Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസുഖം ഭേദമാക്കിയെന്ന് വരുത്തി വിശ്വാസം നേടി; വെള്ളമില്ലാത്ത കിണറ്റിൽ വെള്ളമെത്തിച്ച ബ്ലാക്ക് മാജിക്കുമായി ആത്മീയാചാര്യനായി; പള്ളിക്കായി സ്വത്ത് തട്ടിയെടുത്തത് നബിയുടെ സന്താന പരമ്പരയിൽ പെട്ട തങ്ങളെന്ന പ്രചരണത്തിലൂടെ; പതിനേഴുകാരിയെ കെട്ടിയേ മതിയാകൂവെന്ന ദൃഡനിശ്ചയത്തിൽ പിശാചിന് തുല്യനായി; പ്ലസ് ടുക്കാരിയുടെ ഭർത്താവാകാൻ മോഹിച്ചത് ഭാര്യയും അഞ്ച് കുട്ടികളുമുള്ള വ്യാജ സിദ്ധൻ; സൗദാബിയുടെ തിരോധാനത്തിൽ കുടുങ്ങിയ 'മുത്തുകോയ തങ്ങളുടെ' കഥ

അസുഖം ഭേദമാക്കിയെന്ന് വരുത്തി വിശ്വാസം നേടി; വെള്ളമില്ലാത്ത കിണറ്റിൽ വെള്ളമെത്തിച്ച ബ്ലാക്ക് മാജിക്കുമായി ആത്മീയാചാര്യനായി; പള്ളിക്കായി സ്വത്ത് തട്ടിയെടുത്തത് നബിയുടെ സന്താന പരമ്പരയിൽ പെട്ട തങ്ങളെന്ന പ്രചരണത്തിലൂടെ; പതിനേഴുകാരിയെ കെട്ടിയേ മതിയാകൂവെന്ന ദൃഡനിശ്ചയത്തിൽ പിശാചിന് തുല്യനായി; പ്ലസ് ടുക്കാരിയുടെ ഭർത്താവാകാൻ മോഹിച്ചത് ഭാര്യയും അഞ്ച് കുട്ടികളുമുള്ള വ്യാജ സിദ്ധൻ; സൗദാബിയുടെ തിരോധാനത്തിൽ കുടുങ്ങിയ 'മുത്തുകോയ തങ്ങളുടെ' കഥ

എംപി റാഫി

കോഴിക്കോട്: കരിപ്പൂർ പുളിയംപറമ്പ് സ്വദേശി സൗദാബിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയത് അബ്ദുറഹ്മാൻ എന്ന കോഴിക്കോട്ടുകാരൻ നിരവധി അനുയായികളുള്ള മുത്തുകോയ തങ്ങൾ ആയി മാറിയത് മന്ത്രവാദവും ചികിൽസയും സമന്വയിപ്പിച്ചാണ്. സൗദാബിയുടെ കുടുംബത്തിന്റെ ആത്മീയാചാര്യനായിരുന്നു ഇയാൾ. തട്ടിപ്പ് തിരിച്ചറിഞ്ഞ് പ്രവാസിയായ ഭർത്താവ് അടക്കമുള്ളവർ പിന്മാറിയപ്പോഴും സൗദാബിക്ക് വിശ്വാസം പോയില്ല. ഇതാണ് യുവതിയുടേയും മൂന്ന് മക്കളുടേയും തിരോധാനത്തിനും കാരണമായത്. തങ്ങളെ കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിലെ ദുരൂഹത പുറത്തുവരൂ. അതുകൊണ്ട് തന്നെ സിദ്ധനെ കണ്ടെത്താൻ വലവരിക്കുകയാണ് പൊലീസ്.

'എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാൻ ഖാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു'. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..' എന്നായിരുന്നു കത്തിൽ എഴുതിയ ശേഷം സൗദാബി മക്കളുമായി വീടുവിട്ടു പോയത്. ഇത് പ്രകാരം പെൺകുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീർത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കരിപ്പൂർ പൊലീസ് അജ്മീറിൽ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസി ടിവി അടക്കം പരിശോധിച്ചിരുന്നു.ഏർവാടിയിൽ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ അവിടെയും പൊലീസ് പരിശോധന നടത്തി. ഒടുവിൽ സൗദാബിയുടെ പരിചയക്കാരുടെയും മുമ്പ് താമസിച്ചവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തിൽ ബീമാപള്ളിയിൽ താമസിക്കുന്ന നിലമ്പൂർ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാൾ അന്വേഷണത്തിന് സഹകരിക്കാതായതോടെ പൊലീസിന് സംശയം തോന്നി.

ഈ സാഹചര്യത്തിൽ ഇയാളുടെ നിലമ്പൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവർത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇായാൾ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രൈനിൽ കയറ്റി വിടുകയായിരുന്നു. ഇതിനെ തുടർന്ന നടത്തിയ അന്വേഷണത്തിലാണ് തങ്ങളുടെ കള്ളതരം പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് തങ്ങൾക്കും കൂട്ടാളികൾക്കുമെതിരെ മനുഷ്യക്കടത്തിന് കേസെടുത്തത്. പ്ലസുവിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഷാസിയ. സൗദാബിയുടെ ഭർത്താവ് മുഹമ്മദ് ബഷീർ ദ്വീർഘകാലമായി ഗൾഫിൽ ജോലി നോക്കുന്ന ആളാണ്. ഇവർക്ക് 21 വയസുള്ള മൂത്ത മകനുമുണ്ട്. സുഹൃത്തിന്റെ വീട്ടിൽ മരണം ഉണ്ടായപ്പോൾ മൂത്ത മകൻ അവിടെ പോയ ഘട്ടത്തിലാണ് ഉമ്മയെയും പെൺമക്കളേയും കാണാായത്. ഇവർ ഓട്ടോ വിളിച്ച് കൊണ്ടോട്ടിയിലെ ജാറത്തിൽ പോയതിന് ശേഷമാണ് നാടുവിട്ടത്. ഇതിനെല്ലാം പിന്നിൽ ഉസ്താദായിരുന്നു. 

അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന സിദ്ധൻ കോഴിക്കോട് വെള്ളിമാട്കുന്നിനടുത്ത സ്വദേശിയാണ്. മൂന്ന് വർഷം മുമ്പ് മേലങ്ങാടിയിലെത്തി ചികിത്സ നടത്തി തുടങ്ങുകയായിരുന്നു 38 വയസ് പ്രായമുള്ള സിദ്ധൻ. ഇതിനിടെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാട്ടുകാർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഇവിടെ നിന്നും താമസം മാറി. പിന്നീടാണ് പുളിയംപറമ്പിലേക്കെത്തുന്നത്. സ്ഥിരമായി അജ്മീറിൽ തീർത്ഥാടനത്തിനായി പോകാറുള്ള ഇയാൾ അവിടെ നിന്നും കൂടുതൽ ചികിത്സാ വിദ്യകൾ പഠിക്കുകയായിരുന്നു. ആത്മീയതയോടൊപ്പം പിതാവിൽ നിന്ന് പഠിച്ച പച്ചമരുന്ന് വിദ്യയും കൂടി പരീക്ഷിച്ചാണ് ജനങ്ങളെ ചികിത്സിച്ചിരുന്നത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ സന്താന പരമ്പരയിൽപ്പെട്ടവരെയാണ് തങ്ങൾ അല്ലെങ്കിൽ സയ്യിദ് എന്ന് വിളിക്കുക. എന്നാൽ ഇയാൾ യഥാർത്ഥ തങ്ങൾ അല്ലെന്നും സ്വയം പ്രഖ്യാപിത തങ്ങളാണെന്നുമാണ് നാട്ടുകാരിൽ ചിലരും പൊലീസും പറയുന്നത്. താമസ സ്ഥലത്തോടു ചേർന്ന് സ്ഥിരമായുള്ള ആത്മീയ മജ്ലിസുകളും എല്ലാ മാസവും അജ്്മീറിലേക്കുള്ള തീർത്ഥാടന യാത്രയും സിദ്ധന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ചികിത്സയിലൂടെ സിദ്ധൻ നാട്ടുകാരുടെ അനുകമ്പ പിടിച്ചു പറ്റി. ഇതിനിടെ എല്ലാ രാഷ്ട്രീയക്കാരുടെയും മത വിഭാഗങ്ങളുടെയും പ്രിയപ്പെട്ടവനായി ഈ 'തങ്ങൾ' മാറിയിരുന്നു. ഇന്ന് നിരവധി സ്വത്തിന്റെയും ഭൂമിയുടെയും ഉടമയായി ഇയാൾ മാറി. ഭാര്യയും അഞ്ച് കുട്ടികളുമുണ്ട് അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്നറിയപ്പെടുന്ന സിദ്ധന്.

സൗദാബിയുടെ കുടുംബത്തിൽപ്പെട്ട നിരവധി പേർ സിദ്ധന്റെ സ്ഥിരം സന്ദർശകരും അനുയായികളുമായിരുന്നു. ഇത് ചൂഷണം ചെയ്താണ് ഇവരിൽ നിന്നും ഭൂമി തട്ടിയെടുത്തത്. സൗദാബിക്കും രണ്ട് സഹോദരിമാർക്കുമായി 11 സെന്റ് വീതം 33 സെന്റ് ഭൂമി കുടുംബ സ്വത്തായുണ്ട്. ഇതിൽ മൂന്നു പേരിൽ നിന്നായി അഞ്ച് സെന്റിന്റെ വില നൽകിയും 6 സെന്റ് വീതം പള്ളിയുണ്ടാക്കാനെന്ന് പറഞ്ഞും വാങ്ങി. എതിർപ്പില്ലാതെ ഇവർ രജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതിൽ ഒരു സഹോദരി മൂന്ന് സെന്റ് അധികവും നൽകി. സിദ്ധനിലുള്ള അമിത വിശ്വാസവും ഭക്തിയുമായിരുന്നു ഇവരെ ഇത്തരത്തിൽ സ്വത്ത് നൽകാൻ പ്രേരിപ്പിച്ചത്. പള്ളി നിർമ്മാണം നടക്കാതായതോടെ സിദ്ധന്റെ തട്ടിപ്പാണിതെന്ന് മനസിലാക്കി കുടുംബങ്ങൾ ഇയാളുമായുള്ള ഇടപാട് നിർത്തി. എന്നാൽ സൗദാബി ബന്ധം തുടർന്നു.

സൗദാബിയുടെ അസുഖം സിദ്ധന്റെ ചികിത്സയിലൂടെ ഭേദമായതും പുതുതായി നിർമ്മിക്കുന്ന വീടിനോടു ചേർന്ന വെള്ളമില്ലാത്ത കിണറിൽ സിദ്ധന്റെ കർമ്മങ്ങളിലൂടെ വെള്ളം കണ്ടെത്തിയെന്നതും സൗദാബിക്ക് സിദ്ധനിലുള്ള വിശ്വാസം ഇരട്ടിച്ചു. ഇതോടെ സൗദാബി ഇയാളുടെ കടുത്ത അനുയായി ആയിമാറി. എന്തും പറഞ്ഞാൽ സൗദാബി കേൾക്കുമെന്നായപ്പോൾ 18 തികയാത്തെ മകളെ വിവാഹം കഴിക്കാനുള്ള താൽപര്യവും പ്രകടിപ്പിച്ചു. മകളെ റസൂൽ തനിക്ക് സ്വപ്നത്തിൽ കാണിച്ചു തന്നിട്ടുണ്ടെന്നായിരുന്നു സിദ്ധൻ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇതുകേട്ടപ്പോൾ ഒന്നും നോക്കാതെ സമ്മതം നൽകിയെങ്കിലും കുടുംബത്തിലെ മറ്റുള്ളവരെല്ലാം എതിർത്തു. ഇതോടെ സൗദാബിയും ഇതേ സ്വപ്നം കണ്ടുവെന്നു പറഞ്ഞു രംഗത്തെത്തി. ഇതും കുടുംബങ്ങൾ അംഗീകരിച്ചില്ല.

സൗദാബി വീടുവിട്ടിറങ്ങി തിരിച്ചെത്തിയ ശേഷം പൊലീസും വീട്ടുകാരും ചോദിച്ചപ്പോഴാണ് താൻ അങ്ങിനെയൊരും സ്വപ്നം കണ്ടില്ലെന്ന് സൗദാബി തന്നെ സമ്മതിക്കുന്നത്. ഇവരുടെ അന്തമായ ഭക്തിയും പേടിയും സിദ്ധൻ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ വാക്കു കേട്ടില്ലെങ്കിൽ കുടുംബം തകരുകയും സാമ്പത്തിക നഷ്ടങ്ങളടക്കം ഉണ്ടാകുമെന്നുമാണ് സുദ്ധൻ യുവതിയെ പറഞ്ഞു പേടിപ്പിച്ചിരുന്നത്. ഈ സംഭവങ്ങളോടെ സിദ്ധനിൽ വിശ്വാസമുണ്ടായിരുന്ന പ്രവാസിയായ ഭർത്താവ് മുഹമ്മദ് ബഷീറും സിദ്ധന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞു. ഇവരുടെ പ്ലസ്ടു വിദ്യാർത്ഥിയായ മകളെ വിവാഹം കഴിക്കുകയായിരുന്നു സിദ്ധന്റെ ലക്ഷ്യം.

എന്നാൽ ഇതിനെ എല്ലാവരും എതിർത്തതോടെ വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് സിദ്ധൻ സ്വീകരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നാടകങ്ങളായിരുന്നു. അതിന്റെ ഭാഗമായാണ് സൗദാബിയുടെയും മൂന്ന് കുട്ടികളുടെയും തിരോധാനവും. കേസിൽ ഉൾപ്പെട്ടതോടെ നാട്ടുകാർ സിദ്ധനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിദ്ധന്റെ തട്ടിപ്പ് നാട്ടിൽചർച്ചയായതോടെ അനുയായികളിൽ പലരും അങ്കലാപ്പിലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP