Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല..എന്റെ എല്ലാ പ്രാർത്ഥനയും മരണത്തിനു വേണ്ടിയാണ്; സുനന്ദയുടെ ഇ-മെയിലുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും ആത്മഹത്യാക്കുറിപ്പായി കണക്കാക്കണമെന്ന് ഡൽഹി പൊലീസ്; ശശി തരൂരിനെ പ്രതി ചേർക്കണോയെന്ന് കോടതി തീരുമാനിക്കുക ജൂൺ അഞ്ചിന്

'ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല..എന്റെ എല്ലാ പ്രാർത്ഥനയും മരണത്തിനു വേണ്ടിയാണ്; സുനന്ദയുടെ ഇ-മെയിലുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും ആത്മഹത്യാക്കുറിപ്പായി കണക്കാക്കണമെന്ന് ഡൽഹി പൊലീസ്; ശശി തരൂരിനെ പ്രതി ചേർക്കണോയെന്ന് കോടതി തീരുമാനിക്കുക ജൂൺ അഞ്ചിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല. എന്റെ എല്ലാ പ്രാർത്ഥനയും മരണത്തിനു വേണ്ടിയാണ്' ജനുവരി എട്ടിനു ശശി തരൂരിന് സുനന്ദ പുഷ്‌കർ അയച്ച ഇ-മെയിലിൽ പറയുന്നു. മെയിൽ അയച്ച് ഒൻപതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം. ഇ-മെയിൽ സന്ദേശങ്ങൾ തെളിവായി സ്വീകരിക്കണമെന്ന് ഡൽഹി പൊലീസ് അതിവേഗ കോടതിയിൽ ആവശ്യപ്പെട്ടു.

സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിചേർക്കണോയെന്ന വിഷയത്തിൽ ഡൽഹി കോടതി ജൂണ് അഞ്ചിനു തീരുമാനമെടുക്കും. ഡൽഹി പൊലീസ് നൽകിയ കുറ്റപത്രം നിലനിൽക്കുമോയെന്ന കാര്യത്തിലാണ് ഡൽഹിയിലെ അതിവേഗ കോടതി വാദം കേട്ടത്. സുനന്ദ മരിക്കുന്നതിനു മുമ്പ് അയച്ച ഇ-മെയിൽ സന്ദേശങ്ങൾ തെളിവായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഡീഷണൽ പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ, ശശി തരൂരിന്റെ ക്രൂരത തെളിയിക്കുന്നതിന് ആവശ്യമുള്ളത്ര തെളിവുകൾ പൊലീസിന്റെ കൈവശമുണ്ടെന്നും വാദിച്ചു.

സുനന്ദ മരിക്കുന്നതിന് ഒൻപത് ദിവസം മുമ്പ് ശശി തരൂരിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ തനിക്കു ജീവിക്കാൻ ആഗ്രഹമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദ അനുഭവിച്ച മാനസിക സംഘർഷം സന്ദേശത്തിൽ വ്യക്തമാണെന്നും ശശി തരൂരിനെതിരേ ആത്മഹത്യ പ്രേരണ കുറ്റം തെളിയിക്കാനാവുന്നതാണെന്നും പ്രോസിക്യൂട്ടർ അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് സമർ വിശാലിനു മുമ്പാകെ വാദിച്ചു. മരണകാരണം വിഷം അകത്തു ചെന്നതാണെങ്കിലും ശശി തരൂരിന്റെ ക്രൂരത തെളിയിക്കാൻ ലഭ്യമായ തെളിവുകൾ മതിയായതാണെന്നും എപിപി ചൂണ്ടിക്കാട്ടി.

ആത്മഹത്യ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (ഐപിസി 498) എന്നി വകുപ്പുകളാണ് ശശി തരൂരിനെതിരേ ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം തെളിയിക്കാൻ ആത്മഹത്യ കുറിപ്പില്ലെങ്കിലും മരിക്കുന്നതിനു മുമ്പ് സുനന്ദ അയച്ചിട്ടുള്ള ഇ-മെയിൽ സന്ദേശങ്ങൾ ആത്മഹത്യ കുറിപ്പായി സ്വീകരിക്കണമെന്നാണ് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP