ബിറ്റ്കോയിൻ തട്ടിപ്പിൽ പാവങ്ങളെ പറ്റിച്ച് 485 കോടിയുമായി മുങ്ങിയ മലപ്പുറംകാരൻ അബ്ദുൾ ഷുക്കൂറിന്റെ മരണം കൊലപാതകം തന്നെ! മരണം സ്വന്തം കൂട്ടാളികളുടെ ക്രൂരമർദ്ദനത്തിന് ഇരയായി; തർക്കം തുടങ്ങിയത് തന്റെ ബിറ്റ്കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഷുക്കൂർ ഉറ്റചങ്ങാതി ആഷിക്കിനോട് നുണ പറഞ്ഞതോടെ; ഷുക്കൂറിനെ ആളൊഴിഞ്ഞ വീട്ടിൽ കൂട്ടാളികൾ തല്ലിച്ചതച്ചത് ബിറ്റ്കോയിൻ പാസ് വേഡ് കൈക്കലാക്കി പണം തട്ടാൻ; ഡെറാഡൂണിൽ നിന്ന് പുറത്തുവരുന്നത് ചതിയുടെയും പ്രതികാരത്തിന്റെയും കഥ
മറുനാടൻ ഡെസ്ക്
ഡെറാഡൂൺ: ക്രിപ്റ്റോ കറൻസി വിവാദത്തിൽ കുടുങ്ങിയ മലപ്പുറം സ്വദേശി എംപി അബ്ദുൽ ഷുക്കൂർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 485 കോടിയുടെ ബിറ്റ്കോയിൻ തട്ടിപ്പിന്റെ സൂത്രധാരനാണ് ഷുക്കൂർ. ഡെറാഡൂണിൽ ഷുക്കൂർ കൊല്ലപ്പെട്ടതാണെന്ന വിവരം ഉത്തരാഖണ്ഡ് പൊലീസാണ് പുറത്തുവിട്ടത്. ഷുക്കൂറിന്റെ ബിറ്റ്കോയിൻ അക്കൗണ്ടിന്റെ പാസ് വേഡ് ചോർത്താൻ വേണ്ടിയുള്ള ക്രൂരമർദ്ദനത്തിനിടയാണ് ഷുക്കൂർ മരിച്ചത്. പ്രതികൾ വെള്ളിയാഴ്ച പിടിയിലായി.
24 കാരനായ ഷുക്കൂർ ബുധനാഴ്ച രാത്രിയാണ് ഡെറാഡൂണിൽ കൊല്ലപ്പെട്ടത്. ഇയാളൂടെ മൃതദേഹം ഡെറാഡൂൺ-മസൂറി റോഡിലെ ഒരുആശുപത്രിയിൽ കൂട്ടാളികൾ ഉപേക്ഷിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് എത്തിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. എമർജൻസി വാർഡിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മലയാളികളായ ഫാരിസ് മമ്നൂൻ, അരവിന്ദ്.സി, ആസിഫ് അലി, സുഫൈൽ മുക്തർ, അഫ്താബ് മുഹമ്മദ് എന്നിവരാണ് കേസിൽ പിടിയിലായത്. ഷുക്കൂറിനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നതാണ് ഇവരുടെ പേരിലുള്ള കേസെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
'കോടികളുടെ ക്രിപ്റ്റോ കറൻസി ഇടപാടാണ് ഷുക്കൂറിന്റെ മരണത്തിലേക്ക് നയിച്ചത്. ഷുക്കൂറിന്റെ ബിസിനസ് ടീമിൽ ഉള്ളവർ തന്നെയാണ് കൊലയാളികൾ. ഡെറാഡൂണിന്റെ പ്രാന്തപ്രദേശത്തുള്ള പ്രേംനഗറിലെ ഒരുവീട്ടിലാണ് ഷുക്കൂറിനെ സംഘം ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. സംഘത്തിൽ ഉൾപ്പെട്ട അഞ്ചോളം പേർക്കായി തിരച്ചിൽ തുടരുകയാണ്. ആഷിഖ്, അർഷാദ്, യാസിൻ, റേഹാബ്, മുനീഫ് എന്നിവരെയാണ് കണ്ടുകിട്ടാനുള്ളത്. മഞ്ചേരി സ്വദേശികളായ ഇവർ ഷുക്കൂറിന്റെ ടീമിലെ മുഖ്യഅംഗങ്ങളാണ്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്, ' ഡെറാഡൂണിലെ സീനിയർ പൊലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ ഇങ്ങനെ:
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ വേണ്ടി മഞ്ചേരി, പാണ്ടിക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി ഷുക്കൂർ 485 കോടിയാണ് സമാഹരിച്ചത്. തന്റെ സംഘത്തിലെ പ്രധാനികളെ കൂടാതെ, ഉപസംഘങ്ങളെയും ഇതിനായി വിനിയോഗിച്ചു. ബിറ്റ്കോയിൻ ബിസിനസിൽ ഷുക്കൂറിന് വൻനഷ്ടം നേരിട്ടതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. ഇതോടെ, തന്റെ മുഖ്യകൂട്ടാളികളായ ആഷിഖ്, റെഹാബ്, അർഷൻ, മുനീഫ് എന്നിവർക്കൊപ്പം ഷുക്കൂർ കുറച്ചുനാൾ മുമ്പ് കേരളത്തിൽ നിന്ന് മുങ്ങി. എന്നാൽ, ബിറ്റ്കോയിൻ ഇടപാടിൽ നിക്ഷേപിച്ചവർ ഷുക്കൂറിനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. ഷുക്കൂറിനെയും സംഘത്തെയും അവർ വിടാതെ പിന്തുടർന്നു. ഇതോടെ സംഘത്തിന് പലയിടത്തും ഒളിച്ചുതാമസിക്കേണ്ടി വന്നു. അടിക്കടി സ്ഥലം മാറി.
ആർത്തി മൂത്ത് ഷുക്കൂർ ഉറ്റചങ്ങാതിയെയും ചതിച്ചു
തന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ആഷിഖിനെ പോലും കാശിനോടുള്ള ആർത്തി മൂത്ത് അബ്ദുൾ ഷുക്കൂർ വഞ്ചിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയത്. തന്റെ ബിറ്റ്കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ് ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചത്. താൻ സ്വന്തമായി ക്രിപ്റ്റോ കറൻസി ലോഞ്ച് ചെയ്യാൻ പോവുകയാണെന്നും നുണ പറഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ ഇതല്ലാതെ മറ്റുമാർഗ്ഗമില്ലെന്നും ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചു.
ഷുക്കൂർ പറഞ്ഞത് പൂർണമായി വിശ്വസിക്കാൻ ആഷിഖും കൂട്ടരും തയ്യാറായില്ല. ഷുക്കൂറിന്റെ ബിറ്റ്കോയിൻ അക്കൗണ്ടിന്റെ പാസ് വേഡ് തേടിപ്പിടിക്കാൻ അവർ തീരുമാനിച്ചു. ഷുക്കൂറിന്റെ അക്കൗണ്ടിൽ ഇപ്പോഴും കോടികളുണ്ടെന്നും പാസ് വേഡ് കിട്ടിയാൽ അത് തങ്ങൾക്ക് കൈക്കലാക്കാമെന്നും ആഷിഖ് കണക്കുകൂട്ടി. ഇതോടെ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ബലമായി പാസ് വേഡ് കൈക്കലാക്കാൻ പദ്ധതി ആസൂത്രണം ചെയ്തു.
ഓഗസ്റ്റ് 12 ന് അബ്ദുൾ ഷക്കീറിനൊപ്പം ആഷിക് ഡെറാഡൂണിലെത്തി ഒരു വാടകവീട് തേടി. എട്ട് ദിവസത്തിന് ശേഷം പ്രേംനഗറിലെ സുധോവാലയിലെ ഒരുവീട്ടിൽ താമസം തുടങ്ങി. സംഘത്തിലെ മറ്റംഗങ്ങൾ ഓഗസ്റ്റ് 25 ന് ഇവർക്കൊപ്പം ചേർന്നു. ഷുക്കൂറിനെ വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി സംഘം കുടുക്കുകയായിരുന്നു. പാസ് വേഡ് വെളിപ്പെടുത്താൻ ആദ്യം അനുനയം നോക്കിയെങ്കിലും നടപ്പില്ലെന്ന് മനസ്സിലായതോടെ ക്രൂരമായ മർദ്ദനമുറകൾ തുടങ്ങി. കൊടിയ പീഡനം തുടർന്നെങ്കിലും ഷുക്കൂർ പാസ് വേഡ് വെളിപ്പെടുത്തിയില്ല. ഒടുവിൽ ഇയാൾ ബോധരഹിതനായതോടെ കാര്യങ്ങൾ പാളി. പരിഭ്രാന്തരായ സംഘം എങ്ങനെയെങ്കിലും പാസ് വേഡ് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഷുക്കൂറിനെ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. തുടർച്ചയായി രണ്ടു ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലം. ബാലുപൂരിലെ ആദ്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഷുക്കൂർ മരിച്ചതായി ഡോക്ടർമാർ വിധയെഴുതി. വിശ്വാസം വരാതെ ഡെറാഡൂൺ-മസൂറി റോഡിലെ ഒരു സൂപ്പർ സെപ്ഷ്യൊലിറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെയും ഡോക്ടർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിടിക്കപ്പെടുമെന്ന ഭീതിയിൽ മൃതദേഹം എമർജൻസി വാർഡിൽ തള്ളിയിട്ട്, വാഹനം ആശുപത്രിക്ക് മുമ്പിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.
മലപ്പുറത്ത് ഷുക്കൂറിനെതിരെ കേസില്ല
കാര്യം കുഴപ്പക്കാരനാണെങ്കിലും, അബ്ദുൾ ഷുക്കൂറിനെതിരെ മലപ്പുറത്ത് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പുലാമന്തോൾ സ്വദേശിയായ ഇയാൾ നിരവധി പേരെ കബളിപ്പിച്ചുവെങ്കിലും മലപ്പുറത്ത് കേസില്ലെന്നതാണ് സവിശേഷത. ഇയാളുടെ ഇരകൾ കൂടുതലും കാസർകോട്ടുകാരായിരുന്നു. തായ്ലൻഡിൽ തന്റെ കമ്പനി രജിസ്റ്റർ ചെയ്ത ശേഷം ഷുക്കൂർ നാട്ടിൽ വരുന്നത് അപൂർവമായിരുന്നു.
കഴിഞ്ഞ ദിവസം ബിറ്റ് കോയിൻ ഗ്രൂപ്പുകളിൽ ഷുക്കൂറിന്റെ മരണം സംഭവിച്ചതായി സന്ദേശങ്ങൾ എത്തിയതോടെയാണ് പണം നിക്ഷേപിച്ചവർ പലരും അങ്കലാപ്പിലായത്. ഷുക്കൂർ നടത്തി വന്ന ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ബിറ്റിസി ബിറ്റ്സ്, ബിറ്റ് ജെറ്റ്സ് എന്ന കമ്പനികളിൽ നിക്ഷേപം നടത്തിയവരാണ് മുതലും പലിശയും നഷ്ടമായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്നത്. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയ ആളുടെ മരണ വാർത്ത എത്തുന്നത്്. അബ്ദുൽ ഷുക്കൂറും സഹോദരൻ അഹമ്മദ് ഷറഫുദ്ദീൻ എന്നിവർ ആരംഭിച്ച ബിറ്റിസി ബിറ്റ്സ്, ബിറ്റ് ജെറ്റ്സ് എന്നീ കമ്പനികൾ 500 കോടിയോളം രൂപ ബിറ്റ് കോയിൻ ഇടപാടിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. ആലപ്പുഴ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച പരാതി കൊടുത്തിരുന്നു.
തട്ടിപ്പ് ഇങ്ങനെ
40000 ത്തോളം പേരെ ബിറ്റ് കോയിൻ ഇടപാടിൽ അംഗങ്ങൾ ആക്കിയാണ് 485 കോടിയുടെ തട്ടിപ്പ് ഷൂക്കൂർ നടത്തിയത്. ഇവർ ലോകത്തെ പലരാജ്യങ്ങളിലും നിന്നും സമാഹരിച്ചിരിക്കുന്ന തുക തന്നെ 1500 കോടിയോളം വരുമെന്നും ഈ തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇവർ ഉപയോഗപ്പെടുത്തിയതായും ആക്ഷേപം ഉണ്ടായിരുന്നു. ആറുമാസത്തിനുള്ളിൽ നിക്ഷേപ തുക തിരികെ നൽകുമെന്നും അടുത്ത ആറുമാസത്തിനുള്ളിൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ കറൻസി ഇടപാടിൽ ഇവർ നിക്ഷേപകരെ പങ്കാളികളാക്കിയത്.
ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാക്കിസ്ഥാൻ ഉൾപ്പെടെ 30 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുമാണ് ഇവർ നിക്ഷേപകരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയും ഒടുവിൽ വഴിയാധാരമാക്കുകയും ചെയ്തത്. തായ്ലൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിറ്റിസി ബിറ്റ്സ്, ബിറ്റ് ജെറ്റ്സ് എന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളാണ് വിവാദത്തിൽ പെട്ടത്. ക്രിപ്റ്റോ കറൻസി ഇടപാടിൽ വൻ ;ലാഭം ഓഫർ ചെയ്താണ് ഇവർ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കേരളത്തിൽ സ്വരൂപിച്ചത്. ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ ഒരു ചെയിൻ ഉണ്ടാക്കി ഇവർ വഴി മറ്റുള്ളവരെ ആകർഷിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാക്കിയത്. ഇതിനിടെയാണ് ഷൂക്കൂറിന്റെ മരണവാർത്ത എത്തിയത്.
കമ്പനി പ്രശ്നത്തിലാണ് തുക തിരികെ നൽകാം എന്നാണു അബ്ദുൽ ഷുക്കൂർ എല്ലാവരോടും പറഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം തുക തിരികെ ലഭിക്കും എന്നാണ് പറഞ്ഞത്. തുക പക്ഷെ ലഭിച്ചില്ല. ഇവർ സ്വന്തമായി വേർച്വൽ കറൻസി ഇറക്കി. അത് വന്നപ്പോഴാണ് അതിന്റെ മൂല്യത്തിൽ തട്ടിപ്പ് വ്യക്തമായത്. കോയിൻ മൂല്യം പ്രകാരം 10 ലക്ഷം ഇറക്കിയ ആൾക്ക് ഒരു കറൻസി വഴി ലഭിക്കുക വെറും 9 രൂപയാണ്. ലഭിക്കേണ്ടത് 750 രൂപയും. . ഇതോടെയാണ് ഇടപാടുകാർ ഉടക്കിയത്.ബിറ്റ് കോയിൻ ഇടപാടിൽ സ്വരൂപിച്ച കോടികളുമായി അബ്ദുൽ ഷുക്കൂർ ഇന്ത്യ വിട്ടുപോകുമോ എന്ന ഭയം നിക്ഷേപകർക്കുണ്ടായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്