Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സ്റ്റേഷനിലെത്തിച്ച് നഗ്നയാക്കി പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും വെളിപ്പെടുത്തി നടി; മർദ്ദനക്കാര്യം പറഞ്ഞാൽ പുറത്തുവിടുമെന്ന് പറഞ്ഞ് തുണിയെല്ലാം അഴിച്ചുമാറ്റി നഗ്ന വീഡിയോ ചിത്രീകരിച്ചു; ഏഴുദിവസം സ്‌റ്റേഷിലിട്ട് ഉപദ്രവിച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നടി ശ്രുതി പട്ടേൽ; വെളിപ്പെടുത്തൽ വൈവാഹിക തട്ടിപ്പിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ

പൊലീസ് സ്റ്റേഷനിലെത്തിച്ച് നഗ്നയാക്കി പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും വെളിപ്പെടുത്തി നടി; മർദ്ദനക്കാര്യം പറഞ്ഞാൽ പുറത്തുവിടുമെന്ന് പറഞ്ഞ് തുണിയെല്ലാം അഴിച്ചുമാറ്റി നഗ്ന വീഡിയോ ചിത്രീകരിച്ചു; ഏഴുദിവസം സ്‌റ്റേഷിലിട്ട് ഉപദ്രവിച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നടി ശ്രുതി പട്ടേൽ; വെളിപ്പെടുത്തൽ വൈവാഹിക തട്ടിപ്പിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: തന്നെ പൊലീസ് കസ്റ്റഡിയിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും നഗ്ന വീഡിയോ ഷൂട്ട് ചെയ്യിച്ചെന്നും ആരോപിച്ച് തട്ടിപ്പു കേസിൽ പൊലീസ് അറസ്റ്റുചെയ്ത നടി. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് നടി ശ്രുതി പട്ടേൽ. വൈവാഹിക വെബ്‌സൈറ്റിൽ ആൾമാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിലാണ് നടി ശ്രുതി പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റു ചെയ്യുന്നതും. പിന്നീട് നടി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയെയും തന്നെയും കേസിൽ കുടുക്കുകയായിരുന്നു എന്നും നടി മാധ്യമങ്ങളോട് പറഞ്ഞതോടെ വിഷയം ചർച്ചയായി. 21 കാരിയായ ശ്രുതിക്ക് പുറമെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും കേസിൽ പിടിയിലായി. ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരിൽ നിന്നായി തട്ടിയെടുത്തെന്ന കേസുകളുണ്ട്. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു.

സ്റ്റേഷനിൽ വിവസ്ത്രയാക്കി വീഡിയോ എടുത്തു

തന്നെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും നഗ്നയാക്കി വീഡിയോ എടുത്തുവെന്നും ശ്രുതി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്‌നയായി നിർത്തി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു. മർദ്ദന വിവരം പുറത്തുപറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

സ്റ്റേഷനിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ മാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്‌നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. ഇതിന് ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും ശ്രുതി പറയുന്നു.

പീഡിപ്പിച്ച കാര്യമോ മർദ്ദനമോ പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെതായും നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു.എന്നാൽ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്നാണ് കോയമ്പത്തൂർ പൊലീസിന്റെ പ്രതികരണം. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിക്കുകയും ചെയ്തു.

ശ്രുതിക്ക് എതിരെ നിരവധി വിവാഹ തട്ടിപ്പുകേസുകൾ

നടിക്ക് എതിരെ നിരവധി വിവാഹ തട്ടിപ്പ് കേസുകൾ ഉണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 2017 മെയ് മാസമാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് രജിസ്റ്റർ ചെയ്യുന്നത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ നടി ബന്ധപ്പെടുകയായിരുന്നു എന്നാണ് പരാതി. മാട്രിമോണിയലിലെ പരിചയം, നടി പ്രണയമാക്കി പതുക്കെ വളർത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകൻ നടിയെ കൊണ്ടുപോയത്.

അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ നടി തട്ടിയെടുത്തുവെന്നും പൊലീസ് പറയുന്നു. താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ചിത്രം മുരുകൻ തന്റെ സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. കേസായതോടെ നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP