Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേക്ക് കിട്ടിയത് 9000 കോടി രൂപ: റദ്ദാക്കിയതിലേറെയും സ്‌ളീപ്പർ, തേഡ് എ.സി. ടിക്കറ്റുകൾ; മൂന്നുവർഷത്തിനിടയിൽ ഓൺലൈൻവഴി വിറ്റത് 145 കോടി ടിക്കറ്റുകൾ; റിസർവേഷൻ കൗണ്ടറുകളിലൂടെ വിറ്റത് 74 കോടി മാത്രമെന്ന് റെയിൽവേ

ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേക്ക് കിട്ടിയത് 9000 കോടി രൂപ: റദ്ദാക്കിയതിലേറെയും സ്‌ളീപ്പർ, തേഡ് എ.സി. ടിക്കറ്റുകൾ; മൂന്നുവർഷത്തിനിടയിൽ ഓൺലൈൻവഴി വിറ്റത് 145 കോടി ടിക്കറ്റുകൾ; റിസർവേഷൻ കൗണ്ടറുകളിലൂടെ വിറ്റത് 74 കോടി മാത്രമെന്ന് റെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

കോട്ട (രാജസ്ഥാൻ): കഴിഞ്ഞ മൂന്ന് വർഷത്തിനിടിയിൽ യാത്രാടിക്കറ്റ് റദ്ദാക്കിയതിലൂടെ റെയിൽവേയ്ക്ക് ലഭിച്ചത് 9019 കോടി രൂപ. യാത്രാ ടിക്കറ്റ് റദ്ദാക്കിയും കാത്തിരിപ്പു പട്ടികയിലുള്ളവർ ടിക്കറ്റ് റദ്ദാക്കിയതിലൂടെ മാത്രമാണ് ഈ കണക്ക്. 2017 ജനുവരി ഒന്നുമുതൽ 2020 ജനുവരി 31 വരെയുള്ള കണക്കാണിത്.

കാത്തിരിപ്പുപട്ടികയിലുള്ള ടിക്കറ്റുകൾ റദ്ദാക്കാത്ത ഒമ്പതരക്കോടി യാത്രക്കാരാണുണ്ടായിരുന്നത്. ഈയിനത്തിൽ 4335 കോടി രൂപ ലഭിച്ചു. റിസർവ് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയ വകയിൽ 4,684 കോടി രൂപയും കിട്ടി. റദ്ദാക്കിയതിലേറെയും സ്‌ളീപ്പർ, തേഡ് എ.സി. ടിക്കറ്റുകളാണ്.

രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് സെന്റർ ഫോർ റെയിൽവേ ഇൻഫമേഷൻ സിസ്റ്റംസ് ഈ വിവരങ്ങൾ നൽകിയത്. മൂന്നുവർഷത്തിനിടയിൽ ഓൺലൈൻവഴി വിറ്റത് 145 കോടി ടിക്കറ്റുകൾ. റിസർവേഷൻ കൗണ്ടറുകളിലൂടെ വിറ്റത് 74 കോടി മാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP