രോഹിത് വെമുലയുടെ ആത്മഹത്യ: ദേശീയ പ്രശ്നമായി പടരുന്നു; മിക്ക ക്യാമ്പസുകളിലും പ്രതിഷേധം; ഊർജ്ജം പകർന്ന് രാഹുലിന്റെ ഇടപെടൽ; സ്മൃതി ഇറാനിയിലേക്ക് കൂടി എത്തിയതോടെ കേന്ദ്രമന്ത്രി ദത്താത്രേയയ്ക്ക് രാജിയല്ലാതെ വഴിയില്ല
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലേക്ക്. രാജ്യത്തൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ രോഹിതിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ബിജെപിയുടെ സെക്കന്തരാബാദ് എംപിയും കേന്ദ്ര തൊഴിൽ വകുപ്പു സഹമന്ത്രിയുമായ ബന്താരു ദത്താത്രേയയുടെയും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും ശക്തമായ സമ്മർദ്ദം തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു.
അതിനിടെ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കില്ല എന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ നീതിപൂർവമായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവേഷണ വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് ഹൈദരാബാദ് കാമ്പസിൽ എത്തിയതായിരുന്നു രാഹുൽ. രണ്ടു കാര്യങ്ങളാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്. രോഹിത്തിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം, മരണത്തിന് ഉത്തരവാദികളായവരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശിക്ഷിക്കണം. രാജ്യത്തിന്റെ യുവതലമുറയ്ക്ക് ആവിഷ്കാരസ്വാതന്ത്രം ഉറപ്പാക്കുന്നയിടങ്ങളാകണം സർവകലാശാലകൾ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി തന്റെ വാതിൽ തുറന്നിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
സംഭവത്തിൽ, ആരോപണവിധേയനായ കേന്ദ്ര തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രേയ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യത്തിനു കേന്ദ്രസർക്കാരിനുമേൽ സമ്മർദമേറി. ദത്താത്രേയയെയും കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും സംരക്ഷിക്കുന്ന സമീപനമാണു ബിജെപി സ്വീകരിച്ചിട്ടുള്ളതെങ്കിലും നരേന്ദ്ര മോദി സർക്കാർ നേരിടുന്ന പുതിയ രാഷ്ട്രീയ പ്രതിസന്ധിയായി സംഭവം മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, ഇന്നലെ ഹൈദരാബാദ് ക്യാംപസിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിയാണു ഗവേഷക വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദിയെന്നാരോപിച്ചു.വൈസ് ചാൻസലർ പി. അപ്പാറാവുവിനെ ഉടൻ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി ഇതര രാഷ്ട്രീയകക്ഷികളെല്ലാം സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഡൽഹിയിൽ മന്ത്രിമാരുടെ വസതിക്കു മുന്നിൽ ഉൾപ്പെടെ രാജ്യത്തെ വിവിധഭാഗങ്ങളിൽ വിദ്യാർത്ഥികൾ വൻ പ്രതിഷേധറാലികളാണ് നടത്തിയത്. ബിഎസ്പിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രതിനിധികൾ ഇന്നു ഹൈദരാബാദിലെത്തും.
കേന്ദ്രമന്ത്രിസഭയിൽ തെലങ്കാനയിൽ നിന്നുള്ള ഏക മന്ത്രിയാണ് ബി. ദത്താത്രേയ. പിന്നാക്ക വിഭാഗക്കാരനായ ദത്താത്രേയ ആർഎസ്എസിലൂടെ വളർന്ന നേതാവാണ്. നാലു തവണ എംപിയായിരുന്ന ഇദ്ദേഹം നേരത്തേ എ.ബി. വാജ്പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതിനിടെ ഹൈദരാബാദ് സർവകലാശാല നൽകിയ ഡിലിറ്റ് ബിരുദം മടക്കി നൽകുമെന്നു പ്രശസ്ത ഹിന്ദി കവി അശോക് വാജ്പേയി അറിയിച്ചു. രോഹിത് വേമൂല എന്ന വിദ്യാർത്ഥിയുടെ മരണത്തിലേക്കു നയിച്ച സർവകലാശാലയുടെ ദലിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണു തീരുമാനം. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിക്കൊടുത്ത സർവകലാശാലാ അധികൃതരുടെ അസഹിഷ്ണുതയാണ് രോഹിതിന്റെ ആത്മഹത്യക്കു കാരണമായതെന്നു വാജ്പേയി പറഞ്ഞു. അസഹിഷ്ണുതാ വിവാദകാലത്ത് സാഹിത്യ അക്കാദമി അവാർഡ് മടക്കിക്കൊടുത്ത ആദ്യ എഴുത്തുകാരിലൊരാളാണ് വാജ്പേയി.
രാഹുൽ ഗാന്ധിക്കു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ക്യാംപസിൽ വിദ്യാർത്ഥികൾക്കു പിന്തുണയുമായെത്തി. വിദ്യാർത്ഥികളും പ്രതിഷേധക്കാരും കൂട്ടമായി ക്യാംപസിലേക്കു പ്രവഹിച്ചതോടെ പ്രധാന കവാടത്തിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രക്ഷോഭം സർവകലാശാലയ്ക്കു പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ആരോപണവിധേയനായ കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയയുടെ വസതിക്കു മുന്നിൽ ടിആർഎസ് എംപി കെ. കവിതയുടെ നേതൃത്വത്തിലുള്ള തെലങ്കാന ജാഗ്രതി യൂത്ത് ഫ്രണ്ട് ധർണ നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതു സംഘർഷത്തിനു വഴിവച്ചു.
സസ്പെൻഷനിലായിരുന്ന ഗവേഷണവിദ്യാർത്ഥി രോഹിത് വെമുല, കഴിഞ്ഞ ഞായറാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. രാഹുൽഗാന്ധിയുടെ സർവകലാശാല സന്ദർശനം സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്ന് മുതിർന്ന ബിജെപി നേതാവ് അബ്ബാസ് നഖ്വി ആരോപിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന്റെ ഇടപെടൽ പുറത്തുവരുന്നത്. ഇതോടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രതിസ്ഥാനത്തായി. ദത്താത്രേയയ്ക്ക് രാജിവയ്ക്കേണ്ടി വരുന്ന തലത്തിലാണ് കാര്യങ്ങളുടെ പോക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാകും നിർണ്ണായകം.
എ.ബി.വി.പി നേതാവ് സുശീൽകുമാറിനെ മർദ്ദിച്ചവർക്കെതിരെ പരാതി നൽകിയ മന്ത്രിയുടെ കത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ആരാഞ്ഞ് മാനവ വിഭവശേഷി മന്ത്രാലയം അഞ്ച് കത്തുകളാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചത്. ദത്താത്രേയയുടെ ആവശ്യപ്രകാരമായിരുന്നു കത്തുകൾ അയച്ചതെന്നും വ്യക്തമായി. ഇതോടെ പ്രതിഷേധം ആളിപടർന്നു. രാജ്യത്താകമാനം ഉള്ള ക്യാമ്പസുകളിൽ പലയിടത്തും പ്രതിഷേധം സംഘർഷത്തിനും ഇടയാക്കി. രോഹിതിന്റെ മരണം രാജ്യത്തൊട്ടാകെ വിദ്യാർത്ഥികൾ ഏറ്റെടുക്കുകയാണ്.
മാനവ വിഭവശേഷി മന്ത്രാലയം അഞ്ച് കത്തുകളാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചത്. സെപ്റ്റംബർ 3, 24, ഒക്ടോബർ 6, 20, നവംബർ 19 തീയതികളിലായാണ് കത്തയച്ചത്. ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി എന്നിവരാണ് കത്തയച്ചത്. പിന്നീട് നടപടിയെപ്പറ്റി വിശദീകരണം ചോദിച്ച് ഇ മെയിലും അയച്ചു. എല്ലാറ്റിലും ദത്താത്രേയയുടെ പരാതിയെ പറ്റി പറയുന്നു. സർവകലാശാലയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ലെന്ന് അവസാന കത്തുകളിൽ സൂചിപ്പിക്കുകയും ചെയ്തു. മന്ത്രാലയത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഡിസംബർ 21ന് രോഹിതടക്കം അഞ്ച് വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്യാൻ കാരണമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഇവർക്ക് സസ്പെൻഷന് പുറമേ ഹോസ്റ്റലിലും കഫറ്റീരിയയിലും പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിരുന്നു. അതേസമയം വിഷയത്തിൽ മന്ത്രാലയം സമ്മർദ്ദം ചെലുത്തിയതായുള്ള ആരോപണം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി തള്ളി. നിയമപ്രകാരം സർവകലാശാലയ്ക്കാണ് ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരമെന്നും കേന്ദ്രസർക്കാരിനല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഹൈദരാബാദ് യൂണിവേഴ്സിറ്റി ജാതിവെറിയുടെയും തീവ്രവാദ, ദേശ വിരുദ്ധ ശക്തികളുടെയും താവളമായിരിക്കുകയാണെന്നാണ് ദത്താത്രേയ മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തിൽ ആരോപിക്കുന്നത്.
യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോൾ കാമ്പസിലെ വിദ്യാർത്ഥി സംഘടനയായ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത എ.ബി.വി.പി പ്രസിഡന്റ് സുശീൽകുമാറിനെ ചിലർ കൈയേറ്റം ചെയ്തതായും ദത്താത്രേയയുടെ കത്തിൽ പറയുന്നുണ്ട്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ വിഭവ ശേഷി മന്ത്രാലയം യൂണിവേഴ്സിറ്റിയോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- കോൺഗ്രസ് പരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി
- മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; സ്മൃതി ഇറാനി
- എതിരാളികൾക്ക് ഹസ്തദാനം പോലും നൽകാതെ തലകുനിച്ച് ഒറ്റക്ക് തിരിച്ചു നടന്ന് രോഹിത്
- TODAY
- LAST WEEK
- LAST MONTH
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്?
- കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്