Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്ദേഭാരത് എക്സ്പ്രസിന് നേരേ വീണ്ടും കല്ലേറ്; ആക്രമണം ന്യൂഡൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ; കല്ലേറിൽ ട്രെയിനിലെ ഒരു ജനൽച്ചില്ല് തകർന്നതായി റിപ്പോർട്ട്; ആക്രമണം നടക്കുന്നത് മൂന്നാം തവണ

വന്ദേഭാരത് എക്സ്പ്രസിന് നേരേ വീണ്ടും കല്ലേറ്; ആക്രമണം ന്യൂഡൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ; കല്ലേറിൽ ട്രെയിനിലെ ഒരു ജനൽച്ചില്ല് തകർന്നതായി റിപ്പോർട്ട്; ആക്രമണം നടക്കുന്നത് മൂന്നാം തവണ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശതാബ്ദി ട്രെയിനുകൾക്ക് പകരമെത്തി ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ാഗ്ഓഫ് ചെയ്ത, രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ന്യൂഡൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തർപ്രദേശിലെ തുണ്ട്ല ജംങ്ഷന് സമീപമായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിലെ ഒരു ജനൽച്ചില്ല് തകർന്നതായാണ് റിപ്പോർട്ട്.

ഇത് മൂന്നാംതവണയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറുണ്ടാകുന്നത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബർ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു.

വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം ട്രെയിൻ വഴിയിൽ കുടുങ്ങിയതും നേരത്തെ വാർത്തയായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ തുണ്ട്ല ജംങ്ഷന് സമീപത്താണ് ബ്രേക്ക് ജാമായി ട്രെയിൻ വഴിയിൽ കുടുങ്ങിയത്. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞാണ് യാത്ര പുനരാരംഭിച്ചത്.

ഫെബ്രുവരി 15-നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്തത്. 18 മാസം കൊണ്ട് പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ട്രെയിനിൽ രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉൾപ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡൽഹി-വാരണാസി റൂട്ടിൽ സർവ്വീസ് നടത്തുന്ന ട്രെയിനിൽ ഒരേസമയം 1128 യാത്രക്കാർക്ക് സഞ്ചരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP