Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ

കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഡിജെ എന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ വലയിലാക്കിയ 20 കാരനെതിരെ കൂടുതൽ പരാതികളുമായി പെൺകുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേർ പൊലീസ് സ്‌റ്റേഷനിൽ എത്തി. ചിലർ പണം നഷ്ടമായതായാണ് പരാതി നൽകിയതെങ്കിൽ മറ്റു ചിലർ തങ്ങൾ ഇയാളിൽ നിന്നും ലൈംഗിക ചൂഷണത്തിന് ഇരയായതായും പൊലീസിനോട് പറഞ്ഞു. എന്നാൽ വിവരം അറിയിച്ചവരിൽ പലരും രേഖാമൂലം പരാതി നൽകാൻ തയാറയാട്ടില്ലെന്നും അന്വേഷണസംഘം പറയുന്നു.

കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോഴിക്കോട് ചേവായൂർ പൊലീസ് എറണാകുളം സ്വദേശിയായ 20കാരൻ ഫയാസ് മോബിനെ പൊലീസ് പിടികൂടിയത്. ഫയാസ് മുബീൻ ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങിയിരുന്നതായും അറിയിച്ച് സ്ത്രീകളുൾപ്പെടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഫേസ്‌ബുക്കിലെ ഫയാസിന്റെ ഫോട്ടോ കണ്ട് മയങ്ങിയാണ് പെൺകുട്ടികളും സ്ത്രീകളും ഇയാളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പലരും പതിവായി ഫയാസുമായി വാട്‌സാപ്പ് വഴിയും മെസഞ്ചർ വഴിയും ആശയവിനിമയം നടത്തിയിരുന്നു. പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നതും പെൺകുട്ടികളാണ്. ഇവരിൽ പലരും ചേവായൂർ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ചിലർക്ക് പണം നഷ്ടപ്പെട്ടപ്പോൾ രണ്ടുപേർ ലൈംഗിക ചൂഷണത്തിന് ഇരയായതായും പൊലീസിനോട് പറഞ്ഞു. എന്നാൽ ഇവർ ആരും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല. പേരുപറയാതെ കാര്യമറിയിച്ച് പരാതി നൽകാൻ താൽപര്യമില്ലെന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇരുപതിലധികം പേരാണ് ഇത്തരത്തിൽ സ്റ്റേഷനിൽ പരാതിയുമായെത്തിയത്. സ്ത്രീകളും പെൺകുട്ടികളുടെ രക്ഷിതാക്കളും വരെ പൊലീസ് സ്‌റ്റേഷനിലെത്തി ഫയാസിന്റെ ചതികളെ കുറിച്ചുള്ള വിവരം കൈമാറി.

യുവാവിനെക്കുറിച്ച് കൂടുതൽ അറിവുണ്ടായിരുന്നില്ലെന്നാണു ചിലരുടെ പ്രതികരണം. ഇക്കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി പതിനൊന്നിനു കിട്ടിയതിനു പിന്നാലെ സൈബർ സെൽ വഴി പൊലീസ് കാര്യമായ അന്വേഷണം തുടങ്ങിയിരുന്നു. പലരുടെയും സംഭാഷണം, അയച്ച സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ വീണ്ടെടുത്തിട്ടുണ്ട്. പലരും ആശങ്ക തീർക്കാൻ പൊലീസ് വിളിക്കുന്നതിന് മുൻപ് തന്നെ സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. ആഡംബര ബൈക്ക് കവർന്ന ഇടപ്പള്ളിയിലും കണ്ണാടി കവർന്ന കോഴിക്കോട് കനകാലയ ഷോറൂം ഉടമകളോട് പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളത്തെ മുന്തിയ ഹോട്ടലിലെ ഡിജെയാണ് താനെന്ന് പറഞ്ഞാണ് ഫയാസ് സ്ത്രീകളെ വലയിൽ വീഴ്‌ത്തിയത്. ഫയാസിന് രണ്ടായിരത്തിലധികം പെൺ സുഹൃത്തുക്കളാണ് ഫേസ്‌ബുക്കിലുള്ളത്. ഇയാൾ പെൺകുട്ടികളെ ആകർഷിക്കാനായി തന്റെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്‌ബുക്കിൽ ഇട്ടിരുന്നത്. മാത്രമല്ല മോഷ്ടിച്ച ബൈക്കിലായിരുന്നു ഫയാസിന്റെ കറക്കം. ഇയാൾ ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത് തട്ടിപ്പ് വഴികളിലൂടെയായിരുന്നു.

എറണാകുളം കുമ്പള സ്വദേശിയായ ഫയാസ് രണ്ട് സെന്റിലെ ചെറിയ കൂരയിലായിരുന്നു താമസം. വീടിനടുത്തുള്ള മുന്തിയ ഹോട്ടലിൽ ഡി.ജെയായി ജോലി നോക്കുന്നുണ്ടെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഇട്ടു. അഭിനയവും മറ്റ് പല മേഖലകളിലും തനിക്ക് കഴിവുണ്ടെന്ന് വ്യാജവിവരം ഫയാസ് സോഷ്യൽ മീഡിയകളിൽ ഉൾപ്പെടുത്തി. ഫേസ്‌ബുക്കിൽ രണ്ടായിരത്തി നാൽപ്പത്തി ഒമ്പത് പേരായിരുന്നു ഫയാസിന് സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. ഇതിൽ അധികവും പെൺ സുഹൃത്തുക്കൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഫയാസിന്റെ വലയിൽ വീണു.

കോഴിക്കോടുള്ള ഒരു സ്വകാര്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ പത്ത് മാസമായി പഠിക്കുകയായിരുന്നു ഫയാസ്. ഇതിനിടെ 17കാരിയുമായി പരിചയത്തിലായി. പരിചയം പിന്നീട് പ്രണയമായി. ഇതോടെ മറ്റാരും അറിയാതെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബൈക്കിൽ പെട്രോൾ അടിക്കാനും മറ്റ് ചെലവ്ക്കും പതിനേഴ്കാരിയും മറ്റ് പെൺ സുഹൃത്തുക്കളുമാണ് പണം നൽകിയിരുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിനെ പൊലീസ് പിടികൂടിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫയാസിന്റെ ഡിജെ തട്ടിപ്പ് പുറത്തെത്തിയത്. വ്യാജ വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ഉൾപ്പെടുത്തി മറ്റുള്ളവരെ ആകർഷിക്കുകയാണ് ഫയാസ് ചെയ്തത്. നിരവധി സ്ത്രീകളുമായി ഫയാസിന് ബന്ധമുണ്ടായിരുന്നു. ഫയാസും സുഹൃത്തും ചേർന്ന് എറണാകുളത്തെ ഷോറൂമിൽ നിന്നാണ് ആഡംബര ബൈക്ക് മോഷ്ടിച്ചത്. പിന്നീട് വ്യാജ നമ്പർ പതിപ്പിച്ചായിരുന്നു കറക്കം. പെൺകുട്ടിക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളിൽ ഫയാസ് ഒളിച്ച് കഴിഞ്ഞു.

സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോൺ വിളികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്തു നിന്നുമാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ബൈക്കിലായിരുന്നു യാത്ര. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഓരോ സ്ഥവത്ത് നിന്നും ഇവർ രക്ഷപ്പെടുകയായിരുന്നു. നിരവധിയാളുകളെ ഫയാസ് കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം, ഇക്കാര്യം വിശദമായി പൊലീസ് അന്വേഷിച്ച് വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP