Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരന്റെ കൈയും കാലും കൂട്ടി ബെഞ്ചിൽ കെട്ടിയിട്ടു; സഹപാഠിയുടെ വസ്തു എടുത്തെന്ന് ആരോപിച്ച് അഞ്ചാംക്ലാസുകാരനും സമാന ശിക്ഷ; ആരോപണങ്ങൾ നിഷേധിച്ച് പ്രധാനാധ്യാപിക  

പ്രണയലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരന്റെ കൈയും കാലും കൂട്ടി ബെഞ്ചിൽ കെട്ടിയിട്ടു; സഹപാഠിയുടെ വസ്തു എടുത്തെന്ന് ആരോപിച്ച് അഞ്ചാംക്ലാസുകാരനും സമാന ശിക്ഷ; ആരോപണങ്ങൾ നിഷേധിച്ച് പ്രധാനാധ്യാപിക   

മറുനാടൻ ഡെസ്‌ക്‌

അനന്തപുർ: വിദ്യാർത്ഥികളുടെ കൈയും കാലും ബെഞ്ചിനോട് കൂട്ടിക്കെട്ടിയ നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലാണ് ദാരുണ സംഭവം. കദിരി ടൗണിലുള്ള സ്‌കൂളിലാണ് രണ്ട് വിദ്യാർത്ഥികളെ ബെഞ്ചിൽ കെട്ടിയിട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രണയലേഖനം എഴുതിയതിനാണ് മൂന്നാം ക്ലാസുകാരനെ കെട്ടിയിട്ടത്.

സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെയും സമാനരീതിയിൽ ബെഞ്ചിൽ കെട്ടിയിട്ടു. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാർത്ഥികളെ ശിക്ഷിച്ചതെന്നാണ് ആരോപണം.ഇങ്ങനെയുള്ള ശിക്ഷാനടപടികൾ സ്‌കൂളിൽ ആദ്യമായല്ല നൽകുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അച്യുത റാവു രംഗത്തെത്തി. എന്നാൽ സ്‌കൂൾ പ്രധാനാധ്യാപിക ആരോപണങ്ങൾ നിഷേധിച്ചു.

ഇത്തരം നടപടികൾ തന്റെ സ്‌കൂളിൽ അനുവദിക്കില്ലെന്ന് അവർ കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞു. എന്നാൽ ഇത് നിഷേധിച്ച പ്രധാനാധ്യാപിക കുട്ടികളുടെ രക്ഷിതാക്കളിലൊരാളാണ് ഇവരെ ബെഞ്ചിൽ കെട്ടിയിട്ടതെന്ന് പറഞ്ഞു. പക്ഷേ സ്‌കൂൾ കെട്ടിടത്തിനകത്ത് ഇത്തരമൊരു സംഭവം ഉണ്ടായിട്ടും അദ്ധ്യാപിക പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP