മക്കളെ പഠിപ്പിക്കാനെത്തിയ സുന്ദരിയായ ട്യൂഷൻ ടീച്ചർ മനസ്സിൽ കയറി; മാരക വിഷം കൊടുത്ത് അച്ചാമ്മയെ കൊന്ന ശേഷം ഹൃദയാഘാതമാക്കാൻ നാടകം; ഭാര്യയെ ജോസ് പോൾ വകവരുത്തിയത് അടിപൊളി ജീവിതത്തിന്
രഞ്ജിത് ബാബു
കണ്ണൂർ: ഇരിട്ടിക്കടുത്ത എടൂരിലെ അച്ചാമ്മയെ ഗൂഢല്ലൂരിൽവച്ച് കൊലപ്പെടുത്താൻ ജോസ് പോളിനെ പ്രേരിപ്പിച്ചത് മക്കൾക്ക് ട്യൂഷനെടുക്കാൻ വന്ന സുന്ദരിയായ ടീച്ചറോടുള്ള അതിരുകവിഞ്ഞ ബന്ധം.
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂരിലെ അച്ചാമ്മയാണ് 18 വർഷങ്ങൾക്ക് മുമ്പിൽ മരണപ്പെട്ടത്. ഒന്നര വ്യാഴവട്ടം വൈകിയാണെങ്കിലും അച്ചാമ്മയുടെ കുടുംബത്തിനു നീതി ലഭിക്കാനുള്ള വഴി തെളിയുകയാണ് നിയമപോരാട്ടങ്ങളിലൂടെ. പതിനെട്ടു വർഷം മുമ്പ് 1998 ജനുവരി 24 നാണ് എടൂരിലെ കുടിയേറ്റ കർഷകനായ പഴയമ്പള്ളി തോമസ്സിന്റേയും ത്രേസ്യാമ്മയുടേയും മകളായ അച്ചാമ്മയെ മരിച്ച നിലയിൽ കണ്ടത്. തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത ഗൂഡല്ലൂരിൽ വൻതോട്ടം വാങ്ങിയ അച്ചാമ്മയും ഭർത്താവ് ജോസ് പോളും മക്കളെ ഊട്ടിയിൽ പഠിപ്പിച്ചുവരികയായിരുന്നു. ഗൂഡല്ലൂരിലെ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിലെ കന്യാസ്ത്രീയായ ഡോക്ടർ ഹൃദയസ്തംഭനം മൂലം അച്ചാമ്മ മരിച്ചുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്.
അച്ചാമ്മയുടെ ഭർത്താവ് ജോസ് പോളും ഇതുതന്നെയാണ് ആവർത്തിച്ചത്. അച്ചാമ്മ മരിച്ച വിവരമറിഞ്ഞ് ബന്ധുക്കൾക്കൊപ്പം ആദ്യം എത്തിയ സഹോദരൻ കാഞ്ഞങ്ങാട്ടെ ശശി തോമസിന് സഹോദരിയുടെ മരണത്തിൽ സംശയം ജനിച്ചിരുന്നു. ശശി തോമസിന്റെ നിയപോരാട്ടമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. ഹൃദയാഘാതം മൂലമുള്ള മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയും ഇതിന് ഉത്തരവാദി അച്ചമ്മയുടെ ഭർത്താവ് തന്നെയാണെന്നും വ്യക്തമായി. മാരക വിഷം കുത്തിവച്ച് അച്ചമ്മയെ കൊലപ്പെടുത്തിയവതിന് ഭർത്താവ് ജോസ്പോളിന് കൂട്ടു നിന്നവർക്കെതിരെയാണ് ശിശി തോമസ് നിയമപോരാട്ടം നടത്തുന്നത്.
ട്യൂഷൻ ടീച്ചറോടുള്ള ഭർത്താവിന്റെ അമിതമായ താൽപ്പര്യമാണ് അച്ചാമ്മയുടെ ജീവനെടുത്തത്. ഭർത്താവായ ജോസിന്റെ അനുജൻ കെമിക്കൽ എഞ്ചിനീയർക്കായി ജോലി സംഘടിപ്പിക്കാൻ വേണ്ടി അച്ചാമ്മ സിങ്കപ്പൂരിൽ പോയ സമയം. ജോസ്പോളും ട്യൂഷൻ ടീച്ചറും ഗൂഡല്ലൂരിലെ വസതിയിൽ തങ്ങിയിരുന്നു. മാത്രമല്ല ടീച്ചറേയും കൂട്ടി ഊട്ടിയിലും ബംഗളൂരുവിലും സുഖവാസത്തിനും പോയതായി മക്കൾതന്നെ പറയുന്നു. അച്ചാമ്മയുടെ ഗൂഡല്ലൂരുള്ള വീടും സ്ഥലവും അറുപതു ലക്ഷം രൂപക്ക് അവർ മരിക്കും മുമ്പ് തന്നെ വിൽക്കാൻ ഏർപ്പാട് ചെയ്തിരുന്നു. മരിച്ചു കഴിഞ്ഞാൽ വീടിന്റേയും മറ്റും അവകാശം മക്കൾക്ക് ലഭിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്.
അച്ചാമ്മയെ വിഷം കൊടുത്തുകൊല്ലാൻ വിദഗ്ധനായ ഒരു ക്രിമിനലിന്റെ ബുദ്ധിശക്തി ജോസ് പ്രകടിപ്പിച്ചിരുന്നു. ജനുവരി 24 ന് കൊലപാതകം, 25 നുതന്നെ സംസ്ക്കാരം. 26-ാം തീയതി അവധി. എല്ലാം അധികൃതരുടെ ശ്രദ്ധ മറയ്ക്കാൻ ജോസ് മുൻകൂട്ടി പ്ലാൻ ചെയ്തതെന്ന് വ്യക്തം. അച്ചാമ്മ ഇല്ലാതാകുന്നതോടെ അവരുടെ കോടിക്കണക്കിന് രൂപ വില വരുന്ന സ്വത്തും പണവും ഉപയോഗിച്ച് സുഖജീവിതം നയിക്കാനായിരുന്നു ജോസിന്റെ പദ്ധതി. അതിനായി പതിനെട്ടുവർഷത്തോളം പണമിറക്കിക്കളിച്ച കളി ഇപ്പോൾ പാളുകയാണ്.
ആരോരുമറിയാതെ കെട്ടടങ്ങിപ്പോകാമായിരുന്ന ഒരു കൊലപാതകം സ്വാഭാവിക മരണമാക്കാൻ ആരൊക്കെ ശ്രമിച്ചുവോ അവരെയൊക്കെ വെളിച്ചത്തു കൊണ്ടുവരാനുള്ള പോരാട്ടമാണ് അച്ചാമ്മയുടെ സഹോദരൻ ശശി തോമസ് ഏറ്റെടുത്തത്. ഗൂഢല്ലൂർ പൊലീസും നീതിന്യായ വ്യവസ്ഥിതിയും ആദ്യം മുഖം തിരിച്ചു നിന്നതാണ് അച്ചാമ്മ എന്ന നേഴ്സിന്റെ മരണം. അവർക്ക് ഒടുവിൽ കൊലപാതകമെന്ന് അംഗീകരിക്കേണ്ടി വന്നു. ചെന്നൈ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ പോലും അന്വേഷണ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം രാജിവെക്കേണ്ടി വന്നെങ്കിലും ഘാതകരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുമെന്ന് ശശി തോമസ് പ്രതിജ്ഞ എടുത്തിരുന്നു. സി.ബി.സിഐഡിയുടെ അന്വേഷണത്തിൽ ജോസിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തെങ്കിലും 40 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
അന്വേഷണ ഏജൻസിയുടേയും പൊലീസിന്റേയും നിസ്സഹകരണം മൂലം രാജിവച്ച സ്പെഷൽ പ്രോസിക്യൂട്ടർക്ക് പകരം രവികുമാർ എന്നയാൾ ചുമതലയേറ്റു. അതോടെ കേസ് അനിശ്ചിതമായി നീണ്ടു. തുടർന്ന് ശശി തോമസ് സ്വന്തം നിലയിൽ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടു. ഈ ഉത്തരവോടെ അച്ചാമ്മയുടെ ദുരൂഹമരണത്തിന് ഇടയാക്കിയ സംഭവത്തിന് ജീവൻ വച്ചു. അച്ചാമ്മ വധക്കേസിൽ സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ. 302-ാം വകുപ്പ് പ്രകാരം ഭർത്താവായ ജോസ് പോളിനെതിരേയും 202-ാം വകുപ്പ് പ്രകാരം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിലെ കന്യാസ്ത്രീയായ ഡോക്ടറേയും വിചാരണ ചെയ്യണമെന്നതാണ്. കീഴ്ക്കോടതികളും പൊലീസും എഴുതിത്ത്തള്ളിയ ഒരു കൊലപാതക കേസിൽ ഇങ്ങനെ ഒരു വിധി ഉണ്ടാകുന്നത് ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ അപൂർവ്വമാണെന്ന് സുപ്രീം കോടതി അഭിഭാഷകനായിരുന്ന അഡ്വക്കേറ്റ് ചെറിയാൻ പറയുന്നു.
സുപ്രീം കോടതി 302- ാം വകുപ്പു പ്രകാരം വിചാരണ ചെയ്യണമെന്ന് ഉത്തരവിട്ട കേസ് കീഴ്ക്കോടതി മാറ്റിവച്ചത് ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമാണ്. കുറ്റവാളികളെ രക്ഷിക്കാൻ പൊലീസും സർക്കാരും ഏറെ ശ്രമിച്ചിട്ടും ശശി തോമസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ നീതിക്കുള്ള വഴി തെളിഞ്ഞിരിക്കയാണ്. ജോസ് പോൾ മാത്രമല്ല 18 വർഷക്കാലം ദുരൂഹത തെളിയിക്കാനാകാതെ ഈ കൃത്യത്തിന് കൂട്ടു നിന്നവരേയും നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന വാശിയാണ് ശശി തോമസിനും കുടുംബത്തിനും ഉള്ളത്. ഒന്നര വ്യാഴ വട്ടക്കാലം സഹോദരിയുടെ ഘാതകരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ഇനി അധിക നാൾ കാത്തരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് ശശി തോമസും കുടുംബാംഗങ്ങളും.
ബംഗളൂരുവിൽ നേഴ്സിങ് പഠനം പൂർത്തിയാക്കി അമേരിക്കയിലെ ന്യൂജഴ്സിയിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരവേയാണ് തൃശൂർ സ്വദേശിയായ ജോസ് പോളിനെ അച്ചാമ്മ വിവാഹം കഴിച്ചത്. അച്ചാമ്മയോളം വിദ്യാഭ്യാസം ഇല്ലാതിരുന്ന ജോസ് പോളിനെ അവർ പഠിപ്പിച്ച് അമേരിക്കയിലെത്തിച്ചു. ജോസ് പോളിന്റെ അനുജനെ കെമിക്കൽ എഞ്ചിനീയറുമാക്കി. ഭർതൃവീട്ടുകാരുടെ ഉന്നതി കാംക്ഷിച്ച അച്ചാമ്മ അതിനു വേണ്ടി എറിഞ്ഞ പണത്തിനും ചെയ്തത്യാഗത്തിനും കണക്കില്ലായിരുന്നു. 1996 ൽ അവർ ഗൂഡല്ലൂരിൽ പാടുംതുറയിൽ തോട്ടവും വീടും വിലക്കു വാങ്ങി താമസവും ആരംഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയായിരുന്നു അച്ചാമ്മ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ രണ്ടു വർഷം തികയും മുമ്പ് അച്ചാമ്മയുടെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് കാരണം ഭർത്താവിന്റെ വഴിവട്ട ബന്ധമാണെന്നാണ് ഈ നിയമപോരാട്ടം തെളിയിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍