Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബാങ്കിൽ നിന്നും തട്ടിയത് 19 കോടി; വ്യാജ ഇൻഷുറൻസിൽ ചേർത്ത് പാവപ്പെട്ടവരിൽ നിന്നും കോടികൾ പോക്കറ്റിലാക്കി; ഔഡിയും ബെൻസും ഫെരാരിയുമായി ആഡംബര വാഹനങ്ങളിൽ കറക്കവും ബംഗ്ലാവുകളിൽ അന്തിയുറക്കവും; ചങ്ങനാശ്ശേരിക്കാരി നടി ലീന മരിയ പോളിന്റെ ജീവത പങ്കാളിയുടെ ആഡംബരക്കാറുകൾ കണ്ട് ഞെട്ടി ആദായ നികുതി വകുപ്പ്

ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബാങ്കിൽ നിന്നും തട്ടിയത് 19 കോടി; വ്യാജ ഇൻഷുറൻസിൽ ചേർത്ത് പാവപ്പെട്ടവരിൽ നിന്നും കോടികൾ പോക്കറ്റിലാക്കി; ഔഡിയും ബെൻസും ഫെരാരിയുമായി ആഡംബര വാഹനങ്ങളിൽ കറക്കവും ബംഗ്ലാവുകളിൽ അന്തിയുറക്കവും; ചങ്ങനാശ്ശേരിക്കാരി നടി ലീന മരിയ പോളിന്റെ ജീവത പങ്കാളിയുടെ ആഡംബരക്കാറുകൾ കണ്ട് ഞെട്ടി ആദായ നികുതി വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എഐഡിഎംകെ പാർട്ടി ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ മലയാളി നടി ലീന മരിയ പോളിന് പങ്കുണ്ടോയെന്ന് ഡൽഹി പൊലീസ് ഇപ്പോഴും പരിശോധിക്കുകയാണ്. ടിവി ദിനകരന്റെ നിർദ്ദേശമനുസിച്ച് ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് ഡൽഹി പൊലീസ് ആരോപിക്കുന്ന സുകേഷിന്റെ ജീവിതപങ്കാളിയാണ് ലീന മരിയ പോൾ. ഇരുവരും ഇതിന് മുമ്പും നിരവധി വഞ്ചനാകേസുകളിൽ പ്രതിയാണ് ഇവർ. ഈ കേസിലെല്ലാം സുകേഷും പ്രതിയാണ്. ഈ തട്ടിപ്പിൽ നിന്ന് സുകേഷുണ്ടാക്കിയ സ്വത്ത് കണ്ട് പൊലീസ് ഇപ്പോഴും അമ്പരക്കുകയാണ്.

സുകേഷ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള 10 ആഡംബര കാറുകൾ കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. ശശികലയുടെ അനന്തിരവൻ ടിടിവി ദിനകരനുമായി 50 കോടി രൂപയുടെ കരാറായിരുന്നു സുകേഷ് രണ്ടില ചിഹ്നം വാങ്ങിക്കൊടുക്കുന്നതിനായി ഉറപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യമ്പോൾ ഇയാളിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെയാണ് കൊച്ചിയിൽ നിന്ന് സുകേഷിന്റെ ഉടമസ്ഥതയിലുള്ള 10 ആഡംബര കാറുകൾ കൂടി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇയാളുടെ ബിസിനസ് സഹായിയായ വ്യക്തിവഴിയാണ് കാറുകൾ കണ്ടെത്തിയതെന്ന് നികുതിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആഡംബരം നിറഞ്ഞ ചുറ്റുപാടുകളിലാണ് ഈ കാറുകൾ സൂക്ഷിച്ചിരുന്നതും. പുതുമ നഷ്ടപ്പെടാത്ത കാറുകൾ ലംബോർഗിനി, റോൾസ് റോയ്സ്, റെയ്ഞ്ച്റോവർ തുടങ്ങിയവയാണ്. ഇയെല്ലാം ലീന മരിയ പോളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുകേഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു കാറും മെഴ്സിഡസ് ബെൻസും ഇയാളുടേതായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ മാസം ബംഗളൂരുവിൽ നിന്ന് സുകേഷിന്റെ പേരിലുള്ള രണ്ട് ആഡംബരവാഹനങ്ങൾ നികുതിവകുപ്പ് പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങളെല്ലാം കള്ളപ്പണം ഉപയോഗിച്ച് സുകേഷ് വാങ്ങിക്കൂട്ടിയതാണെന്ന് നികുതിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സുകേഷ് ചന്ദ്രശേഖർ ഇപ്പോഴും ജയിലിലാണുള്ളത്.

ബംഗളൂരു സ്വദേശിയായ സുകേഷ് നിരവധി പണമിടപാട് തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. കൊച്ചിയിലും ഇയാളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു കേസിന്റെ വിചാരണയ്ക്ക് ബംഗളൂരുവിലെത്തിയ സുകേഷിനെ സ്വതന്ത്രനായി ചുറ്റിത്തിരിയാൻ അനുവദിച്ചതിന് ഡൽഹിയിൽ നിന്നുള്ള ഏഴ് പൊലീസുകാരെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തതും വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്ലാമർ നടിയുടെ ഇടപെടൽ പൊലീസ് സംശയിക്കുന്നത്. 2013ൽ ലീന മരിയ പോളിനൊപ്പം സുകേഷും അറസ്റ്റിലായിരുന്നു. ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകേഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. ചെന്നൈയിലെ തന്നെ ഫ്യൂച്ചർ ടെക്നിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു ചെന്നൈയിലെ കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ തട്ടിപ്പ് നടത്തിയത്. ചെന്നൈ ക്യാനറാ ബാങ്കിൽനിന്ന് പത്തൊമ്പത് കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായാതായിരുന്നു കേസ്.

ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ബാങ്കുകാരെ ലീന പറ്റിച്ചത്. പൊലീസ് പിടികൂടിയ ഇവർ പീന്നീട് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങുകയായിരുന്നു. സുകേഷ് ബംഗലൂരു സ്വദേശിയാണ്. പുറത്തിറങ്ങിയ മരിയ തന്റെ കാമുകനെതിരെ തിരിയുകയായിരുന്നു. ഒരു നടിയാകാനുള്ള മോഹത്താലാണ് സംവിധായകൻ ചമഞ്ഞെത്തിയ സുകേഷിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരുടേയും ബന്ധം വേഗത്തിൽ വളരുകയും ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. ഭാര്യ ഭർക്കാക്കന്മാരെ പോലെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും എന്നാൽ സുഹാൻ തന്റെ വലിയ കെണിയിലകപ്പെടുത്തുകയായിരുന്നെന്നും മരിയ പറഞ്ഞിരുന്നു. ജീവിതം നശിപ്പിച്ചതിന് കുറ്റങ്ങളെല്ലാം മരിയ സുകേഷിന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്തു. മൂന്ന് വർഷം മുമ്പ് ഡൽഹി വസന്ത്കുഞ്ജിലെ ആംബിയൻസ് മാളിൽ വച്ചാണ് നടിയെയും തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.

പിന്നീട് ഇവർ കഴിഞ്ഞിരുന്ന ഡൽഹിയിലെ ആഡംബര ഫാം ഹൗസിൽ നടത്തിയ തിരിച്ചിലിൽ ഒമ്പത് ആഡംബര കാറുകളും 81 വിലകൂടിയ വാച്ചുകളും പൊലീസ് കണ്ടെടുത്തത് പിടിയിലാവാതിരിക്കാനായിരുന്നു ഇവർ പ്രതിമാസം നാലു ലക്ഷം രൂപ വാടക നൽകി തെക്കൻ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിലുള്ള ഫാംഹൗസിൽ കഴിഞ്ഞിരുന്നത്. ബിഡിഎസ് ബിരുദധാരിയായ ലീന തൃശ്ശൂർ സ്വദേശിയാണ്. മതാപിതാക്കൾ ദുബായിലാണ്. പിടിയിലാകുന്നതിന് മുമ്പ് രണ്ട് വർഷത്തോഷം സിനിമ മോഡലിങ് രംഗത്തു പ്രവർത്തിച്ചു വരികയായിരുന്നു. മലയാള ചിത്രങ്ങളായ കോബ്ര, റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, ജോൺ എബ്രഹാം നായകനായ ഹിന്ദി ചിത്രം മദ്രാസ് കഫെ തുടങ്ങിയ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്. 2011ൽ ലീനയുടെ പരാതിയിൽ സുകേഷ് അറസ്റ്റിലായിരുന്നു. സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ലീനയുടെ പരാതി. എന്നാൽ ക്രമേണ ഇവരും ഇയാളുടെ തട്ടിപ്പുകളിൽ പങ്കാളിയായി.

ആഡംബര ജീവിതം നയിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും ലീനയ്ക്ക് ഏറെ താൽപ്പര്യമുള്ളവരയാണ്. മുമ്പ് അറസ്റ്റിലാകുമ്പോൾ 1.17 കോടി വിലവരുന്ന 117 ഇംപോർട്ടഡ് വാച്ചുകൾ, ഔഡി, ബെൻസ്, ബെന്റ്‌ലി, മസാറിറ്റി, സഫാരി, നിസ്സാൻ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. 5000 മുതൽ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് പറ്റിച്ച കേസിലാണ് സാമ്പത്തിക കുറ്റകൃത്യവിഭാഗം (ഇക്കണോമിക് ഒഫൻസസ് വിങ്) മുംബൈയിൽ വച്ച് ഇവരെ നേരത്തെ പിടികൂടിയത്. ലീനയെ വിവാഹം കഴിച്ചിരുന്നതായി സുകേഷ് അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. മുമ്പ് ഡൽഹി ഫാം ഹൗസിൽ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോൾ, സുകേഷ് വെട്ടിച്ചു മുങ്ങിയിരുന്നു. പിന്നീട് കൊൽക്കത്തയിൽ നിന്ന് പിടികൂടി. എന്നാൽ വീണ്ടും അയാൾ കേസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

മുമ്പ് ലീനയെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടുേമ്പാൾ കൈയിൽ ധരിച്ചിരുന്ന ബ്രേസ്ലെറ്റിനു മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിൽ കണ്ടെത്തിയ പലതരം ഷൂസുകൾക്ക് വിലയിട്ടത് ഏഴു ലക്ഷം. കണ്ടെടുത്തത് 1.3 കോടി രൂപയുടെ കറൻസി നോട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP