മകനെ പോലെയല്ലേടാ ഞാൻ കരുതിയത്, എന്നോടു തന്നെ നീയിങ്ങനെ ചെയ്തല്ലോ..? മുഖത്ത് ആസിഡ് ഒഴിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വീട്ടമ്മയുടെ കൈയേറ്റശ്രമവും ശകാരവർഷവും
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:' നിന്നെ മകനെപ്പോലെയാണല്ലോടാ ഞാൻ കരുതിയത്, എന്നോടു തന്നെ നീയിങ്ങനെ ചെയ്തല്ലോ'... തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയെ നോക്കി വീട്ടമ്മയുടെ വിലാപം ഉയർന്നു. പിന്നാലെ എണ്ണിയാലൊടുങ്ങാത്ത ശകാരവർഷവും. ഇടക്ക് ഒരു കയ്യേറ്റശ്രമവും. ഒടുവിൽ പൊലീസിന്റെ ഇടപെടലോടെ രംഗം ശാന്തം. മുഖത്ത് ആസിഡ് ഒഴിച്ചതിനുശേഷം ബെഡ്ഷീറ്റുകൊണ്ട് കഴുത്തു ചുറ്റി അമർത്തിപ്പിടിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി ചെങ്ങമനാട് പനയക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പാറക്കടവ് ചെട്ടിക്കുളം തെക്കനിൽ വീട്ടിൽ ജോണിനെ (30) നെ കവർച്ച നടന്ന കുന്നുകര വടക്കേ അടുവാശേരിയിൽ പൂക്കാട്ട് പുതുശേരി വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് വീട്ടമ്മയായ മേഴ്സിയിൽനിന്നും ഇത്തരത്തിൽ പ്രതികരണമുണ്ടായത്.
ഇക്കഴിഞ്ഞ 14 ന് പകൽ രണ്ടുമണിക്കാണ് മേഴ്സി (58) യുടെ സ്വർണാഭരണങ്ങൾ ജോൺ കവർന്നത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. നേരത്തെ പെയിന്റിങ് ജോലിക്കായി വന്നപ്പോഴുള്ള പരിചയം മുതലെടുത്താണ് മേഴ്സിയുടെ വീട്ടിൽ കവർച്ചയ്ക്കെത്തിയതെന്ന് ജോൺ പൊലീസിൽ വെളിപ്പെടുത്തി. മേഴ്സിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് ജോൺ വ്യക്തമായ കർമ്മപദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നെന്നും ഇതുപ്രകാരം മികച്ച തയ്യാറെടുപ്പോടെയാണ് ഇയാൾ കൃത്യംനടത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് കവർച്ചക്ക് ലക്ഷ്യമിട്ട് ഇയാൾ മേഴ്സിയുടെ വീട്ടിലെത്തുന്നത്.
വീടിന്റെ മുൻവാതിലിലെത്തി, പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി ജോൺ കോളിങ് ബെല്ലടിച്ചു.നിമിഷങ്ങൾക്കുള്ളിൽ വാതിൽ തുറന്നെത്തിയ മേഴ്സി ജോണിനെ കണ്ടതോടെ കുശലാന്വേഷണങ്ങൾ തുടങ്ങി. സംശയം തോന്നാത്ത രീതിയിൽ ജോൺ മറുപടിയും നൽകി. ഇതിനിടയിൽ ബൈക്കിന്റെ പെട്രോൾ തീർന്നെന്നും അടുത്തുള്ള പമ്പിൽപോയി പെട്രോൾ വാങ്ങുന്നതിന് ഒരു കുപ്പി നൽകണമെന്നും ഇയാൾ മേഴ്സിയോട് ആവശ്യപ്പെട്ടു. കുപ്പിയെടുത്തു കൊടുക്കുന്നതിനായി വീടിനകത്തേക്കു പോയ മേഴ്സിയുടെ പിന്നാലെ ജോണും വീടിനകത്തുകടന്നു. തുടർന്ന് ആസിഡ് പോലുള്ള ദ്രാവകവും ക്യുക്ക്ഫിക്സ് പശയും ചേർത്ത മിശ്രിതം കൈയിൽ കരുതിയിരുന്ന സ്പ്രയർ ഉപയോഗിച്ച് മേഴ്സിയുടെ മുഖത്തേക്ക് സ്പ്രേ ചെയ്തു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയ മേഴ്സി സമനില വീണ്ടെടുത്ത് ജോണിനെ പ്രതിരോധിക്കാൻ നടത്തിയ നീക്കം പാഴ്വേലയായി. ഈ സമയം കണ്ണുകാണാൻ വയ്യാത്ത അവസ്ഥയിലെത്തിയ മേഴ്സി ഒച്ചവയ്ക്കാൻ തുടങ്ങി. ഉടൻ മുറിയിലെ ബെഡ്ഷീറ്റെടുത്ത് ജോൺ മേഴ്സിയുടെ കഴുത്തിൽ ചുറ്റി അമർത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ ധരിച്ചിരുന്ന രണ്ടു പവൻ തൂക്കംവരുന്ന സ്വർണമാല കൊളുത്തകത്തി അഴിച്ചെടുക്കുകയും കൈവശം കരുതിയിരുന്ന കട്ടിങ് പ്ലെയർ ഉപയോഗിച്ച് കൈയിൽ കിടന്ന നാലു സ്വർണവളകൾ മുറിച്ചെടുക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേയ്ക്കും പേടിച്ചരണ്ട മേഴ്സി മിണ്ടാൻപോലും വയ്യാത്ത അവസ്ഥയിലായി. ഉടൻ ജോൺ സ്ഥലംവിടുകയും ചെയ്തു
ഭാര്യയുമായി തെറ്റപ്പിരിഞ്ഞ ഇയാൾ ഒറ്റക്ക് താസിച്ചുവരികയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒറ്റയ്ക്ക് താമസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ആക്രമിച്ച് ഇയാൾ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ടാവാമെന്നുമാണ് പൊലീസ് അനുമാനം. മേഴ്സിയുടെ വീട്ടിലെത്തും മുമ്പ് അന്നേ ദിവസം താൻ മോട്ടോർ സൈക്കിളിൽ രാവിലെ മുതൽ മാള, മാമ്പ്ര, പുളിക്കക്കടവ്, കൊരട്ടി ഭാഗങ്ങളിൽ ചുറ്റി നടന്ന് കവർച്ചയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ലങ്കിലും നീക്കം പാളി. ഇതിനെ തുടർന്നാണ് മേഴ്സിയെ ആക്രമിക്കാനെത്തിയതെന്നും ജോൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് .
കാഴ്ചയിലെ അന്യസംസ്ഥാനക്കാരന്റെ രൂപഭാവങ്ങൾ കുറ്റകൃത്യങ്ങൾക്ക് ശേഷം ഒളിവിൽ താമസിക്കുന്നതിനും പൊലീസിനെ വെട്ടിച്ചുകഴിയുന്നതിനും ജോണിന് അനുകൂലഘടകങ്ങളായി. മെലിഞ്ഞ് വെളുത്ത് ഉന്തിയ നെറ്റിയും തടിച്ച ചുണ്ടും വലിയ മൂക്കും നീളമുള്ള മുടിയും കൂടി ചേർന്നതായിരുന്നു ജോണിന്റെ ശരീരപ്രകൃതി. കവർച്ചക്ക് ശേഷം തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലും മറ്റും ഒളിവിൽ കഴിഞ്ഞ് ആർഭാടജീവിതം നയിച്ചുവരികയായിരുന്ന ജോണിനെ തന്ത്രപരമായ നീക്കത്തിലുടെയാണ് പൊലീസ് വലയിലാക്കിയത്. ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ ജോൺ വീണു. കൊച്ചി കിഴക്കമ്പലത്തുനിന്നും കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. കോടതിയിൽനിന്നും കഴിഞ്ഞ ദിവസം ജോണിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി മേഴ്സിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനായി വീട്ടിലെത്തിച്ച ജോണിനെ കണ്ടപ്പോൾ മേഴ്സിയുടെ സങ്കടവും രോഷവും അണപൊട്ടി. മേഴ്സിയുടെ ശകാരവാക്കുകളേയും രോഷപ്രകടനത്തെയുമെല്ലാം ജോൺ അക്ഷോഭ്യനായിട്ടാണ് നേരിട്ടത്. ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വൈ.ആർ. റസ്റ്റം ചാർജെടുത്തശേഷം അങ്കമാലി സിഐ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രതി ജോണിനെ അന്വേഷിച്ചുവരികയായിരുന്നു. കവർച്ച മുതലിൽപ്പെട്ട സ്വർണവളകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി സ്വർണാഭരണങ്ങളും ആക്രമണത്തിന് ഉപയോഗിച്ച വസ്തുക്കളും കണ്ടെടുക്കേണ്ടതുണ്ടെന്നും ഇതിനായി തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സിഐ എ.കെ. വിശ്വനാഥനോടൊപ്പം ചെങ്ങമനാട് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, സബ് ഇൻസ്പെക്ടർമാരായ ഒ.കെ. മൊയ്തീൻ, ടി.എം. ജോൺസൻ, എഎസ്ഐ. ജോഷി പോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, രവിക്കുട്ടൻ എന്നിവരുംഅന്വേഷണ സംഘത്തിലുൾപ്പെട്ടിരുന്നു.
Stories you may Like
- അസ്ഫാക് ആലവുമായി വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ അതിവൈകാരിക രംഗങ്ങൾ
- നഴ്സിന് നേരെയുണ്ടായത് ഗൂഢാലോചനയിലുള്ള ആസിഡ് ആക്രമണം; നീതു ഗുരുതരാവസ്ഥയിൽ
- പൊലീസും ജഡ്ജിയും നോക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം
- ചർച്ചയ്ക്ക് എത്തിയത് ആസിഡുമായി; വിപിൻരാജ് കുറ്റസമ്മതം നടത്തുമ്പോൾ
- ആസിഡ് ആക്രമണത്തെ അതിജീവിച്ച മണിക്കുട്ടിയുടെ ഭാവി ഇരുട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍