Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയബന്ധം ഉപേക്ഷിക്കാതെ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി കല്യാണിത്തിന് സമ്മതം മൂളി; വിവാഹത്തിന് തലേദിവസം വധുവും കാമുകനും ചേർന്ന് വരനെ പെട്രോളൊഴിച്ച് കത്തിച്ചു; ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ വരന്റെ മൊഴിയിൽ കുടുങ്ങി കമിതാക്കൾ

പ്രണയബന്ധം ഉപേക്ഷിക്കാതെ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി കല്യാണിത്തിന് സമ്മതം മൂളി; വിവാഹത്തിന് തലേദിവസം വധുവും കാമുകനും ചേർന്ന് വരനെ പെട്രോളൊഴിച്ച് കത്തിച്ചു; ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ വരന്റെ മൊഴിയിൽ കുടുങ്ങി കമിതാക്കൾ

ഹൈദരാബാദ്: വിവാഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് വധുവും കാമുകനും ചേർന്ന് വരന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി. തെലുങ്കാനയിലെ ജങ്കോൺ ജില്ലയിൽ മധറാം എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീർക്കാനായിരുന്നു കമിതാക്കളുടെ ശ്രമം. എന്നാൽ ഗുരുതരാവസ്ഥയിലായ വരന്റെ മൊഴി ഇരുവരെയും കുടുക്കി.

ബി. യകയ്യ എന്ന 22കാരനാണ് ആക്രമണത്തിന് ഇരയായത്. അതീവ ഗുരുതരമായി പൊള്ളലേറ്റ യുവാവ് തെലങ്കാനയിൽ ചികിത്സയിൽ കഴിയുകയാണ്. ഫെബ്രുവരി 19ന് വൈകിട്ടാണ് സംഭവം നടന്നത്. ഇയാളുടെ വധു അരോജി അരുണയും കാമുകനും അകന്ന ബന്ധുവുമായ അരോജി ബാലസ്വാമിയും ഇപ്പോൾ റിമാന്റിലാണ്.

സംഭവത്തെ കുറിച്ച് രഘുനാഥപള്ളി പൊലീസ് പറഞ്ഞത് ഇങ്ങിനെ. ഫെബ്രുവരി 21 നാണ് അരുണയും യകൈയയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഇരുവരുടെയും കുടുംബങ്ങൾ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. അരുണയ്ക്ക് അകന്ന ബന്ധുവായ ബാലസ്വാമിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് വേഗത്തിൽ വിവാഹം നടത്താൻ മാതാപിതാക്കൾ ശ്രമം നടത്തിയത്.

മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അരുണ വിവാഹത്തിന് സമ്മതിച്ചു. എന്നാൽ പ്രണയബന്ധം ഒഴിയാൻ അരുണ തയ്യാറായിരുന്നില്ല. പിന്നീട് ഒരു തരത്തിലും അരുണയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കില്ലെന്ന് വന്നതോടെ യകൈയയെ വധിച്ച് തങ്ങളുടെ ആഗ്രഹപ്രകാരം ജീവിക്കാൻ അരുണയും ബാലസ്വാമിയും തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 18ന് യകൈയ വിവാഹശേഷം താമസിക്കാനായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങായിരുന്നു. ഇതിൽ അരുണയും പങ്കെടുത്തു. തൊട്ടടുത്ത ദിവസം അരുണയുടെ വീടിന് സമീപത്തെത്താൻ യകൈയക്ക് അരുണ നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് മധറാം എന്ന സ്ഥലത്ത് അരുണയുടെ വീടിന് സമീപം യകൈയ എത്തിയത്.

ഇവിടെ വച്ച് അരുണയുടെ സഹായത്തോടെ ബാലസ്വാമിയാണ് യകൈയയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതിന് ശേഷം ഇരുവരും ഇവിടെ നിന്ന് മുങ്ങി. യകൈയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാൽ യകൈയയുടെ മൊഴി ഇരുവരെയും കുടുക്കി, പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജങ്കോൺ വാറങ്കൽ ദേശീയപാത ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP