പത്താംക്ലാസ് പരീക്ഷ എഴുതി റെന്റെ എ കാറിൽ കാമുകനൊപ്പം സ്ഥലം വിട്ടു; മൊബൈൽ പരിശോധിച്ചപ്പോൾ മലനടയിൽ ലൊക്കേഷൻ; പയ്യന്റെ വീട്ടിലെത്തിയ പൊലീസിനെ കണ്ട് പതിനാറുകാരി ഇറങ്ങിയോടി; എട്ടു വണ്ടി പൊലീസ് 12 മണിക്കൂർ തെരഞ്ഞിട്ടും കാമുകന്റെ വീട്ടിൽ നിന്ന് ചാടിപ്പോയ പെൺകുട്ടിയെ കുറിച്ച് വിവരമില്ല; പ്രഭാത സവാരിക്കാരും സ്വകാര്യ ബസുകാരും കണ്ടെന്ന് അഭ്യൂഹം; കോന്നി പെൺകുട്ടികളുടെ ദുരന്തമോർത്ത് ഭയന്ന് പൊലീസ്; കാമുകൻ കസ്റ്റഡിയിൽ: ആകെ വലഞ്ഞ് പത്തനംതിട്ട പൊലീസ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷ അവസാനിച്ചതിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടുകയും അന്വേഷിച്ച് എത്തിയപ്പോൾ കാമുകന്റെ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്ത പെൺകുട്ടിയെപ്പറ്റി 12 മണിക്കൂറിന് ശേഷവും വിവരം ലഭിക്കാതെ പൊലീസ് വലയുന്നു. കൂടൽ നെടുമൺകാവ് സ്വദേശിയായ പെൺകുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന പത്തൊമ്പതുകാരനൊപ്പം ഒളിച്ചോടിയത്.
പരീക്ഷ തീർന്ന് കൂട്ടുകാർക്കൊപ്പം ഇറങ്ങിയ പെൺകുട്ടി കാമുകൻ ശ്യാം റെന്റിന് എടുത്ത കാറിൽ സ്ഥലം വിടുകയായിരുന്നു. പതിവു സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ രക്ഷിതാക്കാൻ കൊടുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശ്യാമിനോട് അടുപ്പം ഉണ്ടായിരുന്നുവെന്ന വിവരവും കൈമാറി. പെൺകുട്ടിയുടെ കൈവശം മൊബൈൽഫോണും ഉണ്ടായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ പെൺകുട്ടി കാമുകന്റെ വീട്ടിലുണ്ടെന്ന് മനസിലായി. ഇതോടെ പൊലീസുകാർ നേരെ കാമുകന്റെ വീട്ടൽ എത്തി. ശ്യാമിനെ പൊലീസ് പിടികൂടുന്നത് കണ്ട് പെൺകുട്ടി വീടിന് പിന്നാമ്പുറത്ത് കൂടി ഇറങ്ങി ഓടി.
കൈവശം ഉണ്ടായിരുന്ന ബാഗും സാധന സാമഗ്രികളും ഉപേക്ഷിച്ച് ഓടിയ പെൺകുട്ടി പക്ഷേ, മൊബൈൽഫോൺ എടുത്തിരുന്നു. ഇതിന്റെ സിംകാർഡ് ഊരി അടുത്ത കുറ്റിക്കാട്ടിൽ കളയുകയും ചെയ്തു. ഇന്നലെ രാത്രി ഏഴിനായിരുന്നു ഈ സംഭവം. ഇതിനിടെ പ്രദേശത്ത് ഇടിവെട്ടി കനത്തമഴ പെയ്തു. വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. കൊടുമൺ പൊലീസ് ഏറെ നേരം തെരഞ്ഞിട്ടും വിവരം കിട്ടാതെ വന്നതോടെ ലോക്കൽ സ്റ്റേഷനായ ഏനാത്ത് സഹായം തേടി. അടൂർ ഡിവൈഎസ്പി കെഎ തോമസിനെയും വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നു സ്റ്റേഷനിൽ നിന്നുള്ള എട്ടു വണ്ടികളിലായി പൊലീസെത്തി രാത്രി മുഴുവൻ തെരച്ചിൽ നടത്തി. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
അതിനിടെ ഇന്ന് രാവിലെ ഗണേശവിലാസം ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി പ്രഭാത സവാരിക്കാർ അറിയിച്ചു. തെങ്ങമം റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരും ഷാൾ കൊണ്ട് തലമറച്ചു നടന്നു നീങ്ങുന്ന പെൺകുട്ടിയെ കണ്ടിരുന്നു. കോന്നിയിൽ നിന്ന് വീടുവിട്ട മൂന്നു പെൺകുട്ടികൾ മൂന്നു വർഷം മുമ്പ് പാലക്കാട് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കിയ സംഭവം പൊലീസിന്റെ വീഴ്ചയായിരുന്നു. ഇതും അതു പോലെയാകുമോ എന്ന ഭയത്തിലാണ് ഉദ്യോഗസ്ഥർ. എസ്പി ജി ജയദേവ് നേരിട്ടാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. ശ്യാമുമായി എങ്ങനെ അടുപ്പത്തിലായി എന്ന് വീട്ടുകാർക്ക് അറിയില്ല.
മകൾക്ക് ഒരു കാമുകൻ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ, ചാടിപ്പോകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് വീട്ടുകാരുടെ മൊഴി. സാമ്പത്തികമായി ഉന്നത നിലയിലാണ് പെൺകുട്ടിയുടെ കുടുംബം. കൃത്യമായ പ്ലാനിങ്ങാണ് കാമുകീ കാമുകന്മാർ നടപ്പിലാക്കിയത്. പെൺകുട്ടി 10 പവൻ സ്വർണാഭരണം, താലി, മേക്കപ്പ് കിറ്റ് എന്നിവയുമായിട്ടാണ് സ്കൂളിൽ അവസാന പരീക്ഷയ്ക്ക് പോയത്. ഇവയെല്ലാം കാമുകന്റെ വീട്ടിൽ ഉപേക്ഷിച്ച് ബാഗിൽ നിന്ന് കണ്ടെടുത്തു. പരീക്ഷയുടെ ഹാൾടിക്കറ്റുമുണ്ടായിരുന്നു. പല നിറത്തിലുള്ള 36 കുപ്പി നെയിൽ പോളിഷ് ബാഗിലുണ്ടായിരുന്നു. കാമുകനാകട്ടെ റെന്റിന് കാറുമെടുത്ത് സ്കൂളിന്റെ വാതിലിൽ കാത്തു നിന്നു. രണ്ടുപേർക്കും നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ല. 19 വയസാണ് കാമുകന്. എങ്കിലും പോക്സോ കുറ്റം നിലനിൽക്കും. കാമുകിക്ക് 16 വയസുമുണ്ട്. പെൺകുട്ടിയെ കൊണ്ടുവന്ന മാരുതി ഓൾട്ടോ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രദേശത്തെ മുന്നൂറോളം കിണറുകളിലും പൊലീസ് പരിശോധന നടത്തി.പുലർച്ചെ അഞ്ച് മണിയോടെ പരിശോധനയിലുള്ള ഒരു പൊലീസ് വാഹനത്തിന്റെ മുന്നിൽ പെൺകുട്ടിയെ കണ്ടെങ്കിലും ആശയക്കുഴപ്പത്തെ തുടർന്ന് അറസ്റ്റ് ചെയ്യാനായില്ല. തോട്ടമുക്കിൽ് ബസ് പരിശോധിക്കുന്ന അവസരത്തിൽ തെങ്ങമം തോട്ടമുക്ക് ഭാഗത്ത് ഒരു പെൺകുട്ടിയെ കണ്ടതായും ബസ് യാത്രക്കാർ പൊലീസിനോട് പറയുന്നു. അന്വേഷണം ശക്തമാക്കുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഘത്തിന് രൂപം നൽകി. കാമുകീ-കാമുകന്മാർക്ക് സഹായം നൽകിയ സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍