Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷം ട്രക്ക്-ലോറി ഉടമകൾ നൽകേണ്ടി വരുന്ന ശരാശരി കൈക്കൂലി 47,852 കോടി രൂപ; ഒരുവർഷം ഒരു ട്രക്കിന്റെ കൈക്കൂലി 79,920 രൂപ: ട്രാഫിക് പൊലീസിനും ഗുണ്ടാ പിരിവുകാർക്കും അടക്കം കൈക്കൂലിയായി ഓരോ വർഷവും നൽകുന്നത് കോടികൾ

ഒരു വർഷം ട്രക്ക്-ലോറി ഉടമകൾ നൽകേണ്ടി വരുന്ന ശരാശരി കൈക്കൂലി 47,852 കോടി രൂപ; ഒരുവർഷം ഒരു ട്രക്കിന്റെ കൈക്കൂലി 79,920 രൂപ: ട്രാഫിക് പൊലീസിനും ഗുണ്ടാ പിരിവുകാർക്കും അടക്കം കൈക്കൂലിയായി ഓരോ വർഷവും നൽകുന്നത് കോടികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ട്രക്ക്-ലോറി ഉടമകളും ഡ്രൈവർമാരും ഒരുകൊല്ലം നൽകുന്ന കൈക്കൂലി ശരാശരി 47,852 കോടിരൂപ. ചെക്ക് പോസ്റ്റിലും നികുതിയുദ്യോഗസ്ഥർക്കും ഗുണ്ടാപിരിവുകാർക്കും അടക്കം നൽകുന്നതാണ് ഈ പണം. ട്രക്കുഡ്രൈവർമാരുടെ അവസ്ഥയെക്കുറിച്ച് റോഡുസുരക്ഷിതത്വ മേഖലയിൽ പ്രവർത്തിക്കുന്ന സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഒരുവർഷം ഒരു ട്രക്കിന്റെ കൈക്കൂലി 79,920 രൂപയാണ്. 36 ലക്ഷം ട്രക്കുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. മൂന്നിൽ രണ്ടു ഡ്രൈവർമാരും ഹൈവേ പൊലീസിനു കൈക്കൂലി നൽകുന്നുണ്ട്. ട്രാഫിക് പൊലീസിനുള്ള കൈമടക്ക് 849 രൂപയാണ്. ഒരു ഡ്രൈവർ ഏറ്റവുമൊടുവിലത്തെ ട്രിപ്പിൽ നൽകുന്ന കൈക്കൂലിയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ദേശീയതലത്തിലുള്ള തുക കണക്കാക്കിയത്.

ആർ.ടി.ഒ. ഉദ്യോഗസ്ഥർക്ക് നൽകേണ്ടിവരുന്ന ശരാശരി കൈക്കൂലി 1,172 രൂപയാണ്. വിവിധ നഗരമേഖലകളിൽ 571 മുതൽ 2,386 രൂപവരെയാണ് ഈയിനത്തിൽ വേണ്ടിവരുന്ന കൈക്കൂലി -പഠനറിപ്പോർട്ട് പറയുന്നു. ട്രക്ക് ഡ്രൈവർമാർ നൽകുന്ന കൈക്കൂലി സംബന്ധിച്ച് ഒടുവിൽ പഠനം നടന്നത് 2006-07 ലാണ്. അന്ന് 22,048 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.
കിലോമീറ്റർ അടിസ്ഥാനത്തിൽ നോക്കുമ്പോൾ 53 പൈസയാണ് ഒരു ട്രക്കിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2006-ൽ ഇത് 70 പൈസയായിരുന്നു.

അതേസമയം ട്രക്ക് ഡ്രൈവർമാർ അമിത ജോലിഭാരം മൂലം അനുഭവിക്കുന്നത് വല്ലാത്ത സംഘർഷമാണ്. അമിതജോലിയും ഉറക്കമില്ലായ്മയുമാണ് ട്രക്കുകൾ വരുത്തിവെക്കുന്ന അപകടങ്ങൾക്കു പ്രധാന കാരണം. ഉറക്കം വന്നാലും ക്ഷീണം തോന്നിയാലും വാഹനം ഓടിക്കാൻ നിർബന്ധിതരാകുന്നെന്നാണ് സർവേയിൽ പങ്കെടുത്ത പകുതിപ്പേരും വ്യക്തമാക്കിയത്. തുടർച്ചയായി ശരാശരി 12 മണിക്കൂർ വാഹനമോടിക്കേണ്ടിവരുന്നു. അഞ്ചിലൊരാളെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നു.

2018-ൽ നടന്ന ആകെ റോഡപകടങ്ങളിൽ 12 ശതമാനത്തിനു കാരണമായത് ട്രക്കുകളിലെ അമിതഭാരമാണ്. അപകടത്തിൽ മരിച്ച ഒന്നരലക്ഷം ആളുകളിൽ 15,000 പേർ ട്രക്ക് ഡ്രൈവർമാരാണ്. ട്രക്കുകളും ലോറികളും ഉൾപ്പെട്ടതാണ് 57,000 അപകടങ്ങൾ. ഒരുവർഷം ശരാശരി 15,000 ട്രക്ക് ഡ്രൈവർമാർ മരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷൻ സിഇഒ. പിയൂഷ് തിവാരി ചൂണ്ടിക്കാട്ടി.

*ജോലിഭാരം കൂടുതലെന്ന് മൂന്നിൽ രണ്ടു ഡ്രൈവർമാരും പറയുന്നു. ജോലിഭാരംകാരണം സമയത്തിനു ചരക്കെത്തിക്കാൻ അതിവേഗത്തിൽ ഓടിക്കേണ്ടിവരുന്നതായും ഇത് അപകടത്തിന് വഴിവെയ്ക്കുകയും ചെയ്യുന്നു. ഇത്രയും കഷ്ടപ്പെട്ടാലും 10,000 മുതൽ 20,000 വരെ രൂപയാണു മാസശമ്പളം അതിനാൽ ഭൂരിഭാഗം ഡ്രൈവർമാരും ഈ ജോലിയിൽ തൃപ്തരല്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP