നെ വേട്ടയാടുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. തന്നെ കൊലപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് പ്രവീൺ തൊഗാഡിയ തുറന്നടിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. പൊലീസ് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് തൊഗാഡിയ ആവശ്യപ്പെട്ടു. തന്റെ മുറിയിൽ വന്ന് ഒരാൾ തെളിവു സഹിതം ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഇതിനു പിന്നിൽ ആരെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി.

തന്നെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്നലെ രാവിലെ വീട്ടിൽ പൊലീസ് വന്നു. പൂജയും മറ്റു കാര്യങ്ങളും കഴിഞ്ഞ് ഉച്ചയ്ക്കു ശേഷം വരാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു. പത്തുവർഷത്തിനു മുൻപുള്ള കേസുകളുമായി ബന്ധപ്പെട്ട രേഖകൾ പോലും തന്റെ കൈവശം ഉണ്ടായിരുന്നില്ല. തന്നെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനായിരുന്നു അവർ ശ്രമച്ചത്.

തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ അത്തരമൊരു പൊലീസം സംഘം എത്തിയതായി അറിവില്ലെന്നായിരുന്നു അവർ പറഞ്ഞത്. തുടർന്ന് താൻ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നെന്നും തൊഗാഡിയ വ്യക്തമാക്കി. രാജസ്ഥാൻ പൊലീസ് തന്നെയാണ് അറസ്റ്റ് ചെയ്യാൻ എത്തിയത് എന്ന കാര്യം ഇപ്പോൾ വ്യക്തമായിട്ടുണ്ടെന്നും തൊഗാഡിയ പറയുന്നു. ഒറ്റയ്ക്ക് ഓട്ടോറിക്ഷയിൽ യാത്രചെയ്യുമ്പോൾ ബോധം നഷ്ടപ്പെട്ടു. ബോധം തെളിയുമ്പോൾ ആശുപത്രിയിലായിരുന്നു.

തിങ്കളാഴ്ച കാണാതായ തൊഗാഡിയയെ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ദുരൂഹത തുടരുന്നതിനിടെയാണ് ബോധം വീണപ്പോൾ അദ്ദേഹം വാർത്താസമ്മേളനം വിളിച്ച് ബിജെപി സർക്കാറുകൾക്കെതിരെ ആ്ഞ്ഞടിച്ചത്.

തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പത്തുവർഷം മുൻപു രാജസ്ഥാനിൽ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നൽകിയെന്ന കേസിൽ പ്രവീൺ തൊഗാഡിയയ്‌ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാൻ പൊലീസ് ഇന്നലെ അഹമ്മദാബാദിൽ എത്തിയിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാതായതു വിഎച്ച്പി ബിജെപി സംഘർഷത്തിന് വഴിതുറന്നിരുന്നു.

അറുപത്തിരണ്ടുകാരമായ തൊഗാഡിയയെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് അനുയായികൾ പ്രകടനവും നടത്തി. ബിജെപിയാണ് രാജസ്ഥാൻ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധത്തിന് പുതിയ തലവും നൽകി. ഗുജറാത്തിലാണ് പ്രവീൺ തൊഗാഡിയയുടെ പ്രവർത്തന കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായ ഭിന്നതകൾ ഏറെയുള്ള വ്യക്തിയാണ് തൊഗാഡിയ. അതുകൊണ്ട് തന്നെ പൊലീസ് തട്ടിക്കൊണ്ട് പോയെന്നത് പരിവാർ കേന്ദ്രങ്ങളിൽ പോലും ആശക്കുഴപ്പമുണ്ടാക്കി.

എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ സോല സ്റ്റേഷനിൽ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഎച്ച്പി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സോല പൊലീസ് സ്റ്റേഷനിലെത്തിയത്. തൊഗാഡിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് റോഡും ഉപരോധിച്ചു. രാവിലെ പത്തോടെയാണ് തൊഗാഡിയയെ കാണാതായതെന്നാണ് പ്രവർത്തകർ പരാതി നൽകിയത്. ഇതോടെ പ്രതിഷേധവും തുടങ്ങി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രാത്രി പത്തു മണിയോടെയാണ് തൊഗാഡിയയെ തിരിച്ചറിഞ്ഞത്.

ആബുംലൻസിലേക്ക് എത്തിയ അജ്ഞാത ഫോൺ സംഭാഷണമാണ് നിർണ്ണായകമായത്. അഹമ്മദാ ബാദിന് അടുത്ത് ഒരാൾ അബോധാവസ്ഥയിൽ ഉണ്ടെന്നായിരുന്നു സന്ദേശം. അവിടെ എത്തിയ ആംബുലൻസ് വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് കൊണ്ടു വന്നയാൾ തൊഗാഡിയയാണെന്ന് തിരിച്ചറിഞ്ഞത്. രക്തസമ്മർദ്ദം തീരെ കുറഞ്ഞതു മൂലമാണ് തൊഗാഡിയയ്ക്ക് ബോധം നഷ്ടമായത്. ചികിൽസയിലൂടെ സാധാരണ നിലയിലേക്ക് തൊഗാഡിയ മടങ്ങി വന്ന ശേഷമാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ച് ബിജെപി സർക്കാറുകൾക്കെതിരെ ആഞ്ഞടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP