നാലു കൊല്ലം മുമ്പ് 8000 രൂപ ശമ്പളം; ഇപ്പോൾ ഒന്നരലക്ഷവും ആഡംബരജീവിതവും; രേഖകൾ ചോർത്തി കോടീശ്വരനായ ഇന്ത്യൻ ചാരന്റെ കഥ
മനസ്സാക്ഷിയെയും മൂല്യങ്ങളെയും മറന്നാൽ എത്രമാത്രം കോടീശ്വരനാകാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച തട്ടിപ്പുകാരനാണ് സുഭാഷ് ചന്ദ്രയെന്ന ഇന്ത്യൻ ചാരൻ. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കോർപറേറ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ജൂബിലിയന്റ് എനർജിയുടെ സീനിയർ എക്സിക്യൂട്ടീവായ സുഭാഷ് ചന്ദ്രയുടെ തട്ടിപ്പുകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
പെട്രോളിയം മന്ത്രാലയത്തിൽ നിന്നും സുപ്രധാനമായ രേഖകൾ ചോർത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇയാൾ കോടികളാണ് കീശയിലാക്കിയത്. പ്രസ്തുത മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായ സുഭാഷ് ആ ബന്ധങ്ങളെ ദുരുപയോഗം ചെയ്ത് രേഖകൾ ചോർത്തി കോടികൾ സമ്പാദിച്ച് കൂട്ടുകയായിരുന്നു. തന്റെ സ്വാർത്ഥലക്ഷ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഇയാൾ തന്ത്രപ്രധാനമായ രേഖകൾ വരെ ചോർത്തിക്കൊടുക്കുകയായിരുന്നു.
നാല് കൊല്ലം മുമ്പ് വെറും 8000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന ഇയാളുടെ ഇപ്പോഴത്തെ ശമ്പളം ഒന്നരലക്ഷം രൂപയാണ്. കൂടാതെ സ്വപ്നസമാനമായ ആഡംബരജീവിതമാണിയാൾ ഇപ്പോൾ നയിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
കുതന്ത്രങ്ങളുടെയും അവിശുദ്ധബന്ധങ്ങളുടെയും അപ്പോസ്തലനായിരുന്നു സുഭാഷ് ചന്ദ്രയെന്ന് കാണാം. തന്റെ ലക്ഷ്യം സാധിക്കാൻ ബന്ധങ്ങളെ മനഃപൂർവം ഉണ്ടാക്കിയെടുക്കുന്ന ഇയാൾ അവരെ തരം പോലെ ദുരുപയോഗം ചെയ്യുന്നതിലും അതിസാമർത്ഥ്യമാണ് പ്രകടിപ്പിച്ചത്. 2008ൽ പെട്രോളിയം മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുടെ പിഎയുടെ ടൈപ്പിസ്റ്റായിട്ടായിരുന്നു സുഭാഷ് ചന്ദ്ര പ്രസ്തുത മന്ത്രാലയത്തിൽ കാലു കുത്തിയത്. 2011ൽ അവിടെ നിന്ന് പടിയിറങ്ങുമ്പോൾ വെറും 8000 രൂപ മാത്രമായിരുന്നുവത്രെ ഇയാളുടെ ശമ്പളം. എന്നാൽ അത്രയും ചുരുങ്ങിയ കാലത്തിനിടെ കോടികൾ കൊയ്യാനുള്ള ബന്ധങ്ങൾ അയാൾ പെട്രോളിയം മന്ത്രാലയത്തിലുണ്ടാക്കിയെടുത്തിരുന്നു. പെട്രോളിയം മന്ത്രാലയത്തിലെ തലവന്മാരുമായി ഇക്കാലത്തിനിടെ സുഭാഷ് ചന്ദ്ര ദൃഢമായ ബന്ധമാണ് കെട്ടിപ്പടുത്തിരുന്നത്. ഇക്കാലത്ത് ഒരു പരീക്ഷണമെന്നോണം അയാൾ ചില രേഖകൾ ചോർത്തി സ്വകാര്യ കമ്പനികൾക്ക് നൽകിയതായും റിപ്പോർട്ടുണ്ട്. ആ പരിചയവും ബന്ധങ്ങളും മുതലാക്കിയാണ് സുഭാഷ് പിൽക്കാലത്ത് രേഖകൾ ചോർത്തി അനാസായം കോടികൾ കൊയ്തെടുത്തിരുന്നത്.
ജൂബിലിയന്റെ എനർജിയിലേക്കുള്ള സുഭാഷിന്റെ വഴിതെളിഞ്ഞതും ഈ അവിശുദ്ധ ബന്ധത്തിലൂടെയായിരുന്നു. ഇക്കാലത്ത് അയാൾ കൃത്രിമമായ മാർഗത്തിലൂടെ എംബിഎയും കരസ്ഥമാക്കി. ജൂബിലിയന്റിൽ ജോയിന്റ് ചെയ്തതോടെ പ്രസ്തുത കമ്പനിക്കും പെട്രോളിയം മന്ത്രാലയത്തിനുമിടയിലുള്ള ഒരു മധ്യവർത്തിയായി പ്രവർത്തിക്കുകയായിരുന്നു സുഭാഷ് ചന്ദ്രയുടെ ദൗത്യമെന്ന് തെളിഞ്ഞിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിലെ തന്റെ ആൾക്കാരുടെ സഹായത്തോടെ അവിടെ നിന്ന് സുപ്രധാനമായ രേഖകൾ ചോർത്തിയെടുത്ത് ജൂബിലിയന്റിന് നൽകുകയായിരുന്നു അയാൾ. കോർപറേറ്റ് കുംഭകോണത്തിൽ പിടിയിലായ രാകേഷ് കുമാർ, ലാൽത പ്രസാദ് എന്നിവരും പെട്രോളിയം മന്ത്രാലയത്തിൽ 2012 വരെ താൽക്കാലിക ജീവനക്കാരായിരുന്നു. എന്നാൽ ഇവരെ പിടികൂടുകയെന്നത് എളുപ്പമല്ലായിരുന്നു. മാസങ്ങൾ നീണ്ടു നിന്ന അന്വേഷണനീരീക്ഷണങ്ങൾക്ക് ശേഷമാണിവർ അറസ്റ്റിലായിരിക്കുന്നത്.
കോടികൾ അഴിമതിക്കൂലി കൈപ്പറ്റി സുഖിച്ച് ജീവിക്കുമ്പോൾ തങ്ങളെക്കാത്തിരിക്കുന്ന കെണിയെപ്പറ്റി സുഭാഷ് ചന്ദ്രയടക്കമുള്ള പ്രതികൾ അറിഞ്ഞിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവൽ തയ്യാറാക്കിയ കെണിയിലാണിവർ കുടുങ്ങിയതെന്ന് പറയാം. 2014 ഒക്ടോബർ 13 ന് അജിത് ദോവൽ കേന്ദ്ര സർക്കാരിനു ഇത് സംബന്ധിച്ച് കത്ത് കൈമാറിയിരുന്നു. ഈ മുന്നറിയിപ്പിനെ തുടർന്ന് മന്ത്രാലയങ്ങളിൽ സി.സി.ടിവികൾ സ്ഥാപിക്കാൻ ഗവൺമെന്റ് തീരുമാനമെടുത്തത്. ഊർജം, പരിസ്ഥിതി, ഖനി, ടെലികോം, ആഭ്യന്തര വകുപ്പുകളുടെ ഓഫീസുകളിലാണു ദോവലിന്റെ കത്തിനെ തുടർന്നു സുരക്ഷ ശക്തപ്പെടുത്തിയിരുന്നത്. എന്നാൽ പെട്രോളിയം മന്ത്രാലയത്തിലെ സി.സി.ടിവികൾ പിന്നീട് ഓഫ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണു അന്വേഷസംഘം ഊഹിക്കുന്നത്. ചാരന്മാരെ വഴിതെറ്റിക്കാൻ ദേവലിന്റെ നേതൃത്വത്തിൽ തെറ്റായ രേഖകൾ സ്ഥാപിച്ചെന്നും ഇവയും ചോർത്തപ്പെട്ടെന്നും തെളിഞ്ഞിട്ടുണ്ട്. ചാരന്മാരെ തെറ്റിദ്ധരിപ്പിക്കാൻ അടിസ്ഥാനമില്ലാത്ത കത്തുകളും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. തെളിവുകൾ ശക്തമാക്കിയശേഷമായിരുന്നു അറസ്റ്റുകൾ. കൂടുതൽപ്പേർ ഉടൻ വലയിലാകുമെന്നും റിപ്പോർട്ടുണ്ട്.
പുതിയ ബിജെപി ഗവൺമെന്റ് അധികാരമേറ്റപാടെ കോർപറേറ്റ് അഴിമതിയെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സൂചനകൾ ലഭിച്ചിരുന്നു. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട് ലോബിയിസ്റ്റുകളുടെയും കോർപറേറ്റ് ചാരന്മാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ഇതിന് മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന. ചാരപ്രവർത്തനത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ഇവിടുത്തെ കോക്കസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനായി സ്പെഷ്യൽ സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, തുടങ്ങിയവരുടെ റൂമുകളുടെ താക്കാൽ വ്യാജമായി ഉണ്ടാക്കിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആഷാ റാം(58) ഇയാളുടെ സഹായി ഈശ്വർ സിങ്(56) എന്നിവരാണു വ്യാജ താക്കോലുകൾ ഉണ്ടാക്കിയതെന്നു വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് വെളിച്ചത്ത് വന്നതിനെത്തുടർന്ന് ഈ റൂമുകളുടെയെല്ലാം ലോക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. സുഭാഷ് ചന്ദ്രയെന്ന വമ്പൻ സ്രാവ് അകത്തായതോടെ അയാളുടെ ഇടപാടുകളിൽ ഭാഗഭാക്കായ മറ്റുള്ള ചിലർ കൂടി അകത്തായേക്കാം. അതിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ അരമനരഹസ്യങ്ങളും അങ്ങാടിപ്പാട്ടാകാനുള്ള വഴിയുമൊരുങ്ങിയേക്കാം.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ
- ഈ മോഷണത്തിൽ വേണ്ടത് പഴുതടച്ച അന്വേഷണം; ലോക്സഭയിലേക്ക് ഒരു വിഷയം കൂടി
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍