Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; സിബിഐ മേധാവിയെ മാറ്റിയത് റഫാൽ ഇടപാടിൽ സത്യങ്ങൾ പുറത്തുവരുമെന്ന് പേടിച്ച്; രാത്രി രണ്ടുമണിക്ക് ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവും; സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് എന്ത് അധികാരമെന്നും രാഹുൽ ഗാന്ധി; ചുമതലകളിൽ നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്ന് സിബിഐ; നടപടി നിയമവിരുദ്ധമെന്ന് ആലോക് വർമ്മ

മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; സിബിഐ മേധാവിയെ മാറ്റിയത് റഫാൽ ഇടപാടിൽ സത്യങ്ങൾ പുറത്തുവരുമെന്ന് പേടിച്ച്; രാത്രി രണ്ടുമണിക്ക് ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവും; സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് എന്ത് അധികാരമെന്നും രാഹുൽ ഗാന്ധി; ചുമതലകളിൽ നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്ന് സിബിഐ; നടപടി നിയമവിരുദ്ധമെന്ന് ആലോക് വർമ്മ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണ ശരങ്ങൾ ഉയർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐ മേധാവി അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.

അതേസമയം ഡയറക്ടറേയും സ്പെഷ്യൽ ഡയറക്ടറേയും മാറ്റിയ നടപടിയിൽ വിശദീകരണവുമായി സിബിഐ. അലോക് വർമ്മയേയും രാകേഷ് അസ്താനയേയും മാറ്റിയിട്ടില്ലെന്നും അവരെ ചുമതലകളിൽ നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും സിബിഐ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ നാഗേശ്വര റാവു തുടരുമെന്നും സിബിഐ വ്യക്തമാക്കി.

രാത്രി രണ്ടുമണിക്ക് സിബിഐ ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവുമാണ്. ക്രിമിനൽ നടപടിയെന്നാണ് രാഹുൽ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് എന്ത് അധികാരമാണെന്നും അദ്ദേഹം ചോദിച്ചു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തി എന്നതാണ് വസ്തുത എന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. മുപ്പതിനായിരം കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ് മോദി ചെയ്തത്. സിബിഐ അന്വേഷണം അനുവദിക്കുന്നതും പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതും തുല്യമാണ് പിടിക്കപ്പെടുമെന്ന നില വന്നപ്പോൾ സിബിഐ മേധാവിയെ മോദി മാറ്റുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എല്ലാ സർക്കാർ സംവിധാനങ്ങളും പ്രധാനമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അരുൺ ജെയ്റ്റ്‌ലിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനാകില്ല, കാരണം ജയ്റ്റ്‌ലിയുടെ മകളാണ് മുകുൾ ചോസ്‌കിയുടെ വക്കീലെന്ന് രാഹുൽ പരിഹസിച്ചു. പക്ഷേ നരേന്ദ്ര മോദി പിടിക്കപ്പെടുകതന്നെ ചെയ്യും. പ്രതിപക്ഷ പാർട്ടി എന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവഹിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിന് എതിരെ അലോക് വർമ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പേഴ്സണൽ മന്ത്രാലയത്തിന്റെയും സെൻട്രൽ വിജിലൻസ് കമ്മീഷന്റെയും നടപടി നിയമവിരുദ്ധമാണെന്ന് അലോക് വർമ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി ഉൾപ്പെടുന്ന മൂന്നംഗ സമിതിയാണ് സബിഐ ഡയറക്ടറെ നിയമിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയുടെ യോഗം ചേർന്നു മാത്രമേ സബിഐ ഡയറക്ടറെ നീക്കാൻ കഴിയു. അതിനാൽ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സ്ഥാനത്തുനിന്നും നീക്കിയതായി ചൂണ്ടിക്കാട്ടിയാണ് അലോക് വർമ കോടതിയെ സമീപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP