Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ ആനുഭവിക്കുന്ന നളിനി പരോളിന് പുറത്തിറങ്ങി; ഒരു മാസത്തേക്ക് ഇളവു നൽകിയത് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ; പരോൾ കാലാവധിയിൽ വെല്ലൂർ വിട്ട് പുറത്തേക്ക് പോകാനോ മാധ്യമ പ്രവർത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കർശന നിബന്ധന

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ ആനുഭവിക്കുന്ന നളിനി പരോളിന് പുറത്തിറങ്ങി; ഒരു മാസത്തേക്ക് ഇളവു നൽകിയത് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ; പരോൾ കാലാവധിയിൽ വെല്ലൂർ വിട്ട് പുറത്തേക്ക് പോകാനോ മാധ്യമ പ്രവർത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കർശന നിബന്ധന

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനി പരോളിൽ പുറത്തിറങ്ങി. ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചത്. മദ്രാസ് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്. മകളുടെ വിവാഹത്തിനായാണ് പരോൾ അനുവദിച്ചത്. ഉപാധികളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തെ പരോൾ വേണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിക്കാനും പങ്കെടുക്കാനുമായാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചത്.

പരോൾ കാലാവധിയിൽ വെല്ലൂർ വിട്ട് പുറത്തേക്ക് പോകാനോ മാധ്യമപ്രവർത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കർശന നിബന്ധനയുമുണ്ട്. ജൂലൈ അഞ്ചിനാണ് കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. 27 വർഷത്തെ ജയിൽ വാസത്തിനിടെ നളിനിക്കു പരോൾ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016ൽ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 24 മണിക്കൂർ പരോൾ ലഭിച്ചിരുന്നു. 1991 മെയ്‌ ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേർ സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി.

സുപ്രീംകോടതിയും ശരിവച്ച വധശിക്ഷ രാജീവിന്റെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ൽ തമിഴ്‌നാടു സർക്കാർ ജീവപര്യന്തമായി കുറച്ചു. അറസ്റ്റിലായതു മുതൽ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി. ജയിലിൽ വച്ചുണ്ടായ മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആറുമാസത്തെ പരോൾ ചോദിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സർക്കാർ എതിർപ്പുകൾ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.

ജീവപര്യന്തം തടവനുഭവിക്കുന്നവർക്ക് രണ്ടുവർഷം കൂടുമ്പോൾ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാൽ 27 വർഷമായി പരോൾ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയിൽ സുപ്രണ്ടിനു നൽകിയ അപേക്ഷയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP