ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കർണാടക കോൺഗ്രസ്സ് സർക്കാർ രംഗത്ത്; നിർദ്ദേശം പരിഗണിച്ചാൽ സിദ്ധരാമയ്യ സർക്കാരിന് പൊൻതൂവൽ; ഇല്ലെങ്കിൽ ബിജെപിക്ക് തിരിച്ചടിയും; കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കി സിദ്ദരാമയ്യ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ രംഗത്ത്. ലിംഗായത്ത് വിഭാഗവുമായി നടത്തിയ മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് നിർദേശവുമായി സിദ്ധരാമയ്യ സർക്കാർ കേന്ദ്രസർക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്. ലിംഗായത്ത് വിഭാഗത്തെ വ്യത്യസ്ത മതവിഭാഗമായി സർക്കാർ പരിഗണിക്കണമെന്ന ജസ്റ്റിസ് നാഗമോഹൻദാസ് കമ്മറ്റിയുടെ ശുപാർശയ്ക്ക അംഗീകാരം നൽകാനാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിനൊരുങ്ങവെ ഇത്തരത്തിലൊരു തീരുമാനം ബിജെപിക്ക് വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.
ലിംഗായത് സന്യാസിമാരുമായി ചർച്ച നടത്തിയശേഷം മന്ത്രിസഭാ യോഗം ചേർന്നാണ് ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇതു സംബന്ധിച്ച നാഗമോഹൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. തീരുമാനം ഇനി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കും. തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സിദ്ധരാമയ്യ സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.
ജാതിരാഷ്ട്രീയത്തിനു നിർണായക സ്വാധീനമുള്ള കർണാടകയിൽ ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ലിംഗായത് വിഭാഗത്തിന്റെ നീക്കങ്ങൾക്ക് ഏറെ സ്വാധീനമുണ്ട്. ഇതുവരെ ബിജെപിയുടെ വോട്ടുബാങ്ക് എന്നു കണക്കാക്കിയിരുന്നവരാണു ലിംഗായത്തുകൾ. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി ബി.എസ്. യെദിയൂരപ്പയാകട്ടെ ലിംഗായത്തുകളുടെ അനിഷേധ്യ നേതാവായാണ് കരുതിപ്പോരുന്നത്. എന്നാൽ, ഇപ്പോൾ സ്വന്തം സമുദായത്തിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളും പ്രക്ഷോഭവും യെദിയൂരപ്പയ്ക്കു വ്യക്തിപരമായിത്തന്നെ തിരിച്ചടിയാകുന്നുണ്ട്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും അസമത്വത്തിനുമെതിരേ 12-ാം നൂറ്റാണ്ടിൽ ഉയർന്നുവന്ന ശക്തമായ പ്രസ്ഥാനമാണു ലിംഗായത്. സാമൂഹിക പരിഷ്കർത്താവായിരുന്ന ബസവണ്ണ എന്ന ബസവേശ്വരയാണ് ലിംഗായത് സമുദായത്തിന്റെ രൂപവത്കരണത്തിനു നേതൃത്വം വഹിച്ചത്. ബിജാപ്പുർ ജില്ലയിലെ ബാഗേവാടിക്കടുത്ത് ഇംഗലേശ്വര ഗ്രാമത്തിൽ അഞ്ഞൂറിലധികം ബ്രാഹ്മണ കുടുംബങ്ങൾ അധിവസിച്ചിരുന്ന അഗ്രഹാരത്തിന്റെ അധിപന്റെ മകനായി 1131ലാണ് ബസവണ്ണ ജനിച്ചത്. എന്നാൽ, അന്നു നടമാടിയിരുന്ന ജാതിവ്യവസ്ഥയും അനാചാരങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ബ്രാഹ്മണ്യത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് സമൂഹത്തിലേക്കിറങ്ങാൻ തയാറായ അദ്ദേഹം തുല്യനീതിയിലൂന്നിയ ലിംഗായത്ത് മതം സ്ഥാപിക്കുകയായിരുന്നു.
സ്ത്രീകൾക്കും ശൂദ്രർക്കും അധസ്ഥിതർക്കുമെല്ലാം ബ്രാഹ്മണന്റെ മാധ്യസ്ഥമില്ലാതെ ഈശ്വരപൂജ നടത്താൻ സാധിക്കുന്ന നവോഥാന മൂല്യങ്ങളാണ് ലിംഗായത് മതത്തിന്റെ ആധ്യാത്മിക സംഹിത.
തുല്യതയ്ക്കു പ്രാമുഖ്യം നൽകുന്ന ഈ മതത്തിലേക്ക് ബ്രാഹ്മണർ ഉൾപ്പെടെ 91 ജാതികളിൽനിന്നുള്ളവർ അംഗങ്ങളായി. എന്നാൽ, ഇവരിൽ ഭൂപ്രഭുക്കളായിരുന്ന സവർണവിഭാഗങ്ങൾ വീരശൈവരായി അറിയപ്പെടുകയും ആത്മീയ ആധിപത്യം നേടുകയും ചെയ്തു. ഹൈന്ദവ ദൈവങ്ങളെ ആരാധിക്കുന്നവരാണ് ലിംഗായത്തുകളിലെ ന്യൂനപക്ഷമായ വീരശൈവർ. ബാസവണ്ണയെ കൂടാതെ രേണുകാചാര്യയെയും ഇവർ ആത്മീയ ആചാര്യനായി കാണുന്നു. ബാസവണ്ണയേക്കാൾ 500 വർഷംമുന്പ് രേണുകാചാര്യ പിറവിയെടുത്തു എന്നാണ് വിശ്വസിക്കുന്നത്. വീരശൈവർ ഉൾപ്പെടെയുള്ള ലിംഗായത് വിഭാഗത്തെ മറ്റു പിന്നോക്കവിഭാഗമായാണു കർണാടകയിൽ കണക്കാക്കുന്നത്. എന്നാൽ, തങ്ങൾ ഹിന്ദുമത വിശ്വാസികളല്ലെന്നും പ്രത്യേക ന്യൂനപക്ഷ മതമായി തങ്ങളെ അംഗീകരിക്കണമെന്നുമാണ് ലിംഗായത്തുകളുടെ ആവശ്യപ്പെട്ടിരുന്നത്.
വീരശൈവ- ലിംഗായത്ത് വിഭാഗം കർണാടക ജനസംഖ്യയുടെ 16 ശതമാനത്തോളമുണ്ട്. കർണാടകയ്ക്കു പുറമേ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലും ഇവർ അധിവസിക്കുന്നു. നിലവിലെ കർണാടക നിയമസഭയിൽ 224 അംഗങ്ങളിൽ 52 പേർ വീരശൈവ-ലിംഗായത്ത് സമുദായാംഗങ്ങളാണ്. 110 മണ്ഡലങ്ങളിലെങ്കിലും ജയപരാജയങ്ങൾ നിശ്ചയിക്കാൻ സ്വാധീനമുള്ളവരാണ് ഇവരെന്നും കണക്കാക്കപ്പെടുന്നു.
പ്രത്യേക മതമായി തങ്ങളെ അംഗീകരിക്കണമെന്ന് ലിംഗായത്തുകൾ ആദ്യമായി ആവശ്യപ്പെട്ടത് 1979ലായിരുന്നു. വീരശൈവ- ലിംഗായത്ത് എന്ന ഒറ്റ വിഭാഗമായി കണക്കാക്കാതെ ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കണമെന്നാണ് പ്രബല വിഭാഗത്തിന്റെ ആവശ്യം. എന്നാൽ, ഈ ആവശ്യത്തിന് വേണ്ടത്ര രാഷ്ട്രീയ പിന്തുണ ഇതുവരെ കിട്ടിയിരുന്നില്ല.
ലിംഗായത് സമുദായത്തിന്റെ ശാക്തീകരണത്തിനു ഗണ്യമായ സംഭാവനകൾ നൽകിയവരായിരുന്നു കൊല്ലപ്പെട്ട എഴുത്തുകാരും സാമൂഹികപ്രവർത്തകരുമായ എം.എം. കൽബുർഗിയും ഗൗരി ലങ്കേഷും. ഇരുവരും ഇതേ സമുദായക്കാരുമായിരുന്നു. കൽബുർഗി ലിംഗായത്ത് സമുദായത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും ആഴത്തിൽ ഗവേഷണം നടത്തി. ജൈന, ബുദ്ധ, സിക്ക് മതങ്ങളെപ്പോലെ ലിംഗായത്ത് കർണാടകയിൽ ജന്മമെടുത്ത മതമാണെന്ന് അദ്ദേഹം സമർഥിച്ചു. ഗൗരി ലങ്കേഷും ഇതേ ചിന്താഗതിക്കാരിയായിരുന്നു. ഹൈന്ദവ വർഗീയതയുടെ പ്രചാരകർക്ക് ഈ നിലപാടുകൾ അംഗീകരിക്കാൻ കഴിയാഞ്ഞതാണ് ഇരുവരുടെയും കൊലപാതകത്തിൽ കലാശിച്ചത്.
ലിംഗായത്തുകളും വീരശൈവരും വിഭജിക്കപ്പെടുന്നതും പ്രത്യേക മതമായി മാറുന്നതും ഹിന്ദുത്വത്തെ തകർക്കുമെന്നാണ് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍