ഷീന മകളാണെന്ന വിവരം ഭർത്താവിനോടു മറച്ചുവച്ചു; ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകനെ പ്രണയിച്ചപ്പോൾ രഹസ്യമായി കൊന്നുകളഞ്ഞു; അമേരിക്കയിൽ പഠനത്തിനെന്നു പറഞ്ഞ് എല്ലാവരെയും പറ്റിച്ചു: ചാനൽ സിഇഒയും അവതാരകയുമായി തിളങ്ങിയ ഇന്ദ്രാണിയുടെ കഥ ബോളിവുഡ് സിനിമകളെ വെല്ലുന്നത്
മുംബൈ: സിനിമാക്കഥകളെയും വെല്ലുന്നതാണ് ഇന്ദ്രാണി മുഖർജിയുടെ കഥ. നാടകീയത ഏറെ നിറഞ്ഞ ഒരു ജീവിതമായിരുന്നു ഇവരുടേത്.
കൊല്ലപ്പെട്ട ഷീന ബോറ മകളാണ് എന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് കൊലപാതകക്കേസിലെ ദുരൂഹതകൾ ഒന്നൊന്നായി അഴിയാൻ തുടങ്ങിയത്. സ്റ്റാർ ടിവി മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണിയുടെ സഹോദരിയല്ല, മകളാണ് ഷീന എന്ന വിവരം ഇന്നലെയാണു പുറത്തു വന്നത്.
ഇതിനു പിന്നാലെ ഇന്ദ്രാണിയുടെ ആദ്യ ഭർത്താവ് സഞ്ജീവ് ഖന്നയെ മുംബൈ പൊലീസ് കൊൽക്കത്തയിൽനിന്ന് അറസ്റ്റു ചെയ്തു. ഇന്ദ്രാണിയും സഞ്ജീവും ഇവരുടെ ഡ്രൈവറും ചേർന്നു ഷീനയെ കൊലപ്പെടുത്തുകയായിരുന്നു.
ഷീനയെ കാണാതായത് 2012 ഫെബ്രുവരി മുതലാണ്. ഇന്ദ്രാണിയുടെ ആദ്യ ഭർത്താവിലെ മകനും ഷീനയുടെ സഹോദരനുമായ മിഖൈൽ ബോറയാണ് എല്ലാവരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. താനും ഷീനയും ഇന്ദ്രാണിയുടെ മക്കളാണെന്നും ഷീനയുടെ തിരോധാനം സംബന്ധിച്ചു മുൻപേ സംശയമുണ്ടായിരുന്നുവെന്നുമാണ് മിഖൈൽ വെളിപ്പെടുത്തിയത്.
ഇവർ തന്റെ ഇളയ സഹോദരങ്ങളാണെന്നാണ് ഇന്ദ്രാണി തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും ഷീനയും മിഖൈലും ഇന്ദ്രാണിയുടെ മക്കളാണെന്ന വിവരം ഞെട്ടലോടെയാണു കേട്ടതെന്നും പീറ്റർ മുഖർജി പ്രതികരിച്ചു. തന്റെ ആദ്യവിവാഹത്തിലെ മകനും ഷീനയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇന്ദ്രാണി അതിനെ എതിർത്തിരുന്നുവെന്നും പീറ്റർ വെളിപ്പെടുത്തി.
ഇന്ദ്രാണിയെ ഖാർ പൊലീസ് അറസ്റ്റ് ചെയ്തത് രണ്ടുദിവസം മുമ്പാണ്. ഇന്ദ്രാണിയും ഡ്രൈവർ ശ്യാം മനോഹർ റായി (43) യും സഞ്ജീവും ചേർന്നു 2012ൽ ഷീനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു റായ്ഗഡിൽ ഉപേക്ഷിച്ചെന്നാണ് കേസ്. ഇത്രയും കാലം ഷീന യുഎസിൽ പഠിക്കുകയാണെന്നാണ് ഇന്ദ്രാണി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. വിവരം പുറത്തു വന്നത് ഈ മാസം 21ന് അനധികൃത ആയുധക്കേസിൽ മനോഹർ റായി പിടിയിലായതോടെയാണ്.
ഈ അടുത്ത ദിവസമാണ് ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തത്. അറസ്റ്റിലായ ഇന്ദ്രാണിയെ ഓഗസ്റ്റ് 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സഹായിയായിരുന്ന ഡ്രൈവർ കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് ഇന്ദ്രാണി അറസ്റ്റിലായത്. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഡ്രൈവർ കാട്ടിക്കൊടുത്തു. വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മണിക്കൂറുകളോളം പൊലീസ് ഇന്ദ്രാണിയെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമായിരുന്നു അറസ്റ്റ്. 2002ലാണ് ഇന്ദ്രാണി പീറ്റർ മുഖർജിയെ വിവാഹം കഴിച്ചത്. വിവാഹം കഴിക്കുമ്പോൾ ഇന്ദ്രാണി എച്ച്ആർ കൺസൾട്ടന്റായിരുന്നു. ഇരുവരും ചേർന്നാണ് ഐഎൻഎക്സ് മീഡിയ എന്ന ടെലിവിഷൻ നെറ്റ്വർക്ക് സ്ഥാപിച്ചത്. അതിന്റെ സിഇഒ ആയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2009ൽ ഇരുവരും ഐഎൻഎക്സിൽ നിന്നും രാജിവച്ചു.
ലൈസൻസില്ലാത്ത തോക്കുമായി പിടിയിലായ ശ്യാം റായി എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് പുണെയ്ക്കടുത്ത് ലോണവാലയിൽ ഒരു മൃതദേഹം കത്തിച്ചുകളഞ്ഞതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചത്. 2012ൽ ഷീന ബോറയെ കൊലപ്പെടുത്തിയ കേസ്സിൽ ഇയാളുടെ പങ്കാളിത്തവും വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിൽനിന്നാണ് ഇന്ദ്രാണിയുടെ പങ്കാളിത്തവും വ്യക്തമായത്. 2012 മെയ് മാസത്തിലാണ് ഷീന ബോറയെ കാണാതായത്. യൂണിയൻ പാർക്ക് കോളനിയിൽ താമസിച്ചിരുന്ന ഇവരെ കാണാനില്ലെന്ന് കാണിച്ച് ഖർ പൊലീസ് സ്റ്റേഷനിൽ പരാതി നിലവിലുണ്ട്. ഇതേ സമയത്തുതന്നെ ലോണവാലയ്ക്കടുത്ത് ഒരു ഫാം ഹൗസിൽ പാതി കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റായ്ഗഢിലെ പെൻ പൊലീസ് സ്റ്റേഷനിൽ കേസ്സും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
താൻ ഇന്ദ്രാണിയുടെ ഡ്രൈവറായിരുന്നുവെന്നും ഷീനയെ കൊല്ലാനും മൃതദേഹം മറവുചെയ്യാനും സഹായിച്ചത് താനാണെന്നും ശ്യാം റായി പൊലീസിനോട് പറഞ്ഞു. ഇയാൾ പറഞ്ഞ സൂചനകളനുസരിച്ച് പൊലീസ് സ്ഥലത്ത് അന്വേഷണം നടത്തുകയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.
ഷീനയുടെ തിരോധാനത്തിൽ മിഖൈലിന് അമ്മയെ സംശയമുണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ലെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. പീറ്റർ മുഖർജി പറയുന്നത്: ഇന്ദ്രാണി വിവാഹമോചിതയാണെന്ന് അറിയാമായിരുന്നു. എന്നാൽ മക്കളുടെ കാര്യമൊന്നും അറിഞ്ഞിരുന്നില്ല. എനിക്ക് ആദ്യഭാര്യയിലുള്ള മകനുമായി ഷീന പ്രേമത്തിലുമായിരുന്നു. ഷീനയെ കാണാതായതോടെ എന്റെ മകൻ അന്വേഷണം തുടങ്ങി. എന്തോ പ്രശ്നമുണ്ടന്നും പറഞ്ഞു. എന്നാൽ, അവരുടെ കുടുംബത്തിന് ഈ ബന്ധം ഇഷ്ടമല്ലാത്തതു കൊണ്ടാണു യുഎസിലേക്കു പഠിക്കാൻ അയച്ചതെന്നു ഞാൻ പറഞ്ഞു. അതോടെ, മകൻ പിണങ്ങി. ഇപ്പോൾ അവൻ എന്നോടു സംസാരിച്ചിട്ടു മൂന്നു വർഷമായി. ഇന്ദ്രാണി പറഞ്ഞതാണു ഞാൻ വിശ്വസിച്ചത്. ഞാൻ ഫെയ്സ് ബുക്കിൽ ഇല്ല. ലൊസാഞ്ചൽസിൽ നിന്നൊക്കെ ഷീന ചിത്രം പോസ്റ്റ് ചെയ്തെന്ന് ഇന്ദ്രാണി പറഞ്ഞതു വിശ്വസിച്ചുവെന്നും പീറ്റർ മൊഴി നൽകിയിരുന്നു.
ഷീനയെ കൊന്നത് അമ്മയാണെന്ന കാര്യത്തിൽ സംശയമില്ലെന്നു മിഖൈൽ ബോറയും പറയുന്നു. അമ്മയും മകളുമായി സദാ ഏറ്റുമുട്ടാറുണ്ടായിരുന്നു. വധത്തിനു കാരണം സ്വത്തു തർക്കമാണെന്നു തോന്നുന്നില്ല. ഷീന എവിടെയെന്ന് ഇടയ്ക്കിടെ അമ്മയോട് ചോദിക്കുമായിരുന്നു. അപ്പോൾ അമ്മ അസ്വസ്ഥയാകുകയും അവൾ അമേരിക്കയിൽ ആണെന്നു പറഞ്ഞൊഴിയുകയുമായിരുന്നു. പഠനത്തിരക്കിലായതിനാലാണ് അവൾ എന്റെ ഫോൺ എടുക്കാത്തതെന്നും പറഞ്ഞുവെന്നും മിഖൈൽ പറഞ്ഞു. 2004വരെ ഷീനയും തന്നോടൊപ്പം ഗുവാഹാട്ടിയിലായിരുന്നുവെന്നും 2004നുശേഷം ഷീനയെ കണ്ടിട്ടില്ലെന്നും സഹോദരൻ മിഖൈൽ പറഞ്ഞു. ഓഗസ്റ്റ് 31 വരെ ഇന്ദ്രാനി മുഖർജിയെ കോടതി റിമാൻഡു ചെയ്തു.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍