Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിബിഐയുടെ സൽപേരിനെ കരുതി ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി; ടുജി കേസ് അന്വേഷണ ചുമതലയിൽ നിന്ന് സിബിഐ ഡയറക്ടറെ നീക്കി; ആരോപണ വിധേയരുമായുള്ള രഞ്ജിത് സിൻഹയുടെ കൂടിക്കാഴ്ചയ്ക്ക് തെളിവുണ്ടെന്നും കോടതി

സിബിഐയുടെ സൽപേരിനെ കരുതി ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി; ടുജി കേസ് അന്വേഷണ ചുമതലയിൽ നിന്ന് സിബിഐ ഡയറക്ടറെ നീക്കി; ആരോപണ വിധേയരുമായുള്ള രഞ്ജിത് സിൻഹയുടെ കൂടിക്കാഴ്ചയ്ക്ക് തെളിവുണ്ടെന്നും കോടതി

ന്യൂഡൽഹി: ടുജി കേസ് സിബിഐ ഡയറക്ടർ രഞ്ജിത്് സിൻഹ അന്വേഷിക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഡയറക്ടർക്ക് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥൻ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നും റിപ്പോർട്ട് നേരിട്ട് കോടതിക്ക് കൈമാറാനും ഉത്തരവിട്ടു. കേസിൽ നിന്ന് രഞ്ജിത് സിൻഹ സ്വയം മാറിനിൽക്കണമെന്നും കോടതി നിരീക്ഷിച്ചു.

ടുജി കേസിൽ ആരോപണ വിധേയരായ കമ്പനികളിലെ ഉദ്യോഗസ്ഥരുമായി സിൻഹ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയതിന് തെളുവുകൾ പ്രശാന്ത് ഭൂഷൺ കോടതിയിൽ ഹാജരാക്കിയിരുന്നു. സിബിഐ ഡയറക്ടറുടെ ഔദ്യോഗിക വസതിയിലെ രജിസ്റ്ററിൽ നിന്നാണ് കേസിൽ ആരോപണ വിധേയമായ കമ്പനികളുമായി സിൻഹ കൂടിക്കാഴ്ച നടത്തിയതിന്റെ തെളുവുകൾ ലഭിച്ചത്. ഇതു പരിഗണിച്ചാണ് കോടതി സിബിഐ ഡയറക്ടറോട് സ്വയം മാറിനിൽക്കാൻ നിർദ്ദേശിച്ചത്.

സിബിഐയുടെ സൽപേര് സംരക്ഷിക്കാനായി വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്നും സുപ്രീം കോടതി പരാമർശിച്ചു. ടുജി ഇടപാടിൽ പ്രതികളായവരെ സഹായിക്കാൻ സിബിഐ ഡയറക്ടർ സഹായിച്ചെന്നാരോപിച്ചുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് രാവിലെ പരിഗണിച്ചപ്പോൾ തന്നെ സിബിഐ ഡയറക്ടർക്കെതിരേ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചിരുന്നത്. കോടതിയിൽ ഹാജരാകുന്ന സിബിഐ ഉദ്യോഗസ്ഥർ സിബിഐ ഡയറക്ടറുടെ ഏജന്റുമാരാണോയെന്ന് കോടതി ചോദിച്ചു.

കൽക്കരി കേസിലും ആരോപണ വിധേയരായ കമ്പനി പ്രതിനിധികളുമായി സിൻഹ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. വിരമിക്കാൻ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കോടതിയുടെ വിമർശനം. രഞ്ജിത് സിൻഹയുടെ സന്ദർശക ഡയറിയിലെ വിവരങ്ങൾ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാൽ സന്ദർശക ഡയറി വ്യാജമാണെന്നാണ് രഞ്ജിത് സിൻഹയുടെ വാദം. ഡയറിയിലെ 90 ശതമാനം പേരുകളും വ്യാജമാണെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചിരുന്നു.

അതിനാൽ തന്റെ വസതിയിലെ സന്ദർശകരുടെ ഡയറി പ്രശാന്ത് ഭൂഷണിന്റെ കൈയിലെത്തിച്ചത് ആരാണെന്ന് വെളിപ്പെടുത്തണമെന്നും രഞ്ജിത് സിൻഹ ആവശ്യപ്പെടുന്നു. ഇതൊന്നും കോടതി അംഗീകരിച്ചില്ല. ടുജി കേസിൽ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരുമായും കൽക്കരി കേസിലെ പ്രതികളുമായും രഞ്ജിത് സിൻഹ കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണത്തിൽനിന്നു സിൻഹയെ മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷൺ കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP