വിഎച്ച്പിയുടെ പിടിവാശിയിൽ അയോധ്യ സമവായം വീണ്ടും അവതാളത്തിലായി; പള്ളി അനുവദിക്കില്ലെന്ന് തീർത്ത് പറഞ്ഞ് നേതാക്കൾ; മെയ്ക്ക് മുമ്പ് ക്ഷേത്രം പണിയണമെന്ന് മോദിക്ക് അന്ത്യശാസനം
ന്യൂഡൽഹി: മതേതരത്വമാണ് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജീവശ്വാസം. എന്നാൽ ചിലർക്ക് വർഗീയത ചിന്തുന്ന രക്തം കുടിച്ച് മാത്രമെ വളരാനാകുകയുള്ളുവെന്നത് ഇവിടുത്തെ മതേതരത്വത്തിനും സാഹോദര്യത്തിനും നിതാന്തഭീഷണി ഉയർത്തുന്നുണ്ട്.
ഹഷിം അൻസാരിയും അഖാര പരിഷത്ത് തലവനായ ഗ്യാൻ ദാസും മുൻകൈയെടുത്ത് രാമജന്മഭൂമി ബാബറി മസ്ജിദ് പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാനായുള്ള പദ്ധതിക്ക് രൂപം നൽകിയെന്ന റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നപ്പോൾ ഇവിടുത്തെ സമാധാനസ്നേഹികൾ അതിരറ്റ് ആഹ്ലാദിച്ചിരുന്നു. തിങ്കളാഴ്ചായിരുന്നു അവർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നത്.
എന്നാൽ ആ ഒത്തു തീർപ്പിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന വിഎച്ച്പി പ്രഖ്യാപിച്ചതോടെ ഈ അനുരഞ്ജന ശ്രമങ്ങൾക്ക് മുകളിൽ കരിനിഴൽ വീണിരിക്കുകയാണിപ്പോൾ. ഒത്തു തീർപ്പുകളോട് യോജിപ്പില്ലെന്ന് മാത്രമല്ല ഈ വർഷം മെയ് മാസത്തിന് മുമ്പ് അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നരേന്ദ്ര മോദിക്ക് അന്ത്യശാസനം നൽകിയിരിക്കുകയുമാണ്. ഇതിനായി വ്യാപകമായ പ്രചാരണം നടത്താനും വിഎച്ച്പി പദ്ധതികൾ തയ്യാറാക്കുകയാണ്.
തർക്കഭൂമിയിൽ 100 അടി പൊക്കമുള്ള മതിൽ കെട്ടി മറച്ച് ക്ഷേത്രവും പള്ളിയും പണിത് പ്രശ്നം പരിഹരിക്കാനായിരുന്നു ഹഷിം അൻസാരിയുടെയും ഗ്യാൻ ദാസിന്റെയും മധ്യസ്ഥത്തിൽ പദ്ധതി തയ്യാറാക്കിയിരുന്നത്. ഇരുവിഭാഗങ്ങളും ഇതിനോട് ഏതാണ്ട് യോജിപ്പ് പ്രകടിപ്പിക്കുയും ചെയ്തിരുന്നു. ഇതോടെ 65 ഓളം വർഷങ്ങളായി തർക്കം നിലനിൽക്കുന്ന അയോധ്യാപ്രശ്നത്തിന് ശാശ്വത പരിഹാരമൊരുങ്ങാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. എന്നാൽ വിഎച്ച്പിയുടെ പ്രസ്താവനയോടെ അത് മങ്ങുകയാണ്.
പ്രസ്തുത ഒത്തുതീർപ്പ് വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും 70 ഏക്കർ ഭൂമി മൊത്തത്തിൽ തങ്ങൾക്ക് വേണമെന്നുമാണ് അയോധ്യയുടെ ചുമതലയുള്ള വിഎച്ച്പി വക്താവായ ശാരദ് ശർമ പറയുന്നത്. വികസന അജൻഡകളെ ബിജെപി ഉയർത്തിക്കാട്ടിയതു കൊണ്ടാണ് മോദി അധികാരത്തിലെത്തിയതെന്നും സർക്കാരിനെ തുടക്കത്തിൽ തന്നെ ബുദ്ധിമുട്ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വഎച്ച്പിയുടെ നേതാക്കന്മാരും പ്രധാനപ്പെട്ട സന്യാസിമാരും പങ്കെടുത്ത ഒരു യോഗത്തിൽ വച്ചാണീ തീരുമാനമെടുത്തതെന്നും ശാരദ് ശർമ പറഞ്ഞു. അതിനാൽ ഒരു വർഷം സർക്കാരിന് വികസനത്തിലും ജനങ്ങളോടുള്ള തെരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനും സമയം നൽകും. എന്നാൽ ഈ വർഷം മെയ്ക്ക് ശേഷം അയോധ്യയിൽ ക്ഷേത്രം പണിയാനുള്ള ഒരു നിയമം പാർലമെന്റിൽ പാസാക്കാൻ വിഎച്ച്പി സർക്കാരിന് മുകളിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹഷിം അൻസാരി മുന്നോട്ട് വച്ച ഒത്തു തീർപ്പ് ശ്രമങ്ങളോട് തങ്ങൾ യോജിക്കില്ലെന്നും വിഎച്ച് പി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
തങ്ങളുണ്ടാക്കിയ ഒത്തുതീർപ്പ് ശ്രമത്തെക്കുറിച്ച് തങ്ങൾ എല്ലാ ഹിന്ദുമതസ്ഥാപനങ്ങളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ചർച്ച ചെയ്തുവെന്നും എല്ലാവരും ഇതിനോട് യോജിച്ചുവെന്നുമാണ് ഗ്യാൻദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥകളുമായി തങ്ങൾ പ്രധാനമന്ത്രിയെ കാണുമെന്നും പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ അദ്ദേഹത്തിന്റെ സഹായവും സഹകരണവും തേടുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സമാധാനശ്രമങ്ങളിൽ വിഎച്ച്പിക്ക് പങ്കാളിത്തമില്ലെന്നും ദാസ് പറയുന്നു. വിഎച്ച്പിയുടെ നേതാക്കൾക്ക് ഇവിടെ രാമക്ഷേത്രം നിർമ്മിക്കണമെന്നില്ലെന്നും സാമൂഹ്യ സ്പർധ വളർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ദാസ് ആരോപിക്കുയും ചെയ്തിരുന്നു.
മുസ്ലിംസഹോദരന്മാർക്ക് നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു തരത്തിലുള്ള പ്രവർത്തനവും തങ്ങൾ നടത്തില്ലെന്നാണ് ഗ്യാൻ ദാസ് പറയുന്നത്. അയോധ്യയിലെ പഞ്ചകോശി പരിക്രമയ്ക്ക് പുറത്ത് മാത്രമെ പള്ളി നിർമ്മിക്കാവൂ എന്ന ബിജെപി വിഎച്ച്പി നിലപാടുകളെ തങ്ങൾ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പിക്ക് വേണ്ടിയല്ല തങ്ങൾ നിലകൊള്ളുന്നതെന്നും മറിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും ഗ്യാൻ ദാസ് കൂട്ടിച്ചേർത്തു.
1950 മുതലാണ് രാമജന്മഭൂമി ബാബറി മസ്ജിദ് പ്രശ്നം ഉയർന്ന് വന്നത്. 2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈക്കോടതി ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. വിവാദ ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്നും അവിടെയുള്ള പള്ളി നിർമ്മിച്ചിരിക്കുന്നത് ക്ഷേത്രം തകർത്തിട്ടാണെന്നും ഇസ്ലാമിക തത്ത്വങ്ങൾക്കടിസ്ഥാനമാക്കിയാണ് പ്രസ്തു പള്ളി നിർമ്മിച്ചിരിക്കുന്നതെന്നുമാണ് ആ വിധിയുടെ ചുരുക്കം. തർക്കഭൂമിയുടെ മൂന്നിലൊന്ന് ഭാഗം ഹിന്ദുവിഭാഗത്തിന് വിട്ട് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ളത് മുസ്ലീങ്ങൾക്ക് വിട്ട് നൽകാനും വിധിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.
എന്നാൽ വിഎച്ച്പിയെ ഉൾപ്പെടുത്താതെയുള്ള യാതൊരു വിധ ഒത്തുതീർപ്പ് ശ്രമങ്ങളും പ്രാവർത്തികമാകില്ലെന്നാണ് ഉത്തർപ്രദേശിലെ അഡീഷണൽ അഡക്കേറ്റ്. ജനറലും ആൾ ഇന്ത്യ മുസ്ലിം പഴ്സണൽ ലോ ബോർഡ് കൗൺസെലുമായ സഫാർയാബ് ജിലാനി പറയുന്നത്. രാമജന്മഭൂമി ബാബറി മസ്ജിദ് കേസ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് രാംലാലയുടെ അടുത്തയാളായ തിലോകി നാഥ് പാണ്ഡെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ദൈവ കാര്യമാണെന്നും 2010 മുതൽ പ്രസ്തുത കേസ് സുപ്രീംകോടതിയുടെ പരിഗണന കാത്ത് കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
Stories you may Like
- ഡൽഹിയിൽ സുരക്ഷ ശക്തമാക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി
- എൽ കെ അദ്വാനി പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ല
- 'സിംഹങ്ങൾക്ക് അക്ബറെന്നും സീതയെന്നും പേരിട്ടത് ശരിയായില്ല'; ഹൈക്കോടതി
- കേരളത്തിലെ 'ക്രൈസ്തവ നയതന്ത്രം' കർണ്ണാടകത്തിൽ ബിജെപിക്ക് ഗുണം ചെയ്യില്ല
- നൂഹിൽ വീണ്ടും ഘോഷയാത്രക്കുള്ള വി.എച്ച്.പി നീക്കത്തിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍