Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പബ്ജിക്ക് അടിമയായ പതിനാറുകാരൻ ചമച്ചത് സ്വയം തട്ടിക്കൊണ്ട് പോകൽ നാടകം; മാതാപിതാക്കൾ ഫോൺ മാറ്റി വെച്ചതോടെ വീട് വിട്ടിറങ്ങിയത് മുംബൈയിലേക്ക്; വീട്ടിൽ വിളിച്ച് പറഞ്ഞത് മകനെ തട്ടിക്കൊണ്ട് പോയെന്നും മോചനദ്രവ്യമായി 3 ലക്ഷം രൂപ നൽകണമെന്നും; മാതാപിതാക്കളോടുള്ള വൈരാഗ്യം തീർക്കാൻ പണി ഒപ്പിച്ച പതിനാറ്കാരന്റെ കഥ

പബ്ജിക്ക് അടിമയായ പതിനാറുകാരൻ ചമച്ചത് സ്വയം തട്ടിക്കൊണ്ട് പോകൽ നാടകം; മാതാപിതാക്കൾ ഫോൺ മാറ്റി വെച്ചതോടെ വീട് വിട്ടിറങ്ങിയത് മുംബൈയിലേക്ക്; വീട്ടിൽ വിളിച്ച് പറഞ്ഞത് മകനെ തട്ടിക്കൊണ്ട് പോയെന്നും മോചനദ്രവ്യമായി 3 ലക്ഷം രൂപ നൽകണമെന്നും; മാതാപിതാക്കളോടുള്ള വൈരാഗ്യം തീർക്കാൻ പണി ഒപ്പിച്ച പതിനാറ്കാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഓൺലൈൻ ഗെയിമായ പബ്ജിക്ക് അടിമയായ പതിനാറുകാരൻ മാതാപിതാക്കൾ ഫോൺ എടുത്തു മാറ്റിയതിന്റെ ദേഷ്യത്തിൽ ചമച്ചത് സ്വയം തട്ടിക്കൊണ്ട് പോകൽ നാടകം. കാലങ്ങളായി പബ്ജിക്ക് അടിമയായ പതിനാറ്കാരൻ ഫോൺ മാറ്റി വെക്കാറില്ല സദാ സമയവും പബ്ജി കളിക്കുമായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഫോൺ എടുത്തു മാറ്റി വെച്ചു. എന്നാൽ ഇതിനോടുള്ള പ്രതികാരമായി ചെയ്തത് വീട്ടുകാരെ ഞെട്ടിപ്പിക്കുന്ന പരിപാടിയായിരുന്നു. കുറച്ചുദിവസം മുമ്പ് വീട് വിട്ടിറങ്ങിയ കുട്ടി ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയാണെന്നാണു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇയാളെ കാണാതായി. മുംബൈയിലേക്കു പോയ കുട്ടി യാത്രയ്ക്കിടെ, ഒപ്പമുണ്ടായിരുന്നയാളിന്റെ ഫോണിൽ നിന്ന് അമ്മയെ വിളിച്ചു മറ്റൊരാളായി ആൾമാറാട്ടം നടത്തിയാണ് തട്ടിക്കൊണ്ടുപോകൽ അറിയിച്ചത്.

മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി 3 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബർ 12 ന് കുട്ടി ഹൈദരാബാദിൽ തിരിച്ചെത്തി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിങിനെക്കുറിച്ച് അമ്മയ്ക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയാണ് ചെയ്തത്. പിന്നീടു നടത്തിയ അന്വേഷണത്തിൽ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടി പബ്ജി ഗെയിംമിന് അടിമയായതോടെ പഠനത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP