യാക്കൂബ് മേമനെ ഒടുവിൽ തൂക്കിലേറ്റി; രാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ പിടഞ്ഞു മരിച്ചതു രാവിലെ 6.30ന് നാഗ്പുർ ജയിലിൽ; അവസാന നിമിഷം തടസം ഒരുക്കി എത്തിയ രാത്രിഹർജി തള്ളിയത് പുലർച്ചെ ചേർന്ന സുപ്രീം കോടതി ബെഞ്ച്; അതീവ സുരക്ഷയിൽ കബറടക്കം
മറുനാടൻ മലയാളി ബ്യൂറോ
നാഗ്പുർ: മുംബൈ സ്ഫോടനക്കേസ്സിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കി. മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അർധരാത്രി സമർപ്പിക്കപ്പെട്ട ഹർജി പുലർച്ചെവരെ നീണ്ട വാദങ്ങൾക്ക് ശേഷം തള്ളിയതോടെയാണ് മേമന് തന്റെ 53ാം ജന്മദിനത്തിൽ തൂക്കുകയർ ഒരുങ്ങിയത്. രാവിലെ 6.30 യോടെയാണ് മേമനെ നാഗ്പുർ ജയിലിൽ തൂക്കിലേറ്റിയത്.
മേമന്റെ മൃതദേഹം പിന്നീട് കുടുംബത്തിന് വിട്ടുനൽകി. കർശന വ്യവസ്ഥകൾ പാലിക്കാമെന്ന ഉറപ്പിന്മേലാണു നടപടി. മൃതദേഹം കൈമാറുന്നതിനുള്ള വ്യവസ്ഥകൾ മേമന്റെ കുടുംബം അംഗീകരിച്ചു. വിലാപയാത്ര പാടില്ല, വേഗത്തിൽ കബറടക്കം നടത്തണം, സ്മാരകം പണിയാൻ പാടില്ല തുടങ്ങിയവ വ്യവസ്ഥകൾ മൃതദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. യാക്കൂബ് മേമന്റെ മൃതദേഹം സഹോദരൻ സുലൈമാനും ബന്ധു ഉസ്മാനുമാണ് ഏറ്റുവാങ്ങിയത്. ഉച്ചയക്ക് ഒന്നോടെ എയർ ആംബുലൻസിൽ മൃതദേഹം മുംബൈയിൽ എത്തിച്ചു. തുടർന്ന് നാലരയോടെ സൗത്ത് മുംബൈയിലെ മറൈൻ ബഡാ കബർസ്ഥാനിലാണു കബറടക്കം നടത്തി. മേമന്റെ കുടുംബത്തിന്റെ മാഹിമിലെ വീട്ടിലേക്കാണു മൃതദേഹം ആദ്യം കൊണ്ടുവന്നത്. അടുത്തബന്ധുക്കൾക്കും കുടുംബ സുഹൃത്തുക്കൾക്കും മാത്രമാണ് കബറടക്ക ചടങ്ങിന് പോലും അനുമതി നൽകിയുള്ളൂ.
വ്യാഴാഴ്ച രാവിലെ 6.38നു നാഗ്പുർ സെൻട്രൽ ജയിലിലാണു മേമന്റെ വധശിക്ഷ നടപ്പിലാക്കിയത്. മേമന്റെ മൃതശരീരം ജയിൽവളപ്പിൽത്തന്നെ സംസ്കരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തിൽ മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ സംഘർഷ സാധ്യതാ മേഖലകളിൽ സുരക്ഷ കർശനമാക്കി. കബറടക്കം നടന്ന സ്ഥലത്തും മേമന്റെ വിട്ടിന് പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവ ബഹുലമായ നടപടിക്രമങ്ങൾക്കൊടുവിലാണ് മേമനെ കാലത്ത് തൂക്കിലേറ്റിയത്.
രാഷ്ട്രപതി ദയാഹർജി തള്ളിയതോടെയാണ് മേമന്റെ വധശിക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരും സുഹൃത്തുക്കളും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചത്. അർധരാത്രിയിൽ കോടതി ചേരുകയെന്ന അസാധാരണ നടപടിയിലേക്ക് നീങ്ങിയ സുപ്രീം കോടതി പുലർച്ചെവരെ ചൂടേറിയ വാദഗതികൾക്ക് വേദിയായി. നാടകീയമായിരുന്നു യാക്കൂബിന്റെ അവസാന ഹർജി. രണ്ടാമതും രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ യാക്കൂബിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ രാത്രിയിൽ സമീപിക്കുകയായിരുന്നു.
പുലർച്ചെ 3.20നാണ് സുപ്രീം കോടതിയിൽ പ്രത്യേക വാദം ആരംഭിച്ചത്. ദയാഹർജി തള്ളിയതായുള്ള രാഷ്ട്രപതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് യാക്കൂബ് മേമനു വേണ്ടി ഹാജരായ അഭിഭാഷകൻ ആനന്ദ് ഗ്രോവർ വാദിച്ചു. വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടയാളുടെ ദയാഹർജി തള്ളിയാൽ ശിക്ഷ നടപ്പാക്കാൻ 14 ദിവസത്തെ സമയം നൽകണമെന്ന വാദവും അഭിഭാഷകൻ ഉന്നയിച്ചു. രാഷ്ട്രപതി എങ്ങിനെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ രണ്ടാമത് ദയാഹർജിയും തള്ളുകയെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ ഈ വാദങ്ങളെ അറ്റോർണി ജനറൽ മുകുൾ റോഹത്കി ശക്തമായി എതിർത്തു. ഇത്തരത്തിൽ വാദം മുന്നോട്ടു കൊണ്ടു പോകുന്നത് നിയമത്തെ തെറ്റായി ഉപയോഗിക്കുകയാണെന്ന് എജി വാദിച്ചു. മരണ വാറണ്ട് ഏപ്രിലിൽ തയാറാക്കിയതാണെന്നും അറ്റോർണി ജനറൽ വാദിച്ചു. നിയമപരമായ പ്രവൃത്തികൾ അവസാനിച്ചു. പ്രതിഭാഗം ഇപ്പോൾ നാടകം കളിക്കുകയാണ്. ജയിലിൽ കിടന്ന് ശിക്ഷ നീട്ടി കൊണ്ടുപോയി വധശിക്ഷ ഇല്ലാതാക്കാനാണ് ശ്രമമെന്നും എജി പറഞ്ഞു.
കേസ് പരിഗണിച്ച മൂന്നംഗബെഞ്ചിലെ ജഡ്ജി ദീപക് മിശ്രയും പ്രതിഭാഗത്തിന്റെ വാദങ്ങളെ ശക്തമായി ഖണ്ഡിച്ചു. ഇതേ കാര്യങ്ങൾ തന്നെയാണ് ഇന്നലെയും വാദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മേമനുള്ള വാറണ്ട് ജൂലൈ 13ന് തന്നെ നൽകിയിരുന്നു. 2014 ഏപ്രിൽ 11ന് മേമന്റെ സഹോദരൻ സമർപ്പിച്ച ദയാഹർജി തള്ളിയതാണ്. യാക്കൂബ് മേമന് തന്റെ വാദങ്ങൾ അവതരിപ്പിക്കാൻ നേരത്തെ അവസരം നൽകിയിരുന്നുവെന്നും ഇതോടെ കേസ് തള്ളുകയാണെന്നും അദ്ദേഹം വിധിച്ചു.
നീതിന്യായ ചരിത്രത്തിലെ അസാധാരണായ നടപടിയായാണ് സുപ്രീം കോടതിയിൽ അർധരാത്രിക്കുശേഷം നടന്ന വാദം വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച രാഷ്ട്രപതി ദയാഹർജി നൽകിയതോടെ അവസാന ശ്രമമെന്നോണമാണ് മേമന്റെ അഭിഭാഷകരും മനുഷ്യാവകാശപ്രവർത്തകരും പുതിയ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ദയാഹർജി തള്ളിയെന്ന ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ദയാ ഹർജി നൽകിയാൽ വധശിക്ഷ നടപ്പാക്കാൻ രണ്ടാഴ്ച സമയം നൽകണമെന്നുമുള്ള വാദങ്ങളാണ് ഇവർ ഉയർത്തിയത്.
തുടക്കത്തിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോൻ മാർഗ് അഞ്ചാം നമ്പർ വീട്ടിലായിരുന്നു ഹർജി പരിഗണിച്ചത്. വീടിനു മുന്നിൽ മാദ്ധ്യമപ്രതിനിധികളും അഭിഭാഷകരും കാത്തുനിന്നു. രാത്രി ഒരുമണിയോടെ ഹർജി നേരത്തെ പരിഗണിച്ച ജസ്റ്റിസ്് ദീപക് മിശ്രയുടെ പരിഗണനയ്ക്കു വിടുന്നതായി ചീഫ് ജസ്റ്റിസ് ഓഫിസിൽനിന്ന് അറിയിച്ചു.
ഇതോടെ താൽക്കാലിക കോടതി തുഗ്ലക് റോഡിലെ ദീപക് മിശ്രയുടെ ഔദ്യോഗിക വസതിയായി. അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും അവിടേയ്ക്ക് പാഞ്ഞു. എന്നാൽ, വാദം സുപ്രീം കോടതിയിൽത്തന്നെ കേൾക്കണെമന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. ഇതോടെ വേദി സുപ്രീം കോടതിയായി. 3.20 വാദം തുടങ്ങി. 4.20ഓടെ വാദം അവസാനിച്ചു. തൂക്കിലേറ്റുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അവ്യക്തതകൾ തുടർന്നിരുന്നുവെങ്കിലും വ്യാഴാഴ്ച പുലർച്ചെ 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാൻ തടസങ്ങളൊന്നും ഇല്ലെന്നും വിധിക്കുകയായിരുന്നു.
മേമന് എല്ലാ തരത്തിലുമുള്ള നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതി വിധിച്ചു. വധശിക്ഷ നടപ്പിലാക്കുവാൻ തടസങ്ങളില്ലെന്നും കോടതി പറഞ്ഞു. മേമനെ ഇനി കുടുംബാംഗങ്ങളെ കാണുവാൻ അനുവദിക്കേണ്ടെന്നും കോടതി വധിച്ചു. ഇതേ തുടർന്നാണ് നാഗ്പൂർ സെൻട്രൽ ജയിലിൽ യാക്കൂബ് മേമനെ അദ്ദേഹത്തിന്റെ 54ാംപിറന്നാൾ ദിനം കൂടിയായ ഇന്നു രാവിലെ നാഗ്പൂർ ജയിലിൽ തൂക്കിലേറ്റാനുള്ള നടപടി തുടങ്ങിയത്.
രാവിലെ ആറുമണിക്കു തന്നെ മേമന് പുതിയ വസ്ത്രങ്ങളും കഴിക്കുവാൻ ഭക്ഷണവും നൽകി. അജ്മൽ കസബിനെ തൂക്കിലേറ്റിയ മൂന്നു പേരടങ്ങുന്ന ആരാച്ചാർ സംഘമാണു മേമനും തൂക്കുകയർ ഒരുക്കിയത്. നാഗ്പൂർ ജയിലിൽ തൂക്കിലേറ്റിയ മേമന്റെ മൃതശരീരം ജയിൽവളപ്പിൽ തന്നെ സംസ്കരിക്കുമെന്നാണ് സൂചന.
1993 ൽ നടന്ന മുംബൈ സ്ഫോടന പരമ്പരയിൽ മരിച്ചു വീണത് 257 പേരാണ്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു വേണ്ടി സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മേമൻ കുടുംബാംഗങ്ങളാണ്. യാക്കൂബിന്റെ സഹോദരൻ ടൈഗർ മേമനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഈ കേസ്സിൽ പ്രതികളാണ്. ഇവർ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നതായാണ് കരുതുന്നത്. ഈ ഗൂഢാലോചനയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് മേമൻ പങ്കുചേർന്നുവെന്നതും സ്ഫോടനങ്ങൾക്ക് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നതുമാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. 14 വർഷത്തിനു ശേഷം 2007ലാണ് മുംബൈയിലെ പ്രത്യേക കോടതി അദ്ദേഹത്തെ വധശിക്ഷക്കു വിധിച്ചത്.
മേമന്റെ വധശിക്ഷയെ തുടർന്ന് നാഗ്പൂരിലും മുംബൈയിലും സുരക്ഷ ശക്തമാക്കി. ക്രമസമാധാനനില തകരാതിരിക്കാൻ മുംബൈയിൽ 25,000 പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വർഗീയ കലാപത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷയെ മുൻനിർത്തി 400 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്