Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പെൺകുട്ടി ഒളിച്ചിരുന്നത് വയലിന് സമീപം; മാവിൽ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ച് വശപ്പടക്കി; ഒരു കുപ്പി വെള്ളവും വാങ്ങി കുടിച്ചു; പകൽ സമയത്ത് കുറ്റിക്കാട് ഒളിയിടമാക്കി; രണ്ടു രാവും ഒരു പകലും പൊലീസിനെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കിയ എസ്എസ്എൽസി വിദ്യാർത്ഥിനിയെ കണ്ടെത്തി; കാമുകന്മാരെല്ലാം പീഡിപ്പിച്ചെന്ന് പത്താംക്ലാസുകാരി; പെൺകുട്ടിയുമായി ഒളിച്ചോടിയ കാമുകൻ അറസ്റ്റിൽ; തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പത്തനംതിട്ട പൊലീസ്

കാമുകന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പെൺകുട്ടി ഒളിച്ചിരുന്നത് വയലിന് സമീപം; മാവിൽ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ച് വശപ്പടക്കി; ഒരു കുപ്പി വെള്ളവും വാങ്ങി കുടിച്ചു; പകൽ സമയത്ത് കുറ്റിക്കാട് ഒളിയിടമാക്കി; രണ്ടു രാവും ഒരു പകലും പൊലീസിനെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കിയ എസ്എസ്എൽസി വിദ്യാർത്ഥിനിയെ കണ്ടെത്തി; കാമുകന്മാരെല്ലാം പീഡിപ്പിച്ചെന്ന് പത്താംക്ലാസുകാരി; പെൺകുട്ടിയുമായി ഒളിച്ചോടിയ കാമുകൻ അറസ്റ്റിൽ; തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പത്തനംതിട്ട പൊലീസ്

ശ്രീലാൽ വാസുദേവൻ

അടൂർ: രണ്ടു രാവും ഒരു പകലും പൊലീസിനെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഒരു പോലെ ടെൻഷൻ അടിപ്പിച്ച പത്താം ക്ലാസുകാരിയെ ഒടുവിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് എസ്എസ്എൽസിയുടെ അവസാന പരീക്ഷയും എഴുതിയ ശേഷം കാമുകനൊപ്പം നാടുവിട്ട പെൺകുട്ടി പൊലീസ് അന്വേഷിച്ചു വരുന്നതു കണ്ട് കാമുകന്റെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മൂന്നു സ്റ്റേഷനിൽ നിന്നായി എട്ടു വണ്ടി പൊലീസ് വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവും പകലുമായി പെൺകുട്ടിക്ക് വേണ്ടി അരിച്ചു പെറുക്കിയിട്ടും ഫലമുണ്ടായില്ല.

വിരലടയാള ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പെൺകുട്ടിക്ക് വേണ്ടി രാപകൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്നു രാവിലെ 10 മണിയോടെ മണക്കാല ജങ്ഷനിൽ ഫെഡറൽ ബാങ്കിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന പെൺകുട്ടിയെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കൊടുമൺ സ്റ്റേഷനിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.

കാമുകന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പെൺകുട്ടി ആദ്യ ദിവസം ഒരു വയലിന് സമീപമാണ് ഒളിച്ചിരുന്നത്. അവിടെ നിന്ന മാവിൽ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ചു. ഒരു കുപ്പി വെള്ളവും വാങ്ങി കുടിച്ചു. നിലവിലുള്ള കാമുകനും മറ്റു ചിലരും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. പെൺകുട്ടിയുമായി ഒളിച്ചോടിയ കാമുകനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കും.

പെൺകുട്ടി വ്യാഴാഴ്ച വൈകിട്ടാണ് കടമ്പനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന പത്തൊമ്പതുകാരനൊപ്പം ഒളിച്ചോടിയത്: പരീക്ഷ തീർന്ന് കൂട്ടുകാർക്കൊപ്പം ഇറങ്ങിയ പെൺകുട്ടി കാമുകൻ ശ്യാം റെന്റിന് എടുത്ത കാറിൽ സ്ഥലം വിടുകയായിരുന്നു. പതിവു സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ രക്ഷിതാക്കാൻ കൊടുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശ്യാമിനോട് അടുപ്പം ഉണ്ടായിരുന്നുവെന്ന വിവരവും കൈമാറി. പെൺകുട്ടിയുടെ കൈവശം മൊബൈൽഫോണും ഉണ്ടായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ പെൺകുട്ടി കാമുകന്റെ വീട്ടിലുണ്ടെന്ന് മനസിലായി. ഇതോടെ പൊലീസുകാർ നേരെ കാമുകന്റെ വീട്ടൽ എത്തി.

ശ്യാമിനെ പൊലീസ് പിടികൂടുന്നത് കണ്ട് പെൺകുട്ടി വീടിന് പിന്നാമ്പുറത്ത് കൂടി ഇറങ്ങി ഓടി. കൈവശം ഉണ്ടായിരുന്ന ബാഗും സാധന സാമഗ്രികളും ഉപേക്ഷിച്ച് ഓടിയ പെൺകുട്ടി പക്ഷേ, മൊബൈൽഫോൺ എടുത്തിരുന്നു. ഇതിന്റെ സിംകാർഡ് ഊരി അടുത്ത കുറ്റിക്കാട്ടിൽ കളയുകയും ചെയ്തു. മകൾക്ക് ഒരു കാമുകൻ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ, ചാടിപ്പോകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് വീട്ടുകാരുടെ മൊഴി. സാമ്പത്തികമായി ഉന്നത നിലയിലാണ് പെൺകുട്ടിയുടെ കുടുംബം.

കൃത്യമായ പ്ലാനിങ്ങാണ് കാമുകീ കാമുകന്മാർ നടപ്പിലാക്കിയത്. പെൺകുട്ടി 10 പവൻ സ്വർണാഭരണം, താലി, മേക്കപ്പ് കിറ്റ് എന്നിവയുമായിട്ടാണ് സ്‌കൂളിൽ അവസാന പരീക്ഷയ്ക്ക് പോയത്. ഇവയെല്ലാം കാമുകന്റെ വീട്ടിൽ ഉപേക്ഷിച്ച് ബാഗിൽ നിന്ന് കണ്ടെടുത്തു. പരീക്ഷയുടെ ഹാൾടിക്കറ്റുമുണ്ടായിരുന്നു. പല നിറത്തിലുള്ള 36 കുപ്പി നെയിൽ പോളിഷ് ബാഗിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP