Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈംഗിക പീഡനത്തിനിരയായത് നാലാം വയസുമുതൽ; പത്താം ക്ലാസിനിടെ ഗർഭഛിദ്രം നടത്തിയത് മൂന്നു തവണ; ഭീഷണികൾക്കിടയിലും നീതി തേടി മൂന്നു വർഷമായി നിയമപേരാട്ടം നടത്തുന്ന യുവതി

ലൈംഗിക പീഡനത്തിനിരയായത് നാലാം വയസുമുതൽ; പത്താം ക്ലാസിനിടെ ഗർഭഛിദ്രം നടത്തിയത് മൂന്നു തവണ; ഭീഷണികൾക്കിടയിലും നീതി തേടി മൂന്നു വർഷമായി നിയമപേരാട്ടം നടത്തുന്ന യുവതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബന്ധുക്കളുടെ വധ ഭീഷണിയും സമ്മർദ്ദവും വകവെക്കാതെ നാൽപ്പതുകാരി മൂന്നു വർഷമായി നിയമ പോരാട്ടം നടത്തുന്നത് ബാല്യത്തിൽ ഇരയാകേണ്ടി വന്ന ലൈംഗിക പീഡനത്തിൽ നീതി തേടി. 1981ൽ തനിക്ക് നാല് വയസുള്ളപ്പോൾ മുതൽ വിവാഹം കഴിക്കുന്നത് വരെ അമ്മയുടെ സഹോദരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി 2016ലാണ് സ്ത്രീ പരാതി നൽകുന്നത്. പത്താം ക്ലാസിൽ എത്തുന്നതിനിടെ മൂന്ന് തവണ തനിക്ക് ഗർഭഛിദ്രം നടത്തിയെന്നും ഇവർ പറയുന്നു.

ഇരയായ സ്ത്രീയുടെ അമ്മയുടെ സഹോദരനും അർധ സഹോദരിയുടെ ഭർത്താവുമാണ് പ്രതി. നാല് വയസ്സുള്ളപ്പോൾ 1981ലാണ് ഇവർക്കെതിരേ അമ്മയുടെ സഹോദരൻ ആദ്യ ലൈംഗികാതിക്രമണം നടത്തുന്നത്. പത്താം ക്ലാസ്സുവരെ അതു തുടർന്നു. പത്താംക്ലാസ്സിനിടക്ക് മൂന്ന് തവണ ഗർഭഛിദ്രം നടത്തേണ്ടതായി വന്നു.

2014ൽ യുവതി തന്റെ ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയിരുന്നു. ഇതോടെ ഇയാൾ വീണ്ടും ലൈംഗിക താല്പര്യത്തോടെ യുവതിയെ സമീപിച്ചു. ഇതോടെ ഇവർ വീട്ടിൽ കാര്യങ്ങൾ തുറന്നു പറഞ്ഞു. എന്നാൽ ഒരാളിൽ നിന്നും അനുഭാവ പൂർണമായ സമീപനം ഉണ്ടായില്ല. അർധ സഹോദരി യുവതിക്കൊപ്പം താമസം തുടങ്ങിയതോടെ ഇയാളുടെ ശല്യം കലശലായി ഇതോടെയാണ്. പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.

തന്റെ വീട്ടുകാരോട് ഇയാളുടെ ലൈംഗികാതിക്രമത്തിനെ കുറിച്ച് യുവതി സംസാരിച്ചെങ്കിലും ആരും പിന്തുണ നൽകിയില്ല. പ്രതിയുടെ മക്കളും വിഷയമറിഞ്ഞതോടെ വധഭീഷണി മുഴക്കിയതായും യുവതി പരാതിപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP