രാജ്യമെങ്ങും ദലിതർ മോദി സർക്കാരിനെതിരെ തിരിയുന്നു; മുഖം മിനുക്കൻ പട്ടികജാതി-വർഗ പീഡന നിരോധനിയമം ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം
ന്യൂഡൽഹി;ദലിത് വിരുദ്ധ നയങ്ങൾ സ്വീകരിച്ച മോദി സർക്കാരിനെതിരെ രാജ്യമെങ്ങും പ്രരക്ഷോപങ്ങളും മറ്റും അരങ്ങേറുന്ന സാഹചര്യത്തിലാണ് മോദിയുടെ നേതൃത്വത്തിൽ പുതിയ തന്ത്രം നടപ്പാക്കുനുള്ള നീക്കമാണ്കേന്ദ്ര സർക്കാർ നടത്തുന്നത്.പട്ടികജാതി-വർഗ പീഡനവിരുദ്ധ നിയമത്തിനു ഭരണഘടനാപരമായ സംരക്ഷണം നൽകി ദലിത് വിരുദ്ധ മുഖം മാറ്റിയെടുക്കാൻ നീക്കവുമായി മോദി സർക്കാർ. നിയമം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക ബിൽ കൊണ്ടുവന്നേക്കും. നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതി വിധിക്കു മറുപടി എന്നതിനു പുറമെ നിയമം ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
പട്ടികവർഗ കേസുകളിലെ പരാതികളിൽ പ്രാഥമികാന്വേഷണത്തിനു ശേഷമേ അറസ്റ്റ്, പ്രോസിക്യൂഷൻ നടപടികൾ പാടുള്ളൂവെന്നായിരുന്നു മാർച്ച് 20ലെ സുപ്രീം കോടതി വിധി. തുടർന്നു രാജ്യമെങ്ങും നടന്ന ദലിത് സംഘടനകളുടെ പ്രതിഷേധത്തിൽ പത്തു പേരാണു കൊല്ലപ്പെട്ടത്. വിവാദ വിധിക്കു സ്റ്റേ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. വിധി പട്ടികജാതി-പട്ടികവർഗ നിയമത്തിനെതിരല്ലെന്നും നിയമത്തിന്റെ പേരിൽ നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനുമാണ് ഉത്തരവെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിശദീകരണം.
നിയമത്തെ ദുർബലപ്പെടുത്തുന്ന ഒരിടപെടലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പ്രധാനമന്ത്രി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
കർണാടക തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ചേക്കാവുന്ന ഒന്നായി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും ശ്രമം മാറിയിട്ടുണ്ട്. ഇതിന്റെ സൂചനകൾ സംസ്ഥാനത്ത് വളരെ പ്രത്യക്ഷമാണ്. മാർച്ച് 31ന് മൈസൂരു സന്ദർശന വേളയിൽ അമിത് ഷായുടെ പ്രസംഗവേദിക്കരികിൽ ദളിതരുടെ പ്രതിഷേധപ്രകടനം നടന്നു. മുദ്രാവാക്യം വിളികളിൽ അന്ന് ഉയർത്തപ്പെട്ടത് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ നടത്തിയ ദളിത് വിരുദ്ധ പ്രസ്താവനകളായിരുന്നുവെങ്കിലും ആ പ്രകടനത്തിന് കനലായത് അതിനു തൊട്ടുമുമ്പത്തെ ദിവസങ്ങളിലൊന്നിൽ സുപ്രീംകോടതി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിൽ നടത്തിയ ഇടപെടൽ തന്നെയായിരുന്നു.
കർണാടകത്തിൽ വിഘടിച്ചു നിന്നിരുന്ന ദളിത് വിഭാഗങ്ങൾ ഒരുമിക്കുന്നതും ഈ സംഭവത്തിനു ശേഷം കാണാനായി. ഏറെക്കാലമായി ഏതാണ്ട് ശത്രുതയിൽ കഴിഞ്ഞിരുന്ന ചാലവാദി, മാദിഗ എന്നീ ദളിത് വിഭാഗങ്ങളാണ് ഈ സംഭവത്തിനു ശേഷം ഒന്നിച്ചത്. 'വലത് അയിത്തജാതി'ക്കാരെന്ന് പൊതുവിൽ അറിയപ്പെടുന്ന ചാലവാദികളും 'ഇടത് അയിത്ത ജാതി'ക്കാരെന്ന് അറിയപ്പെടുന്ന മാദിഗകളും പിണക്കങ്ങൾ മറന്ന് ഒന്നിച്ചു. പാരമ്പര്യമായി കോൺഗ്രസ്സിന് പിന്തുണ കൊടുക്കുന്നവരാണ് ചാലവാദികൾ. ബിജെപി സംസ്ഥാനത്ത് ശക്തിയാർജിച്ച കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മാദിഗകളുടെ പിന്തുണ അവർക്കായിരുന്നു. എന്നാൽ, സുപ്രീംകോടതി ഉത്തരവും അതെത്തുടർന്ന് രാജ്യത്തെമ്പാടും നടന്ന പ്രതിഷേധങ്ങളും ഇവരെ ബിജെപിയിൽ നിന്ന് ഏതാണ്ട് അകറ്റിയ മട്ടാണ്.
ഈ വിഭാഗങ്ങൾ കർണാടകത്തിന്റെ വിശാലമായ ഭുപ്രദേശത്ത് ജാതികളും ഉപജാതികളുമായി പരന്നുകിടക്കുന്ന വലിയൊരു ജനവിഭാഗമാണ്. സുപ്രീംകോടതിയുടെ ഉത്തരവ് തികച്ചും സ്വാധീനരഹിതമായി സംഭവിച്ചതാണെന്ന് ദളിത് സംഘടനാ പ്രവർത്തകരാരും വിശ്വസിക്കുന്നില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ നയത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കലാണ് ഈ വിധിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ദളിതർക്കിടയിൽ രൂഢമായി വളർന്നു കഴിഞ്ഞ ഈ പൊതുബോധം ബിജെപിക്ക് വലിയൊരു തിരിച്ചടിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.കഴിഞ്ഞ പാർലമെന്റ് കാലയളവിൽ തന്നെ നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു കോൺഗ്രസ്, ഡിഎംകെ ഉൾപ്പെടെയുള്ള കക്ഷികളുടെ ആവശ്യം.
ഒൻപതാം പട്ടിക
1951ൽ ഭൂപരിഷ്കരണ നിയമം ഉൾപ്പെടുത്തുന്നതിനായി ഭരണഘടനയിൽ കൊണ്ടുവന്ന ആദ്യ ഭേദഗതിയാണ് ഒൻപതാം പട്ടിക. ഭൂമി പതിച്ചുകൊടുക്കൽ, ഭൂനികുതി, റെയിൽവേ, വ്യവസായങ്ങൾ, സംസ്ഥാനങ്ങളുടെ പ്രത്യേക നിയമങ്ങൾ തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നു. സിവിൽ കോടതികളുടെ പരിധിയിൽ വരാത്തവയാണ് ഇവ. ഒൻപതാം പട്ടികയിൽ ഉൾപ്പെടുന്ന നിയമങ്ങളെ കോടതിയിലും വെല്ലുവിളിക്കാനാവില്ലെന്നു ചുരുക്കം.
സുപ്രീകോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ
പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതികളിൽ ഉടനടി അറസ്റ്റ് പാടില്ലെന്നായിരുന്നു സുപ്രീം കോടതി മുന്നോട്ടുവച്ച പ്രധാന മാർഗനിർദ്ദേശം. ഇത്തരം പരാതികളിൽ സർക്കാരുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുന്നതിനു മുമ്പ് മേലധികാരിയുടെ അനുമതി വാങ്ങുകയും ഡിവൈ.എസ്പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷണം നടത്തുകയും വേണം. മറ്റുള്ളവരുടെ കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും ജാമ്യം നൽകുന്നതു പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
നിയമം
1955ൽ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന നിയമം കേന്ദ്രസർക്കാർ പാസാക്കി. ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ അപാകങ്ങൾ പരിഹരിക്കുന്നതിനും ചൂഷണത്തിൽനിന്ന് പട്ടികജാതി-വർഗക്കാരെ മോചിപ്പിക്കുന്നതിനും കൂടുതൽ കർക്കശമായ നിയമം 1989ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി. ഈ നിയമമാണ് പട്ടികജാതി-വർഗ പീഡന നിരോധനിയമം.ഇന്ത്യയിൽ ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ നിയമം ബാധകമാണ്
ഈ നിയമം അനുസരിച്ച് കുറ്റകരവും ശിക്ഷാർഹവുമായ പ്രവൃത്തികൾ ഇവയൊക്കെയാണ്:
1. ഒരു പട്ടികജാതി/വർഗ അംഗത്തെക്കൊണ്ട് മലിനവും ആഹാരയോഗ്യമല്ലാത്തതായ പദാർഥങ്ങൾ നിർബന്ധിച്ചു കുടിപ്പിക്കുകയോ തീറ്റിക്കുകയോ ചെയ്യുക.
2. ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോടെ വിസർജ്യ വസ്തുക്കളും മലിനപദാർഥങ്ങളും ഒരു പട്ടികജാതി/വർഗ അംഗത്തിന്റെ വാസസ്ഥലത്തോ അയാളുടെ പരിസരത്തോ നിക്ഷേപിക്കുക.
3.പട്ടികജാതി/വർഗത്തിന്റെ അന്തസ്സിനു ക്ഷതമേൽപ്പിക്കുന്നതിനായി നഗ്നരാക്കി നടത്തുക. അയാളുടെ മുഖത്ത് ചായംതേച്ച് വികൃതമാക്കുക.
4. സ്വന്തമായോ പതിച്ചുനൽകിയതോ പ്രത്യേക വിജ്ഞാപന പ്രകാരം നൽകിയതോ ആയ പട്ടികജാതി/വർഗങ്ങളുടെ ഭൂമി കൈയേറി കൃഷിചെയ്യുക.
5. തെറ്റായ മാർഗങ്ങളിലൂടെ പട്ടികജാതി/വർഗക്കാരനിൽനിന്ന് ഭൂമി തട്ടിയെടുക്കുക.
6. പട്ടികജാതി/വർഗത്തിൽപ്പെട്ടയാളിനെ നിർബന്ധിച്ച് ഭിക്ഷയെടുപ്പിക്കുക, അയാളെക്കൊണ്ട് അടിമവേല ചെയ്യിക്കുക.
7. പട്ടികജാതി/വർഗക്കാരനെ നിയമപ്രകാരമല്ലാതെ നിർബന്ധിച്ച് ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട്ചെയ്യിക്കുകയോ ചെയ്യിക്കാതിരിക്കുകയോ ചെയ്യുക.
8. പട്ടികജാതി/വർഗക്കാരനെ കള്ളക്കേസിൽ കുടുക്കുക.
9. തെറ്റായ വിവരങ്ങൾ അധികാരികൾക്കു നൽകി അതിൻ പ്രകാരം അധികാരികളിൽ നിക്ഷിപ്തമായ നിയമപരമായ ഭരണാധികാരം പട്ടികജാതി/വർഗക്കാരനുനേരെ ഉപയോഗിച്ച് അവന് കഷ്ടനഷ്ടങ്ങൾ വരുത്തുക.
10. പട്ടികജാതി/വർഗക്കാരനെ അവഹേളിക്കണമെന്ന മനഃപൂർവ ഉദ്ദേശ്യത്തോടെ പൊതുസ്ഥലത്ത് ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുക.
11. പട്ടികജാതി/വർഗവിഭാഗം സ്ത്രീകളെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അസഭ്യംപറയുകയോ ശക്തി പ്രയോഗിക്കുകയോ ചെയ്യുക.
12. പട്ടികജാതി/വർഗ വിഭാഗം സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യുക.
13. ഇവർ ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാക്കുക.
14. ഇവരുടെ സഞ്ചാരസ്വാതന്ത്യ്രം തടസ്സപ്പെടുത്തുക.
15. പട്ടികജാതി/വർഗ വിഭാഗം ആളുകൾ സ്വന്തം വീടോ ഗ്രാമമോ മറ്റു പാർപ്പിടസ്ഥലമോ വിട്ടുപോകാൻ ബലപ്രയോഗം നടത്തുക.
16. പട്ടികവിഭാഗം ആളുകൾ അവർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ വ്യാജതെളിവുകൾ ചമയ്ക്കുന്നത്, ആജീവനാന്ത ജയിൽവാസം, പിഴ എന്നിവ ലഭിക്കുന്ന ശിക്ഷാർഹമായ കുറ്റമാണ്.
17. ഈവിധം തെറ്റായ തെളിവുകൾ നൽകിയതുമൂലം കുറ്റക്കാരനല്ലാത്ത ഒരു പട്ടിക വിഭാഗം അംഗം മരണശിക്ഷയ്ക്കു വിധേയമായാൽ അപ്രകാരം തെളിവു നൽകിയ വ്യക്തിയും മരണശിക്ഷ ലഭിക്കാൻ യോഗ്യനാണ്.
18. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്താൽഒരു പട്ടികജാതി/വർഗക്കാരനെതിരെ വ്യാജ തെളിവുകൾ നൽകി അയാൾ ഏഴുവർഷംവരെ ശിക്ഷിക്കപ്പെട്ടാൽ അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് ആറുമാസംമുതൽ ഏഴുവർഷംവരെ തടവു ശിക്ഷ ലഭിക്കുന്നതാണ്.
19. പട്ടികജാതി/വർഗക്കാരുടെ വീട്, വസ്തുവകകൾ, ആരാധനാലയം, കൈവശവസ്തു ഇവയ്ക്ക് നാശനഷ്ടം വരത്തക്കവണ്ണം തീ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ജീവപര്യന്തം തടവിനുവിധിക്കത്തക്കവണ്ണം കുറ്റകരമായ പ്രവൃത്തിയാണ്.
20. ഇന്ത്യൻ പീനൽക്കോഡ് അനുസരിച്ച് 10 വർഷത്തിൽ കൂടുതൽ ശിക്ഷവിധിക്കാവുന്ന കുറ്റകൃത്യം പട്ടികജാതിക്കാരനെന്ന കാരണത്താൽ അയാൾക്കെതിരെതിരെ ചെയ്താൽ അങ്ങനെ ചെയ്യുന്ന ആളിന് ആജീവനാന്ത തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്.
21. ഈ വകുപ്പനുസരിച്ചുള്ള ഒരു കുറ്റവാളിയെ രക്ഷിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം കുറ്റം സംബന്ധിച്ച തെളിവു നൽകാതിരിക്കുകയോ തെറ്റായി തെളിവു നൽകുകയോ ചെയ്താലും മേൽപ്പറഞ്ഞ ശിക്ഷ ലഭിക്കും.
22. ഒരു പൊതു ജനസേവകൻ ഈ നിയമത്തിലെ ഏതെങ്കിലും കുറ്റകൃത്യം ചെയ്താൽ ആയതിന് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ശിക്ഷ ലഭിക്കുന്നതാണ്. പട്ടികജാതിക്കാരനല്ലാത്ത ഒരു പൊതുജന സേവകൻ ഈ നിയമത്തെ മാനിച്ചു പ്രവർത്തിക്കാതിരിക്കുകയാണെങ്കിൽ ഈ നിയമമനുസരിച്ച് അത് ശിക്ഷാർഹമായ കുറ്റമാണ്.
23. ഈ നിയമമനുസരിച്ച് ഒരിക്കൽ ഒരു കുറ്റകൃത്യംചെയ്ത് ശിക്ഷിക്കപ്പെട്ട ആൾ രണ്ടാമതും ഇതേ കുറ്റം ആവർത്തിച്ചാൽ അയാൾക്ക് ഒരുവർഷത്തിൽ കുറയാതെ ശിക്ഷ ലഭിക്കാവുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്