Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മകളുടെ കല്യാണത്തിനായി ജനാർദന റെഡ്ഡി വെളുപ്പിച്ചതു നൂറു കോടിയുടെ കള്ളപ്പണം'; വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഡ്രൈവറുടെ കുറിപ്പു പുറത്ത്; നോട്ട് നിരോധനത്തിനിടെ ആത്യാർഭാഢ വിവാഹം നടത്തിയ റെഡ്ഡിക്ക് മേൽ വീണ്ടും കുരുക്ക്

'മകളുടെ കല്യാണത്തിനായി ജനാർദന റെഡ്ഡി വെളുപ്പിച്ചതു നൂറു കോടിയുടെ കള്ളപ്പണം'; വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഡ്രൈവറുടെ കുറിപ്പു പുറത്ത്; നോട്ട് നിരോധനത്തിനിടെ ആത്യാർഭാഢ വിവാഹം നടത്തിയ റെഡ്ഡിക്ക് മേൽ വീണ്ടും കുരുക്ക്

ബല്ലാരി: നോട്ടുനിരോധനത്തിനു പിന്നാലെ നോട്ടുക്ഷാമം രൂക്ഷമായപ്പോൾ മകളുടെ കല്യാണം അത്യാഡംബരപൂർവം നടത്തിയ ബിജെപി മുൻ മന്ത്രി ജനാർദന റെഡ്ഡിക്കെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യക്കുറിപ്പ്. രമേഷ് ഗൗഡ എന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പിലാണ് 'മകളുടെ കല്യാണത്തിനായി ജനാർദന റെഡ്ഡി വെളുപ്പിച്ചതു നൂറു കോടിയുടെ കള്ളപ്പണം' എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കർണാടകത്തിലെ മുൻ മന്ത്രിയായ റെഡ്ഡിയുടേയും കർണാടക അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുടേയും പീഡനത്തിൽ മനംനൊന്താണ് രമേഷ് ഗൗഡ ജീവനൊടുക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മദൂരിൽ വച്ച് വിഷം കഴിച്ചാണ് ഗൗഡ ആത്മഹത്യ തെയ്തത്. സ്പെഷ്യൽ ലാൻഡ് അക്വിസിഷൻ ഓഫീസർ ബീമാ നായിക്കിന്റെ ഡ്രൈവറാണ് രമേഷ് ഗൗഡ. ഇയാൾ ജനാർദൻ റെഡ്ഡിക്കായും ജോലി ചെയ്തിരുന്നുവെന്നാണു വിവരം.

റെഡ്ഡി എങ്ങനെയാണ് 100 കോടി കള്ളപ്പണം വെളുപ്പിച്ചത് തനിക്കറിയാമെന്ന് ആത്മഹത്യാ കുറിപ്പിൽ ഗൗഡ ആരോപിക്കുന്നു. ഇതിന്റെ പേരിൽ നിരവധി വധഭീഷണികൾ തനിക്കെതിരെ ഉണ്ടായി. മകളുടെ വിവാഹത്തിനായി കള്ളപ്പണം വെളുപ്പിക്കാൻ ബീമാ നായിക് ആണ് റെഡ്ഡിയെ സഹായിച്ചത്. വെളുപ്പിച്ച പണത്തിൽ നിന്നും 20 ശതമാനം തുക റെഡ്ഡി നായിക്കിന് നൽകി. മകളുടെ വിവാഹത്തിന് മുമ്പ് ബിജെപി നേതാവ് എംപി ശ്രീരാമലുവിനൊപ്പം റെഡ്ഡി ബെംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നായിക്കുമായി നിരവധി തവണ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. വെളുപ്പിച്ച പണത്തിന് പകരമായി 2018ൽ നടക്കാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നതായി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്.

500 കോടിയോളം രൂപയാണു മകളുടെ വിവാഹത്തിനു റെഡ്ഡി ചെലവഴിച്ചത്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. നോട്ട് അസാധുവാക്കലിൽ രാജ്യം ഒന്നടങ്കം ബാങ്കുകൾക്ക് മുന്നിൽ വരിനിന്ന ആഴ്ചയിലാണ് ബെംഗളൂരിൽ അത്യാഡംബര വിവാഹം നടന്നത്. ഖനി വ്യവസായി ആയ ജനാർദൻ റെഡ്ഡി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം പിന്നാലെ ഉയർന്നു. തുടർന്ന് ബെല്ലാരിയിലുള്ള റെഡ്ഡിയുടെ ഖനി കമ്പനിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

റെഡ്ഡിയുടെ മകളുടെ വിവാഹം നടന്നതു നവംബർ 16നാണ്. 50,000 അതിഥികളാണ് പങ്കെടുത്തത്. പ്രാദേശിക ബിജെപി നേതൃത്വം കല്യാണത്തിൽ നിന്ന വിട്ടു നിൽക്കണമെന്ന കേന്ദ്രനിർദ്ദേശമുണ്ടായിരുന്നിട്ടും കർണാടക ബിജെപി അധ്യക്ഷൻ ബി എസ് യെദ്യൂരപ്പയും ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടറും കല്യാണ തലേന്ന് വേദിയിലെത്തിയിരുന്നു. 2011ൽ അനധികൃത ഖനനത്തിന് ജനാർദ്ദന റെഡ്ഡി അറസ്റ്റിലായിരുന്നു. മൂന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം 2015ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP