Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവിദേശത്ത് പോയി വന്നാൽ രാഹുലിന് ഊർജ്ജം കൂടും; തുറന്ന വാഹനത്തിൽ റോഡ് ഷോയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; ഷോ കാളവണ്ടിയിലാക്കി സ്‌കോർ ചെയ്തു; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയിലെ ബിജെപി ആധിപത്യം അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങി രാഹുലും കോൺഗ്രസും

വിവിദേശത്ത് പോയി വന്നാൽ രാഹുലിന് ഊർജ്ജം കൂടും; തുറന്ന വാഹനത്തിൽ റോഡ് ഷോയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; ഷോ കാളവണ്ടിയിലാക്കി സ്‌കോർ ചെയ്തു; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയിലെ ബിജെപി ആധിപത്യം അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങി രാഹുലും കോൺഗ്രസും

മറുനാടൻ മലയാളി ഡസ്‌ക്

അഹമ്മദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനം ആദ്യ ദിവസം തന്നെ സംഭവ ബഹുലം.സൗരാഷ്ട്ര മേഖലയിൽ നടത്താനിരുന്ന തുറന്ന വാഹനത്തിലെ റോഡ്‌ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് ദ്വാരക മുതൽ ജാംനഗർ വരെയുള്ള 135 കിലോമീറ്റർ റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ചത്. തുടർന്ന് ദ്വാരകയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഹജ്ജ്‌റാപുരിലാണ് രാഹുൽ കാളവണ്ടിയിൽ റോഡ് ഷോ നടത്തിയത്. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനാണ് രാഹുൽ തുടക്കമിട്ടത്.ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദർശനം.

ഗുജറാത്ത് നിയമസഭയിലെ 182 എംഎൽഎമാരിൽ 58 പേരെയും സംഭാവന ചെയ്തിരിക്കുന്നത് സൗരാഷ്ട്ര മേഖലയാണ്. പട്ടേൽ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവരുടെ പിന്തുണ ഉറപ്പാക്കി ബിജെപിയെ നേരിടാനാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിന്റെ പിന്തുണ കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പട്ടീദാർ സമര നായകൻ ഹാർദിക് പട്ടേലും സന്ദർശനത്തിൽ രാഹുലിനെ അനുഗമിക്കുന്നുണ്ട്.
തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് 2015 ജൂലൈയിൽ നടന്ന പട്ടേൽ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രവും സൗരാഷ്ട്ര മേഖലയായിരുന്നു. പട്ടേൽ സമരങ്ങൾക്ക് വേദിയായ ദ്വാരക, ജാംനഗർ, മോർബി, രാജ്‌കോട്ട്, സുരേന്ദ്രൻനഗർ തുടങ്ങിയ സ്ഥലങ്ങളിലും പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ സന്ദർശിക്കും. ബുധനാഴ്ചയാണ് പ്രചാരണം അവസാനിക്കുന്നത്.

മുതിർന്ന പാർട്ടി നേതാവും കോൺഗ്രസ് ഉപദേശകനുമായ അഹമ്മദ് പട്ടേൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തെ തുടർന്നാണ് കോൺഗ്രസ് ഗുജറാത്തിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷമാണ് മൂന്ന് ദിവസം നീളുന്ന കോൺഗ്രസ് പ്രചാരണത്തിന് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. മുമ്പ് 1991ൽ രാജീവ് ഗാന്ധി ഗുജറാത്തിൽ രണ്ട് ദിവസം താമസിച്ച് പ്രചാരണം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP